മധുബാലയുടെ ജീവിതം വെള്ളിത്തിരയിലേക്ക്
Thursday, July 12, 2018 10:13 AM IST
മൺമറഞ്ഞ ഹിന്ദി നടി മധുബാലയുടെ ജീവിത കഥ വെള്ളിത്തിരയിലേക്ക്. ഒരുകാലത്ത് ഹിന്ദി സിനിമാ ലോകത്തിലെ വലിയ താരമായിരുന്ന മധുബാല 1969ൽ 36-ാം വയസിൽ അന്തരിച്ചു. മധുബാലയുടെ സഹോദരി മധുര്‍ ബ്രിജി ഭൂഷണ്‍ ആണ് സിനിമ നിർമിക്കുന്നത്. എന്നാൽ ആരാണ് സംവിധായകൻ എന്ന് മധുർ ബ്രിജി ഭൂഷൺ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

മധുബാലയുടെ ജീവിതത്തോട് നീതി പുലർത്തുന്ന സിനിമയാണ് നിർമിക്കുകയെന്ന് മധുർ പറയുന്നു. സിനിമ ചെയ്യാനുള്ള പകർപ്പവകാശത്തിനായി നിരവധി പേർ നേരത്തെ മധുർ ബ്രിജി ഭൂഷണെ സമീപിച്ചിരുന്നു. മുംതാസ് ജഹാൻ ബീഗം എന്നാണ് മധുബാലയുടെ യഥാർഥ നാമം.

1942ൽ ബസന്ത് എന്ന ചിത്രത്തിലൂടെ ബാലതാരമായി വെള്ളിത്തിരയിലെത്തിയ മധുബാല പിന്നീട് ബോളിവുഡിലെ നിരവധി ക്ലാസിക് ചിത്രങ്ങളിലെ നായികയായി. മുഗൾ-ഇ -അസം, മിസ്റ്റർ ആൻഡ് മിസിസ് 55, ഹൗറ ബ്രിഡ്ജ്, കാലാപാനി, ദുലാരി തുടങ്ങിയ നിരവധി സിനിമകളില്‍ നായികയായി തിളങ്ങി. 1960ൽ മധുബാല പ്രശസ്തഗായകനായ കിഷോർ കുമാറിനെ വിവാഹം കഴിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.