വാഷിങ് മെഷീനുള്ളിൽ താമസമാക്കിയ കുറുക്കൻ!
Tuesday, June 1, 2021 2:44 AM IST
വീട്ടിൽ പതിവായി എത്തുന്ന ഒരു കുറുക്കന്‍റെ വി‌ശേഷം കഴിഞ്ഞ ദിവസം വാർത്തകളിൽ ഇടം നേടിയിരുന്നു. എന്നാൽ വാഷിങ് മെഷീനുള്ളിൽ കയറിയ കുറുക്കന്‍റെ കഥയാണ് ലണ്ടനിലെ ചർച്ച വിഷയം. പുറത്തുപോയി വന്ന നതാഷയും ഭർത്താവ് ആദവും വീട്ടിലേയ്ക്ക് സാധനങ്ങൾ മാറ്റുന്നതിനായി മുൻവാതിൽ തുറന്നിട്ടിരുന്നു.

സാധനങ്ങളുമായി വീടിനുള്ളിലേക്ക വന്ന ഇരുവരും ലിവിം‌ങ് റൂമിൽ കുറുക്കനെ കാണുകയായിരുന്നു‌. ഞെടിയിടയിൽ കുറുക്കൻ കുറുക്കൻ അവിടെ നിന്നും അപ്രത്യക്ഷമായി. ഒടുവിൽ വാഷിങ് മെഷീനുള്ളിൽ നിന്ന് കുറുക്കനെ കണ്ടെത്തി.

വാഷിങ് മെഷീനുള്ളിലിരിക്കുന്ന കുറുക്കന്‍റെ ചിത്രം നതാഷ തന്നെ തന്‍റെ ട്വിറ്ററിലൂടെ പോസ്റ്റ് ചെയ്യുകയും സംഭവം വൈറലാവുകയും ചെയ്തു. 'നിങ്ങളുടെ വീട്ടിൽ ഒരു കുറുക്കനെ കണ്ടാൽ നിങ്ങൾ എന്തു ചെയ്യും?' - എന്ന കുറിപ്പോടെയാണ് നതാഷ തന്‍റെ വീട്ടിലെത്തിയ കുറുക്കന്‍റെ ചിത്രം ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്.

ഭക്ഷണ സാധനങ്ങൾ കാണിച്ച് പ്രലോഭിച്ച് കുറുക്കനെ പുറത്തിറക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഒടുവിൽ കുറച്ചു സമയത്തിനു ശേഷം കുറുക്കൻ പുറത്തുപോയെന്ന് നതാഷ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.