ADVERTISEMENT
ADVERTISEMENT
1
Tuesday
July 2025
1:57 AM IST
IST
Deepika.com
The Largest Read Malayalam Internet Daily
ADVERTISEMENT
GET IT ON
TODAY'S E-PAPER
TODAY'S E-PAPER
Home
News
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
VIDEOS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
SHORTS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
KIIFB NEWS
GOVERNMENT INAUGURATION
Viral News
Back to home
രാഹുൽ എന്നെയും കെ.സിയെയും വിളിച്ചു, വെള്ളത്തിൽ ചാടാൻ! കടൽ അനുഭവം പങ്കുവച്ച് ടി.എൻ. പ്രതാപൻ
Thursday, February 25, 2021 1:01 PM IST
X
മത്സ്യത്തൊഴിലാളികൾക്കൊപ്പം കടലിൽ മീൻ പിടിക്കാൻപോയ രാഹുൽ ഗാന്ധി കൂടെയുണ്ടായിരുന്ന ടി.എൻ. പ്രതാപൻ എംപി കടലിലെ അനുഭവങ്ങൾ വിവരിച്ച് എഴുതിയ കുറിപ്പ്:
കടലിന്റെ മക്കൾക്കൊപ്പം രാഹുൽ ഗാന്ധി എന്നൊരു പരിപാടി 2015ൽ ചാവക്കാട് നടന്നിരുന്നു. അന്നുതന്നെ ഉൾക്കടലിൽ പോയി മത്സ്യബന്ധനം അനുഭവം നേരിട്ടറിയണമെന്നു രാഹുൽജി പറഞ്ഞിരുന്നു. ഞാൻ അതിനുള്ള എല്ലാ ഒരുക്കങ്ങളും ചെയ്തിരുന്നതുമാണ്. പക്ഷേ, സുരക്ഷാ പ്രശ്നങ്ങൾ അടക്കമുള്ള പല സാങ്കേതിക കാരണങ്ങളാലും നടന്നില്ല.
പിന്നീട്, തൃപ്രയാറിൽ ഫിഷർമെൻ പാർലമെന്റിൽ പങ്കെടുക്കാൻ എത്തിയപ്പോഴും ഇങ്ങനെയൊരു കടൽ യാത്ര ഉദ്ദേശിച്ചിരുന്നെങ്കിലും നടക്കാതെ പോയി.
മത്സ്യത്തൊഴിലാളികളുടെ വിഷമങ്ങൾ പങ്കുവയ്ക്കുമ്പോഴും മത്സ്യമേഖലയെ സംബന്ധിക്കുന്ന വിഷയങ്ങൾ ചർച്ച ചെയ്യുമ്പോഴുമൊക്കെ രാഹുൽജി കടലിന്റെ മക്കൾക്കൊപ്പം ഉൾക്കടലിൽ മീൻ പിടിക്കാൻ പോകണമെന്നു പറയും: "എനിക്കവരുടെ അധ്വാനം അടുത്തറിയണം." പക്ഷേ, പലപ്പോഴും അതു നടക്കാതെ പോയി.
അങ്ങനെയാണ് ഇത്തവണത്തെ കേരള സന്ദർശനത്തിനു വളരെ സൂക്ഷ്മമായി ഒരു പദ്ധതി തയാറാക്കിയത്. ആരെയും അറിയിക്കാതെ, നല്ലവണ്ണം സമയമെടുത്തു കൃത്യമായി സുരക്ഷിതമായി ഒരു അവസരം ഉണ്ടാക്കാൻ സാധിച്ചു.
അതീവ രഹസ്യമായി
ഇന്നലെ പുലർച്ചെ, രാഹുൽജിയും ഞാനും പ്രിയ കെ.സിയും സിആർപിഎഫുകാരുടെ വല്ലാത്ത നിർബന്ധത്തിനു വഴങ്ങി രണ്ടുപേർ അവരെയും കൂട്ടി ഞങ്ങൾ കടലിലേക്ക് ഇറങ്ങി. നേരത്തെ പറഞ്ഞുവച്ച ബോട്ടുകാരോട് എന്റെ കൂടെ രാഹുൽജിയുണ്ടാകുമെന്നു വെളിപ്പെടുത്തിയിരുന്നില്ല.
രാഹുൽജിയെ കണ്ടപാടെ അവരുടെ കണ്ണുതള്ളി. ഇതു രാഹുൽജി തന്നെയാണോ എന്നു ശങ്കിച്ചു നില്പായിരുന്നു അവരുടേത്. കേരിയർ വഞ്ചിയിലാണ് മത്സ്യബന്ധന നൗകയിലേക്കു നീങ്ങിയത്. ഞങ്ങളുടെ കൂടെ രണ്ട് വ്ലോഗർമാരും ഉണ്ടായിരുന്നു. അവർക്കും രാഹുൽജിയുടെ സാനിധ്യം വല്ലാത്തൊരു അതിശയമായിരുന്നു.
വെള്ളത്തിലേക്ക്
ഉൾക്കടലിലേക്കുള്ള യാത്രക്കിടെ രാഹുൽജി തൊഴിലാളികളുമായി ചങ്ങാത്തത്തിലായി. അവരിലൊരാളായി അവരുടെയും കുടുംബത്തിന്റെയും ക്ഷേമം ചോദിച്ചറിഞ്ഞു. ചുറ്റിലും ഇരുൾ. അകലെ മറ്റു നൗകകളുടെ വെളിച്ചങ്ങൾ കണ്ണ് ചിമ്മുന്നതു കാണാം. ഉൾക്കടലിൽ എത്തിയപ്പോൾ വലയടിക്കാൻ തുടങ്ങി.
വല കെട്ടാൻ വേണ്ടി തൊഴിലാളി സുഹൃത്തുക്കളിൽ ഒരാൾ കടലിലേക്കു ചാടി. അയാളെന്തിനാണ് കടലിൽ ചാടിയതെന്നു രാഹുൽജി ചോദിച്ചു. വലകെട്ടാൻ ഇങ്ങനെ ഇറങ്ങുന്നത് ഒരു രീതിയാണെന്ന് അദ്ദേഹത്തോടു ഞങ്ങൾ വിശദീകരിച്ചു. എങ്കിൽ ആ സുഹൃത്തിനെ സഹായിക്കാൻ ഞാനും ചാടുന്നു എന്നുപറഞ്ഞു രാഹുൽജി കടലിലേക്ക് ഊളിയിട്ടു ചാടി.
വരൂ കെസി
ഞാനും കെസിയും രാഹുൽജിയുടെ സുരക്ഷാ ഉദ്യോഗസ്ഥരും അന്താളിച്ചു നിൽക്കെ, രാഹുൽഹി നേരത്തേ ചാടിയ സുഹൃത്തിന്റെ അടുത്തെത്തി. "നിങ്ങൾ പേടിക്കണ്ട, രാഹുൽജി സ്കൂബാ ഡൈവിംഗിലൊക്കെ നല്ല പരിശീലനം ഉളള ആളാണ്", രാഹുൽജിയുടെ പേഴ്സണൽ അസിസ്റ്റന്റ് അലങ്കാർ ആണത് പറഞ്ഞത്.
രാഹുൽജി ചാടിയതു കണ്ട് ഒന്നുരണ്ട് മത്സ്യത്തൊഴിലാളി സുഹൃത്തുക്കൾ കൂടി കടലിലിറങ്ങി. കെസിയോടു ചാടാൻ പറഞ്ഞപ്പോൾ കെസി വിസമ്മതിച്ചു. രാഹുൽജി പിന്നെ നോക്കിയത് എന്നെ. ഞാൻ ഇല്ലെന്നു കൈകൂപ്പി.
"അതെന്താ? ആൾ ഇന്ത്യ ഫിഷർമെൻ കോൺഗ്രസ് നേതാവൊക്കെയായിട്ട്..?" രാഹുൽജി വിടാൻ ഭാവമില്ല. "എന്റെ മക്കൾ നന്നേ ചെറുതാണ്. ഇത് ഉൾക്കടലാണ്; എനിക്ക് ആയിക്കോളണം എന്നില്ല." ഇതുകേട്ട രാഹുൽജി ചിരിച്ചു.
സങ്കടം പങ്കിട്ട്
വലയടിച്ചു കഴിഞ്ഞു ഞങ്ങൾ എല്ലാവരുംകൂടി വല കയറ്റാൻ തുടങ്ങി. ഒരു കണവയും രണ്ട് മത്തിയും അല്ലാതെ മറ്റൊന്നും ഞങ്ങൾക്കു കിട്ടിയില്ല. രാഹുൽജിക്കും വലിയ സങ്കടമായി. ഇങ്ങനെ ഓരോ തവണയും പ്രതീക്ഷയോടെ കടലിലെത്തിയിട്ടു നിരാശരായി മടങ്ങേണ്ടിവരുന്ന മത്സ്യത്തൊഴിലാളികളെ ഓർത്താണ് രാഹുൽജിയുടെ വിഷമം.
അദ്ദേഹം തൊഴിലാളി സുഹൃത്തുക്കളോട് ഇങ്ങനെ വരുമ്പോഴുള്ള നഷ്ടത്തെ കുറിച്ചാരാഞ്ഞു. കടലിൽ മൽസ്യസമ്പത്ത് കുറയുന്നതിനെപ്പറ്റിയും കടലിലെ വറുതി കാരണം കരയിൽ പട്ടിണിയാണെന്നും അവർ അദ്ദേഹത്തോടു പരിഭവം പറഞ്ഞു.
ബോട്ടിലെ മീൻ കറി
തൊഴിലാളി സുഹൃത്തുക്കൾ കൈയിൽ കരുതിയിരുന്ന മീൻ എടുത്തു പാചകം ചെയ്തു. ബ്രെഡും നല്ല രുചികരമായ മീൻകറിയും. ഒരു മീൻ ഭക്ഷണത്തിനു പാകമായി വരുമ്പോഴേക്കും എത്രമേൽ കഷ്ടതകളും ത്യാഗങ്ങളും അതിന്റെ പിന്നിൽ പ്രവർത്തിച്ച തൊഴിലാളികളുടേതായി കഴിഞ്ഞുപോയിട്ടുണ്ടാകുമെന്നു മനസിലായതായി അദ്ദേഹം അതിശയം കൊണ്ടു.
മടക്കയാത്രയിലും അദ്ദേഹം തൊഴിലാളി സുഹൃത്തുക്കളോടു കുശലം പറഞ്ഞിരിക്കുകയായിരുന്നു. പൂണ്ടിമാതാ ബോട്ടിൽനിന്നു കാരിയർ വള്ളത്തിലേക്കു ഞങ്ങൾ മാറിക്കയറി. ഇനി കരയിലേക്ക്. കരയോടടുത്തപ്പോൾ രാഹുൽജി വള്ളത്തിൽനിന്നു ചാടിയിറങ്ങി.
കടലിനും കടലിന്റെ മക്കൾക്കും വേണ്ടിയുള്ള പോരാട്ടങ്ങളിൽ കൂടെയുണ്ടാകുമെന്ന ആർജവമാണ് രാഹുൽജി തങ്കശേരിയിലും തുടർന്ന് ആവർത്തിച്ചത്. നന്ദി, രാഹുൽജി നന്ദി.
ADVERTISEMENT
Follow deepika.com on
Twitter
,
Facebook
and on
YouTube
, and stay in the know with what's happening in the world around you – in real time.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ADVERTISEMENT
ഇതൊക്കെ എന്ത്! കാമി, വയസ് 55; എവറസ്റ്റിൽ പോയിവന്നത് 31 തവണ
ഉയരംകൂടുംതോറും കടുപ്പം കുറഞ്ഞുവരുന്ന പ്രാണവായു, കാറ്റുപോലും ഉറഞ്ഞുപോകുന്ന കൊടുംതണുപ്പ്, മഞ്ഞിൽ മറഞ്ഞിരിക്കുന്ന മര
ചുമ്മാ ഒരു പ്രാങ്ക് അല്ലേ എന്ന് മുൻ കാമുകൻ; എങ്കിലിനി കുറച്ചുനാൾ പോലീസ് സ്റ്റേഷനിൽ കിടക്കാൻ കാമുകിയും
കാമുകനും കാമുകിയും ബന്ധമൊക്കെ ഉപേക്ഷിച്ച് രണ്ടു വഴിക്കു പിരഞ്ഞാലും ചിലർ മനസിൽ പകയും വെറുപ്പുമൊക്കെ സൂക്ഷിക്കും തക്കം ക
വർഷത്തിൽ 281 ദിവസവും വെറുതേ ഇരിക്കും; ജീവിതം വളരെ വിരസമായി തോന്നുന്നുവെന്ന് കുറിപ്പ്
എല്ലാ ദിവസവും ഒരേ പോലെ അതുകൊണ്ട് ഒരു രസമില്ലെന്നു പറയുന്നവരാണ് നമ്മളിൽ പലരും. എന്തെങ്കിലുമൊക്കെ വ്യത്യസ്തത വേണം. എന
മാതൃരാജ്യമാണ് വലുത് കല്യാണമൊക്കെ പിന്നീട്; വരൻ മോക്ഡ്രില്ലിൽ പങ്കെടുക്കാൻ പോയി വിവാഹ ഘോഷയാത്ര ആരംഭിച്ചത് രണ്ട് മണിക്കൂർ വൈകി
മാതൃ രാജ്യമാണ് കല്യാണത്തേക്കാൾ വലുതെന്നു തെളിയിച്ചിരിക്കുകയാണ് ഒരു വരൻ. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷങ്ങൾ
ഹോ എന്തൊക്കെ ചെയ്താലാ! ചൈനയിൽ ട്രെൻഡായി റിവേഴ്സ് പേരന്റിംഗ്
വീട്ടിലെ ജോലികൾ പൊതുവേ ചെയ്യുന്നത് അച്ഛനും അമ്മയുമാണ്. മക്കളെക്കൊണ്ട്പണിയെടുപ്പിക്കുന്നത് അത്ര സുഖമുള്ള കാര്യമല്ല അ
അരിയും പച്ചക്കറിയുമൊക്കെ എവിടുന്നാണ് കിട്ടുന്നത്? ഒന്‍പതു വയസുകാരന്റെ ഉത്തരം കണ്ട് ചിരിച്ച് ആളുകൾ
രണ്ടാം ക്ലാസിലും മൂന്നാം ക്ലാസിലുമൊക്കെ പഠിക്കുന്ന കുഞ്ഞുങ്ങളെ ഹോം വർക്ക് ചെയ്യാൻ സഹായിക്കാൻ അച്ഛനോ അമ്മയോ ഒക്കെ കൂടെയി
ഒരു പേരും അങ്ങ് ശരിയാകുന്നില്ലല്ലോ... പേര് മാറ്റി മാറ്റി യുവാവ്; ഇനി നടക്കില്ലെന്നു അധികൃതർ
നമ്മുടെയൊക്കെ പേര് നമ്മളല്ലല്ലോ ഇട്ടത്. നമുക്ക് ഓർമ്മയില്ലാത്ത കാലത്ത് അച്ഛനും അമ്മയോ, ബന്ധുക്കളോ ഒക്കെയാകും പേരിട്ടുണ്ടാവുക. ചിലർക്ക് ആ പേരുകൾ ഇഷ്ടപ
രാത്രി എത്ര വൈകിയാലും ഇന്ത്യയിലാണെങ്കിൽ ഭക്ഷണം വീട്ടിലെത്തും; അനുഭവം പങ്കുവെച്ച് ഡാന
ഇന്ത്യയിൽ സ്ഥിര താമസമാക്കിയിട്ടുള്ള വിദേശികളിൽ പലരും ഇടയ്ക്കിടയ്ക്ക് ജീവിക്കാനായി എന്തുകൊണ്ട് ഇന്ത്യ തെരഞ്ഞെടുത്തു എ
വിവാഹത്തിനെത്തണം വെറുതേയല്ല സുരക്ഷിതമായി എത്തണം; വൈറലായൊരു ക്ഷണകത്ത്
വിവാഹത്തിനുള്ള ഒരുക്കങ്ങളിൽ ഏറെ പ്രാധാന്യം പലപ്പോഴും കല്യാണ ക്ഷമക്കത്തുകൾക്കും നൽകാറുണ്ട്. അതുകൊണ്ടുതന്നെ ഓരോ കാലത
ഒരിക്കലും പിടിക്കപ്പെടാതിരിക്കാൻ മൂന്നു കൗണ്ടികളിൽ നിന്നും കല്യാണം പക്ഷേ, പണി പാളി
വിവാഹ തട്ടിപ്പു നടത്തുന്നവർ പലപ്പോഴും പിടിക്കപ്പെടുന്നത് അടുത്തടുത്ത സ്ഥലങ്ങളിൽ നിന്നും വിവാഹം കഴിക്കുന്നതു വഴിയോ അ
മകൻ പത്തിൽ തോറ്റു; കേക്ക് മുറിച്ച് ആഘോഷിച്ച് കുടുംബം
മക്കൾ പരീക്ഷകളിൽ വിജയിക്കുന്പോഴും ഉയർന്ന മാർക്കു നേടുന്പോഴുമൊക്കെ അച്ഛനമ്മമാർ കേക്ക് മുറിക്കും മധുരം പങ്കുവെയ്ക്കും
പ്രതിമയാണെന്നു കരുതി സെൽഫിക്കായി മുതലയെ കെട്ടിപ്പിടിച്ചു; പിന്നെ സംഭവിച്ചത്
വിനോദ സഞ്ചാരത്തിനു പോകുന്പോൾ സെൽഫിയും ഫോട്ടോയും എടുക്കുന്നതൊക്കെ സ്വാഭാവികമാണ്. ഇന്തോനേഷ്യയിലെ ഒരു വന്യജീവി പാർക്ക
മകൾക്ക് ഭക്ഷണം പാകം ചെയ്തു നൽകാനായില്ല; അച്ഛന് സംരക്ഷണാവകാശം നഷ്ടപ്പെട്ടു
അച്ഛനും അമ്മയും വേർപിരിയുന്നതോടു കൂടി കഷ്ടത്തിലാകുന്നത് മക്കളാണെന്നു പറയാറുണ്ട്. പിന്നെ മക്കളുടെ സംരക്ഷണാവകാശത്തെ
ഈ രാജ്യങ്ങളിലുള്ള സഹോദരന്മാർ ദയവായി ഡിസ്കൗണ്ട് ചോദിക്കരുത്
തുർക്കിയിലെ ഒരു കടയിൽ ഒട്ടിച്ചിരിക്കുന്ന പോസ്റ്ററാണ് ഇന്ത്യ, പാകിസ്ഥാൻ, ബംഗ്ലാദേശി സഹോദരന്മാർ ദയവായി ഡിസ്കൗണ്ട് ചോദി
തക്കാളി ഇങ്ങനെ തെരഞ്ഞെടുക്കൂ, ഉരുളക്കിഴങ്ങ് ഇങ്ങനെ; പച്ചക്കറി വാങ്ങാൻ റിട്ടേയ്ഡ് ഐഎഫ്എസ് ഓഫീസർക്ക് ഭാര്യയുടെ വക നിർദേശങ്ങൾ
പച്ചക്കറി കടയിൽ കയറി നല്ല പച്ചക്കറികൾ തെരഞ്ഞെടുക്കുന്നത് അൽപം മെനക്കേടുള്ള പണിയാണ്. നല്ല പരിചയമില്ലെങ്കിൽ കടക്ക
പനീർ കിട്ടാത്തതിനെച്ചൊല്ലി തർക്കം വിവാഹവേദിയിലേക്കു വാഹനം ഇടിച്ചുകയറ്റി യുവാവ്
വിവാഹസത്കാരത്തിൽ ആവശ്യത്തിനു പനീർ ലഭിക്കാത്തതിനെത്തുടർന്നു രോഷാകുലനായ യുവാവ് വിവാഹമണ്ഡപത്തിലേക്കു വാഹനം ഇടിച്
വരന്റെ യോഗ്യത അന്വേഷിച്ച് ബുദ്ധിമുട്ടേണ്ട, വൈറലായൊരു ക്ഷണക്കത്ത്
വെറൈറ്റി വിവാഹ ക്ഷണക്കത്തുകൾ പലപ്പോഴും വൈറലാകാറുണ്ട്. അതിന്റെ രൂപമോ, ഉൾപ്പെടുത്തിയിരിക്കുന്ന വിവരങ്ങളോ ഒക്കെയാകും
"തുടരും!' 58ലെ എംഎക്കാരി റീന റാഫേല്‍
കോഴിക്കോട്: റിട്ടയര്‍മെന്റിനു ശേഷം 56-ാം വയസില്‍ കോളജ് ജീവിതം. 58-ാം വയസില്‍ ഫിലോസഫിയില്‍ ബിരുദാനന്തര ബിരുദം. പഠിച്
ഇന്റർവ്യുവിന് തട്ടിപ്പ് നടത്താം; ആദ്യം സസ്പെൻഷൻ പിന്നെ 45 കോടി രൂപ
ഇപ്പോ എന്തിനും ഏതിനും എഐയാണ്. പക്ഷേ, ചിലപ്പോഴൊക്കെ ഇത് തിരിച്ചടിയാകും. ആമസോൺ, മെറ്റ, ടിക് ടോക് തുടങ്ങിയ കന്പനികളിലെ
അയ്യേ ഇതെന്തു സ്വഭാവം; ഉപയോഗിച്ച സോക്സ് മണപ്പിക്കും ഒടുവിൽ പണി കിട്ടി
പല മനുഷ്യരുടയെും ചില സ്വഭാവങ്ങൾ നമ്മളെ അന്പരിപ്പിക്കാറുണ്ടല്ലേ. അത്തരത്തിൽ ഒരു സ്വഭാവമുണ്ടായിരുന്ന ഒരു വ്യക്തിക്ക്
ഒരു ഓംലെറ്റിന് 3500 രൂപയോ? പക്ഷേ, സംഭവം പൊളിയാണെന്ന്
ഒരു ഓംലെറ്റിന് 3500 രൂപ എന്നു കേൾക്കുന്പോഴെ ഓംലെറ്റിനോ എന്നു കണ്ണു തള്ളി ചോദിക്കുന്നവരാണ് പലരും. വില കേട്ടു ഞെട്ടണ്ടന്നേ.
പോലീസുകാർക്ക് വോഡ്ക നൽകി കള്ളന്റെ ചിയേഴ്സ്; അടവ് കയ്യിലിരിക്കട്ടെയെന്ന് ഉദ്യോഗസ്ഥർ
കള്ളനെ പിടിക്കാനായി ചേസ് ചെയ്ത് പുറകേ പോയികള്ളനെ പിടിക്കുന്പോൾ അയാൾ പോലീസുകാർക്ക് വോഡ്ക നൽകിയാൽ എങ്ങനെയുണ്ടാകും. ന
എന്റമ്മേ ഇതെന്തൊരു അലങ്കാരം, കയ്യിൽ കിട്ടിയതെല്ലാം ഉണ്ടല്ലോ?
ഇന്ത്യയിൽ വിവാഹത്തിന് ആഘോഷങ്ങൾക്കും അലങ്കാരങ്ങൾക്കുമൊന്നും ഒരു കുറവുമുണ്ടാകാറില്ല. അതിനായി എത്ര പണം ചെലവഴിക്കാന
ഒരവധി ലഭിക്കാൻ ലൊക്കേഷനും ചിത്രങ്ങളും വേണം, ക്ഷമാപണം നടത്തി സന്ദേശം അയക്കണം; എന്റെ കയ്യിൽ ഇതേയുള്ളുവെന്നു യുവതി
ചില തൊഴിലിടങ്ങളിലെ നിയന്ത്രണങ്ങളും കാർക്കശ്യവുമൊക്കെ പലപ്പോഴും വാർത്തയാകാറുണ്ട്. അടിയന്തര സാഹചര്യങ്ങളിൽ ലീവ് ല
സൊമാറ്റോയിൽ ഓർഡർ ചെയ്ത ഭക്ഷണ പൊതിയിൽ ഒരു കുറിപ്പ്; മിടുക്കനാണെന്ന് കമന്റുകൾ
ഭക്ഷണ വിതരണത്തിനായി എത്തുന്ന ഡെലിവറി ജീവനക്കാർ പലപ്പോഴും വൈറലാകാറുണ്ട്. അവരുടെ ചില പ്രവർത്തികൾ മനസലിയിക്കുന്ന
ഹീറോ ഇവനാണ്; കാണാതായ കുഞ്ഞിനെ കണ്ടെത്തി വളർത്തു നായ
അരിസോണയിൽ കാണാതായ കുഞ്ഞിനെ കണ്ടെത്തി നൽകി ഹീറോയായിരിക്കുകയാണ് ഒരു വളർത്തു നായ. അനറ്റോലിയൻ പൈറനീസിൽ നിന്നുള്ള ബു
ഒരു മാസം മുന്‍പ് സംസ്കരിച്ചു, ഇപ്പോ ഇതാ വീടിന്റെ മുറ്റത്ത് നിൽക്കുന്നു; അപ്പോ അന്നു മരിച്ചതാര്?
ബീഹാറിൽ ഒരു മാസം മുന്‍പ് ഒരു 17 വയസുകാരന്റെ സംസ്കാരം നടത്തി. പക്ഷേ, അന്നു സംസ്കരിച്ചയാൾ ഇപ്പോൾ തിരിച്ചു വന്നിരിക്കുകയാ
"കാപ്പിനൂഡിൽസ്'; നൂഡിൽസിലും പരീക്ഷണങ്ങളൊക്കെ വേണ്ടേ
വിചിത്രമായ വിഭവങ്ങൾ തയാറാക്കുന്നതിൽ പ്രശസ്തനാണ് സിംഗപ്പുർ കണ്ടന്റ് ക്രിയേറ്റർ കാൾവിൻ ലീ. ഇദ്ദേഹത്തിന്റെ "ഫുഡ് കോ
11 കാരന്റെ വയറിന് അസാധാരണമായ വീക്കം, പരിശോധിച്ചപ്പോൾ കണ്ടത് സ്വർണം
കളിക്കുന്നതിനിടയിൽ കുട്ടികൾ പല സാധനങ്ങളും വിഴുങ്ങാറുണ്ട്. ചൈനയിൽ ഒരു പതിനൊന്നുകാരൻ വിഴുങ്ങിയത് 100 ഗ്രാമുള്ള ഒരു
ഡോക്ടർമാർ പരാജയപ്പെട്ടു; ചാറ്റ് ജിപിടികണ്ടെത്തി അപൂർവ രോഗം
സാങ്കേതിക വിദ്യയുടെ അനുദിനമുള്ള വളർച്ചകൾ അത്ര നല്ലതല്ലെന്നുള്ള വാദങ്ങളൊക്കെ പല ഭാഗത്തുനിന്നും ഉയരാറുണ്ട്. എന്നാൽ,
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
More from other section
1
ആരോഗ്യമേഖല രോഗശയ്യയിൽ; ചികിത്സാഫണ്ടിൽനിന്ന് വെട്ടിയത് 209 കോടി
Kerala
2
പാക്കിസ്ഥാനിലെ ചാവേർ ആക്രമണം: ഇന്ത്യക്ക് പങ്കുണ്ടെന്ന ആരോപണം നിഷേധിച്ച് വിദേശകാര്യമന്ത്രാലയം
National
3
ആക്രമിക്കില്ലെന്ന് ഉറപ്പു തന്നാലേ യുഎസുമായി ചർച്ചയുള്ളൂ: ഇറാൻ
International
4
ലുലുവില്‍ ഫ്ലാറ്റ് 50 സെയില്‍ മൂന്നിനു തുടങ്ങും
Business
5
യുഎസ് ഓപ്പണ്‍ ബാഡ്മിന്റൺ: ഇന്ത്യക്ക് ഇരട്ട ഫൈനൽ
Sports
ADVERTISEMENT
LATEST NEWS
സെഞ്ചുറിയുമായി തോമസ് റ്യു; യൂത്ത് ഏകദിനത്തില്‍ ഇന്ത്യയ്ക്കെതിരെ ഇംഗ്ലണ്ടിന് ജയം
തിരുവനന്തപുരത്ത് വിദ്യാര്‍ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി
തിരുവനന്തപുരത്ത് ബൈക്കിടിച്ച് കാൽനടയാത്രക്കാരന് ദാരുണാന്ത്യം
"മത-സാമുദായിക സംഘടനകളോട് വിധേയത്വം'; കോൺഗ്രസ് നേതൃത്വത്തെ വിമർശിച്ച് യൂത്ത് കോൺഗ്രസ് പ്രമേയം
ട്രാക്കിൽ മരം വീണു; ട്രെയിനുകൾ പിടിച്ചിട്ടു
ADVERTISEMENT
ADVERTISEMENT