ആളൊരുക്കം മനസിളക്കും..!
Saturday, April 7, 2018 9:10 PM IST
എത്രതന്നെ ശ്രമിച്ചാലും ചില കാര്യങ്ങൾ മനസ് അംഗീകരിച്ച് കൊടുക്കില്ല. അത്തരം മനസുകളോടാണ് ഇനിയെങ്കിലും ഇതൊക്കെ അംഗീകരിച്ചേ മതിയാകൂ എന്ന വാശിയോടെ സംവിധായകൻ ഒരു കഥ പറയുന്നത്. മികച്ച നടനുള്ള അവാർഡ് ഇന്ദ്രൻസിനെ തേടിയെത്തിയതുകൊണ്ട് "ആളൊരുക്കം' ഒരു അവാർഡ് സിനിമയാണെന്ന ധാരണ ആദ്യം മാറ്റണം. എന്നിട്ട് മനസിനെ ബിഗ്സ്ക്രീനിനുള്ളിലേക്ക് വിട്ടുകൊടുക്കുക. ചിത്രത്തിലെ നിശബ്ദതതകൾ പോലും പലപ്പോഴും സംവദിച്ചുകൊണ്ടിരിക്കും.

ഇങ്ങനെയൊരു ചിത്രത്തിനായി സംവിധായകൻ ചില്ലറ ഒരുക്കങ്ങളാവില്ല നടത്തിയിട്ടുള്ളത്. ആ ഒരുക്കത്തിന്‍റെയെല്ലാം ഫലം ആളൊരുക്കത്തിൽ നന്നായി പ്രതിഫലിക്കുന്നുണ്ട്. പപ്പു പിഷാരടി (ഇന്ദ്രൻസ്) ചുമ്മാ അങ്ങ് കയറിക്കൂടുകയാണ് മനസിലേക്ക്. എന്തൊരു ഒതുക്കമാണ് ആ മനസിന്, എന്തൊരു തിളക്കമാണ്.. ചുമ്മാതല്ല മികച്ച നടനുള്ള സംസ്ഥാന അവാർഡ് പപ്പു പിഷാരടിയെ തേടിയെത്തിയത്. സോഷ്യൽ മീഡിയകളിൽ ഇന്ദ്രൻസിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചവർ അദ്ദേഹത്തിന്‍റെ മികച്ച പ്രകടനം കൂടി കാണാൻ തയാറാകണം എങ്കിലെ അത് ഉള്ളിന്‍റെയുള്ളിൽ നിന്നു വന്ന അഭിനന്ദനമാണെന്ന് പറയാൻ കഴിയൂ.



ഇഷ്ടവും ഇഷ്ടക്കേടും, പൊരുത്തവും പൊരുത്തക്കേടും പോലെയാണ്. ഇഷ്ടത്തെ തുറന്നു വിടുക. അത് ഇങ്ങനെ ഒഴുകിയൊഴുകി പലകോണുകളിൽ ചെന്നു പലരോടും പൊരുത്തപ്പെട്ട് പൊയ്ക്കോളും. പക്ഷേ, ഇഷ്ടക്കേടിനെ അധികസമയം ഒഴുകാൻ അനുവദിക്കരുത്. അവൻ അതിനിടയിൽ തന്നെ ഒരുപാട് പൊരുത്തക്കേടുകൾ മനസുകളിൽ ഉണ്ടാക്കിയെന്നിരിക്കും. ഒരു അച്ഛന്‍റെ ഇഷ്ടവും ഇഷ്ടക്കേടുകളുമെല്ലാം പി.സി.അഭിലാഷെന്ന സംവിധായകൻ കാട്ടിത്തരുകയാണ് ആളൊരുക്കത്തിലൂടെ.



പതിനാറ് വർഷം മുന്പ് വീടു വിട്ടുപോയ മകനെ തേടി ഒരു അച്ഛൻ കിലോമീറ്ററുകൾ താണ്ടി തലസ്ഥാന നഗരിയിൽ എത്തുകയാണ്. പിന്നീട് കാണുന്ന കാഴ്ചകളാണ് പ്രേക്ഷകന്‍റെ മനസിളക്കുന്ന തലത്തിലേക്ക് കാര്യങ്ങളെ നീക്കുന്നത്. മകനെ തേടിത്തേടി തളർന്നുവീണ പപ്പു പിഷാരടിയെ ആരോ ആശുപത്രിയിലെത്തിക്കുന്നു. ഡോ. സീതയോട്... നഴ്സുമാരോട്... അവിടുത്തെ അന്തേവാസികളോടെല്ലാം പപ്പു പിഷാരടിക്ക് ഒന്നേ പറയാനുണ്ടായിരുന്നുള്ളു. മകനെ കാണണം. പ്രതീക്ഷയാണ്... ആഗ്രഹമാണ്... സ്വപ്നമാണ് മകൻ. ഓട്ടൻതുള്ളൽ ആശാനായ പപ്പുവിനെയല്ല മകനെ തേടി അലയുന്ന അച്ഛനെയാണ് സംവിധായകൻ കാട്ടിത്തരാൻ ശ്രമിച്ചിരിക്കുന്നത്. ഓട്ടൻതുള്ളൽ പപ്പുവിന്‍റെ ഓരംപറ്റിയുണ്ടെന്ന് മാത്രം.



ഒരാളുടെ മകനെ തേടി ഒരുപാട് പേർ അലയുകയാണ്. അതും തീർത്തും അപരിചിതനായ ഒരാൾക്കുവേണ്ടി. ഈ കാണാതെപോകലും കണ്ടെത്തലുമെല്ലാം മലയാള സിനിമയിൽ പലവട്ടം കടന്നു വന്നിട്ടുള്ള വിഷയങ്ങൾ തന്നെയാണ്. ആദ്യ പകുതിയിലെ തിരച്ചിലുകൾക്ക് ചിലപ്പോൾ കണ്ടു മറന്ന പലതിനോടും സാമ്യവും തോന്നിയേക്കാം. പക്ഷേ, പകുതി സമയം വരെ മാത്രമേ അത്തരം ചിന്തകൾക്ക് സ്ഥാനമുള്ളു. പിന്നീട് അങ്ങോട്ട് പപ്പു പിഷാരടിയിലൂടെ ഈ സമൂഹത്തിന്‍റെ കണ്ണു തുറപ്പിക്കുകയാണ് സംവിധായകൻ.



മകനായ സജീവനെ കണ്ടെത്തുന്ന രംഗം മുതൽ അങ്ങോട്ട് എന്തോ വലിയ ഭാരം പപ്പു പിഷാരടിക്കൊപ്പം പ്രേക്ഷക മനസുകളിലും കയറിക്കൂടും. അത്രയും നേരം തുരുതുരാ സംസാരിച്ചുകൊണ്ടിരുന്ന ഒരാൾ നിശബ്ദനാവുകയാണ്, ആരോടും ഒന്നും പറയാനില്ലാത്ത പോലെ. ചുറ്റുമുള്ളവർ കലപില ശബ്ദങ്ങളുണ്ടാക്കി ചുറ്റിനുമുണ്ടെങ്കിലും എന്തോ, കഥാനായകന്‍റെ നാവ് മാത്രം പൊങ്ങിയില്ല. എത്രതന്നെ ശ്രമിച്ചിട്ടും ശബ്ദം പുറത്തേക്ക് വരാത്തപോലെ.



പത്രപ്രവർത്തകനും പോലീസുകാരനും ഡോക്ടർക്കും നഴ്സിനും വരെ സജീവനെ മനസിലാക്കാൻ സാധിക്കുന്പോൾ പപ്പു പിഷാരടിക്ക് മാത്രം അത് സാധിക്കുന്നില്ല. എത്ര തന്നെ ഒരുങ്ങിയിട്ടും ഒതുക്കം വരാത്തപോലെ. മകനെ കാണണം, അവനോടൊപ്പം ശിഷ്ടകാലം കഴിയണം എന്നു പറഞ്ഞയാൾ ഒറ്റയടിക്ക് നിശബ്ദനാകുകയാണ്. ആഴ്ചകൾ നീണ്ട പപ്പു പിഷാരടിയുടെ മൗനം സമൂഹത്തിലെ നാനാതുറകളിൽ പെട്ടവരോട് ഒരുപാട് കാര്യങ്ങൾ സംവദിച്ചിട്ടുണ്ടാവണം. കാരണം അവരും പപ്പു പിഷാരടിയെ പോലെ തന്നെയാണ്. എത്ര തന്നെ അംഗീകരിക്കാൻ ശ്രമിച്ചാലും മനസ് വേണ്ടാ വേണ്ടായെന്നു പറഞ്ഞുകൊണ്ടേയിരിക്കും.



ഒരൊറ്റ പാട്ടേ ചിത്രത്തിലുള്ളുവെങ്കിലും അത് നൽകിയ ഫീൽ ഒന്നു വേറെ തന്നെയാണ്. ഒരു ചിത്രത്തിന്‍റെ ആകെത്തുകയെ വരികളിൽ ചാലിച്ചെടുത്ത് ഒഴുക്കോടെ വിദ്യാധരൻ മാഷ് ഉള്ളിൽ തട്ടി തന്നെ ആലപിച്ചിട്ടുണ്ട്. രണ്ടാം പകുതിയിൽ ഒളിഞ്ഞിരിക്കുന്ന സസ്പെൻസ് തന്നെയാണ് ചിത്രത്തെ മറ്റൊരു തലത്തിലേക്ക് എത്തിക്കുന്നത്. ആ സസ്പെൻസ് എന്താണെന്ന് നിങ്ങൾ തീയറ്ററിൽ തന്നെ പോയി കണ്ടറിയുക. ഒന്നുറപ്പാണ്, ഇന്ദ്രൻസ് നിങ്ങളെ ഞെട്ടിക്കും. അപ്പോൾ നിങ്ങൾക്ക് മനസിലാകും അവാർഡ് ജൂറി എത്രത്തോളം കക്ഷിയുടെ പ്രകടനം കണ്ട് അന്പരന്നിട്ടുണ്ടാകുമെന്ന്.

(ഇന്ദ്രൻസ് മലയാള സിനിമയ്ക്ക് അഭിമാനമാണ്.)

വി.ശ്രീകാന്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.