ആ പെണ്‍കുട്ടികള്‍ പാടി; പൊതു ഇടത്തില്‍ പാടില്ലെന്ന് നെറ്റിസണ്‍
Thursday, March 14, 2024 11:50 AM IST
കൂട്ടുകാരുമൊത്തുള്ള യാത്രവേളകളില്‍ പലരും അന്താക്ഷരിയും മറ്റും കളിക്കാറുണ്ടല്ലൊ. അത്തരം കാര്യങ്ങള്‍ യാത്രകളെ കൂടുതല്‍ മനോഹരമാക്കും. ആ ആനന്ദവേളകള്‍ പിന്നീട് നല്ല ഓര്‍മകളായി മാറും.

എന്നാല്‍ ഇത്തരം ചെയ്തികള്‍ എല്ലായ്‌പ്പോഴും നന്നല്ല എന്നാണ് ചിലര്‍ അഭിപ്രായപ്പെടുന്നത്. അതിനുകാരണം അടുത്തിടെ വന്ദേഭാരത് ട്രെയിനുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളില്‍ എത്തിയ ഒരു വീഡിയോ ആണ്.

എകസിലെത്തിയ ദൃശ്യങ്ങളില്‍ ട്രെയിനില്‍ 12 പെണ്‍കുട്ടികള്‍ അടുത്തടുത്ത സീറ്റുകളില്‍ ഇരിക്കുകയാണ്. ഈ കൂട്ടുകാരികള്‍ ഗുണ സിനിമയിലെ "കണ്‍മണി അന്‍പോട്' എന്ന ഗാനം ആലപിക്കുന്നു. ചെന്നൈയില്‍ നിന്ന് മൈസൂരുവിലേക്കുള്ള വന്ദേ ഭാരത് എക്സ്പ്രസിൽ യാത്ര ചെയ്യുമ്പോഴാണ് അവര്‍ ഈ ഗാനം ആലപിച്ചത്.

ദൃശ്യങ്ങള്‍ പ്രകാരം ട്രെയിനില്‍ ധാരാളം യാത്രക്കാരെ കാണാനും കഴിയും. എന്നാൽ സതേണ്‍ റെയില്‍വേ തന്നെ പങ്കുവച്ച ഈ വീഡിയോ നെറ്റിസനത്ര ബോധിച്ചില്ല. ഒട്ടുമിക്കവരും ഈ പ്രവര്‍ത്തിയെ വിമര്‍ശിക്കുകയാണുണ്ടായത്.

മറ്റുള്ള യാത്രക്കാര്‍ക്ക് ശല്യമായിട്ടാണ് ഇത്തരം കാര്യങ്ങള്‍ മാറുന്നതെന്ന് പലരും പറഞ്ഞു."പൊതു ശല്യം സൃഷ്ടിക്കുന്ന ഇത്തരം യാത്രക്കാരുടെ വായടപ്പിക്കാന്‍ ഞാന്‍ എത്ര അധികമായി നല്‍കണം?' എന്നാണൊരാള്‍ ചോദിച്ചത്. "എന്തൊരു ശല്യമാണിത്? ശാന്തമായി യാത്രചെയ്യാന്‍ ആഗ്രഹിക്കുന്നവരുടെ മനസിനെ ഇതുടയ്ക്കും' എന്നാണ് മറ്റൊരാള്‍ കുറിച്ചത്.

"ഇത്തരക്കാരെ ജപ്പാനിലും മറ്റും ചെയ്യുന്നതുപോലെ ട്രെയിനില്‍ നിന്നും പുറത്താക്കണം' എന്നും ചിലര്‍ പറഞ്ഞു. "അത്ര വിമര്‍ശിക്കാന്‍ ഇതത്ര വലിയ കുറ്റമൊന്നുമല്ല' എന്നും ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.