"വെറുമൊരു അധ്യാപികയല്ല, കുടുംബാംഗം'; ഹൃദയസ്പര്‍ശിയായ കാഴ്ച
Saturday, March 16, 2024 12:34 PM IST
ഏതൊരാളെ സംബന്ധിച്ചും വിദ്യാലയ കാലയളവ് ഏറെ സവിശേഷമാണ്. നല്ല ചങ്ങാതിമാരും ഉത്തമരായ അധ്യാപകരും ആ കാലഘട്ടത്തെ തികച്ചും മനോഹരമാക്കി തീര്‍ക്കുന്നു.

ഏറ്റവും ഹൃദയവിശാലതയുള്ള കാലവും അതാണെന്ന് പലരും ചിന്തിക്കുന്നു. കാരണം മറ്റുള്ളവന്‍റെ നൊമ്പരം ലഭേച്ഛയില്ലാതെ തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കുന്ന കാലയളവാണത്രെ അത്. ഇപ്പോഴിതാ ഒരു വര്‍ഷം മുമ്പ് മകനെ നഷ്ടപ്പെട്ട തങ്ങളുടെ പ്രിയപ്പെട്ട അധ്യാപികയ്ക്കായി ഒരുകൂട്ടം വിദ്യാര്‍ഥികള്‍ ഒരുക്കിയ സര്‍പ്രൈസ് സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു.

ഇന്‍സ്റ്റഗ്രാമില്‍ എത്തിയ വീഡിയോയില്‍ തന്നെ കാത്തിരിക്കുന്ന ആശ്ചര്യത്തെക്കുറിച്ച് അറിയാതെ ആ ടീച്ചര്‍ ഇടനാഴിയിലൂടെ നടന്നുവരികയാണ്. അവര്‍ ഒരു ക്ലാസ്മുറിയില്‍ പ്രവേശിക്കുമ്പോള്‍ ഹൃദയസ്പര്‍ശിയായ ഒരു കാഴ്ച കാത്തിരിക്കുന്നു.

ഒരുകൂട്ടം വിദ്യാര്‍ഥികള്‍ അവിടെ നില്‍ക്കുന്നു.അവര്‍ക്കു മുന്നിലായി വെളിച്ചത്തില്‍ അധ്യാപികയുടെ മകന്‍റെ പേരായ വിന്‍സ്റ്റണ്‍ എന്നത് എഴുതിയിരിക്കുന്നു. കൂടാതെ സ്‌നേഹത്തിന്‍റെ ഒരു ചിഹ്‌നവും വരച്ചുചേര്‍ത്തിരിക്കുന്നു.

അധ്യാപിക അടുത്തെത്തുമ്പോള്‍ വിദ്യാര്‍ഥികള്‍ "സ്റ്റാന്‍ഡ് ബൈ മീ' എന്ന ഗാനം ആലപിച്ചു തുടങ്ങുന്നു. മാത്രമല്ല വിന്‍സ്റ്റണിനായുള്ള ഹൃദയസ്പര്‍ശിയായ സന്ദേശങ്ങള്‍ കൊണ്ട് അലങ്കരിച്ച പോസ്റ്ററുകള്‍ വിദ്യാര്‍ഥികള്‍ അധ്യാപികയ്ക്ക് സമ്മാനിക്കുന്നു. ഈയവസരത്തില്‍ ടീച്ചര്‍ കണ്ണുനീര്‍ വാര്‍ക്കുന്നു.

വീഡിയോ ആയിരക്കണക്കിന് നെറ്റിസണ്‍സിനെയും നോവിച്ചു. നിരവധി അഭിപ്രായങ്ങള്‍ ദൃശ്യങ്ങള്‍ക്ക് ലഭിച്ചു. "ആ അധ്യാപികയുടെ മാതൃത്വത്തിനേറ്റ മുറിവിന് അല്‍പമെങ്കിലും ആശ്വാസമേകാന്‍ അവര്‍ക്കാകുന്നു; നല്ല കാഴ്ച' എന്നാെണാരാള്‍ കുറിച്ചത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.