യാഥാർഥ്യങ്ങളിലേക്ക് വിരൽ ചൂണ്ടുന്ന ജൂതകഥ...!
Saturday, August 19, 2017 9:12 PM IST
തിയറ്ററിലേക്ക് ആളെ കയറ്റാൻ മാർക്കറ്റിംഗ് തന്ത്രങ്ങളോ പഞ്ച് ഡയലോഗുകളോ ഒന്നും "കറുത്ത ജൂതൻ' എന്ന ചിത്രത്തിന്‍റെ റിലീസിംഗിന് മുന്പ് കണ്ടില്ല. പകരം കുറിക്ക് കൊള്ളുന്ന രണ്ടു വാചകങ്ങൾ പോസ്റ്ററുകളിൽ മുഴച്ചു നിന്നു- "ഇത് ചരിത്രം തിരസ്കരിച്ചവരുടെ കഥ... ഇത് നിങ്ങൾ തിരസ്കരിച്ചാൽ, ഇതിന്‍റെ നിർമാതാവിന്‍റെ ചരിത്രം ഇല്ലാതാകും..!'. കറുത്ത ജൂതൻ കാണാൻ കയറിയ തിയറ്ററിൽ വിരലിൽ എണ്ണാവുന്ന ആൾക്കാരെ മാത്രം കണ്ടതോടെ നിർമാതാവിന്‍റെ മുൻധാരണ ശരിയാണെന്ന് ഉറപ്പിച്ചു. ജൂതന്മാരെ മറന്നപോലെ, അവരുടെ ചരിത്രം കേൾക്കാനും കാണാനും ആർക്കും ഇപ്പോൾ താത്പര്യമില്ലാത്ത പോലെ. പക്ഷേ, ഈ ചരിത്രം ഓരോരുത്തരും അറിയേണ്ടതാണ്. എപ്പോൾ വേണമെങ്കിലും വന്നുചേരാവുന്ന ഒറ്റപ്പെടലെന്ന അവസ്ഥയെ പ്രതിരോധിക്കാനെങ്കിലും അത് നിങ്ങൾക്ക് ഉപകരിച്ചേക്കാം.



2016-ലെ സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപിക്കുന്ന വേളയിൽ ഈ ജൂതനെ തേടി ഒരു അവാർഡ് എത്തി. മികച്ച കഥയ്ക്കുള്ള സംസ്ഥാന സർക്കാരിന്‍റെ പുരസ്കാരം. ഈ ചിത്രത്തിനായി കഥയും തിരക്കഥയുമൊരുക്കിയത് പ്രേക്ഷകരെ എത്രയോ തവണ കുടുകുടാ ചിരിപ്പിച്ചിട്ടുള്ള സലിം കുമാറാണ്. സംവിധാന കുപ്പായവും ചിത്രത്തിലെ പ്രധാന നടനായും പ്രൊഡ്യൂസർമാരിൽ ഒരാളായും രംഗത്തെത്തി കറുത്ത ജൂതനെ ബിഗ് സ്ക്രീനിലേക്ക് സ്ഥാനക്കയറ്റം നൽകിയതും സലിം കുമാർ തന്നെ.

തുടക്കം ചില അങ്കലാപ്പുകൾ ആർക്കായാലും ഉണ്ടാകും. അത് ജൂതന്മാരെ കുറിച്ചുള്ള അറിവില്ലായ്മയിൽ നിന്നുണ്ടാകുന്നതാണ്. പോകപ്പോകെ ജൂതന്മാരെക്കുറിച്ച് ലേശമെല്ലാം മനസിലായി തുടങ്ങുന്നതോടെ കഥയിലേക്ക് താനെ വരും. മലബാർ ജുതന്മാരെയാണ് കറുത്ത ജൂതന്മാർ എന്നു വിളിക്കുന്നത്. ജൂതന്മാരുടെ കല്ലറകൾ തേടിയുള്ള ആറോണ്‍ എല്യാഹുവിന്‍റെ യാത്രയും പിന്നീട് ഉണ്ടാകുന്ന സംഭവങ്ങളുമാണ് ഒന്നാം പകുതിയിൽ കാണാൻ കഴിയുക. ആറോണ്‍ എല്യാഹുമായി വിവിധ ഗെറ്റപ്പുകളിലാണ് സലിം കുമാർ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്.



ഒരു കാലത്ത് പ്രതാപികളായി കേരളത്തിൽ വാണിരുന്ന ജൂതന്മാർ ഇസ്രയേലിലേക്ക് കൂട്ടത്തോടെ പലായനം ചെയ്തപ്പോൾ അവർക്കൊപ്പം എത്താനാവാതെ ഒറ്റപ്പെട്ടു പോകുന്ന ജൂതനാണ് ആറോണ്‍ എല്യാഹി. തന്‍റേതായി ഉണ്ടായിരുന്നതെല്ലാം കണ്ണിൽകണ്ടവർ അപഹരിച്ചപ്പോൾ ഒറ്റപ്പെട്ടു പോയ ആൾ. വർഷങ്ങളുടെ കടന്നുപോക്കിനിടയിൽ സ്വാർഥതാത്പര്യങ്ങൾക്കായി ആറോണിനെ തള്ളിപ്പറയുന്നവരെ ചിത്രത്തിൽ കാണാനാവും. "എനിക്ക് നിങ്ങൾ പോസ്റ്റ് ഓഫീസാക്കി മാറ്റിയ വീടു മാത്രം വിട്ടുതന്നാൽ മതി, മറ്റൊന്നും വേണ്ട' എന്ന് അധികാരികളോട് പറയുന്ന ആറോണിന്‍റെ നിസഹായാവസ്ഥ സലിം കുമാറിലെ നടൻ ഒന്നാം പകുതിയിൽ തന്മയത്വത്തോടെ അവതരിപ്പിച്ചിട്ടുണ്ട്.



രണ്ടാം പകുതിയിൽ താൻ തന്നെയാണ് ആറോണ്‍ എല്യാഹിയെന്ന തെളിയിക്കാനുള്ള പങ്കപ്പാടാണ് കാണാൻ കഴിയുക. ഒരു സമയത്ത് ആറോണിന് കോടതിയിൽ പോലും രക്ഷയില്ലാതെ വരുന്നതോടെ കഥ സംഘർഷഭരിതമായ രംഗങ്ങളിലേക്ക് വഴിമാറുന്നു. ആറോണിനെക്കുറിച്ചുള്ള നാട്ടുകാരുടെ അഭിപ്രായവും നാട്ടുകാരെ കുറിച്ചുള്ള ആറോണിന്‍റെ അഭിപ്രായവുമെല്ലാം ചിത്രത്തിൽ കടന്നു വരുന്നുണ്ട്. മനുഷ്യപ്പറ്റില്ലാതെ മുന്നേറുന്ന ഇന്നത്തെ സമൂഹത്തിന്‍റെ നേർചിത്രം തുറന്നു കാട്ടാൻ തന്‍റെ ചിത്രത്തിലൂടെ സംവിധായകൻ ശ്രമിച്ചിട്ടുണ്ട്. സത്യം അറിയാമായിരുന്നിട്ടും മിണ്ടാതിരിക്കുന്നതും മുഖത്തു നോക്കി കള്ളം പറയാനുമുള്ള ഇന്നത്തെ സമൂഹത്തിന്‍റെ തൊലിക്കട്ടിയും ചിത്രത്തിൽ കാണാനാവും.

ലേശം പോലും കല്ലുകടി തോന്നാത്ത വിധം മൂന്നു ഗെറ്റപ്പുകളിലായി സലിം കുമാറിനെ ബിഗ് സ്ക്രീനിലേക്ക് എത്തിച്ചത് പട്ടണം റഷീദാണ്. ആ രൂപമാറ്റങ്ങൾക്ക് അനുസരിച്ച് ശരീരഭാഷയിൽ കൂടി സലിം കുമാർ ശ്രദ്ധിച്ചതോടെ ആറോണ്‍ പ്രേക്ഷക മനസിലേയ്ക്ക് ആഴ്ന്നിറങ്ങും. മാളയിലെ പരിസര പ്രദേശങ്ങളെ സ്ക്രീനിൽ പകർത്തി കാലഘട്ടത്തിന്‍റെ മാറ്റങ്ങളെ കൃത്യമായി ഒപ്പിയെടുത്തത് ഛായാഗ്രാഹകൻ ശ്രീജിത്ത് വിജയനാണ്. നടി ഉഷ, ശിവജി ഗുരുവായൂർ, സുബീഷ് സുധി, രമേഷ് പിഷാരടി എന്നിവരും നിർണായക വേഷങ്ങളിലെത്തുന്നുണ്ട്. കറുത്ത ജൂതൻ അല്പം ഗൗരവമുള്ള വിഷയമാണ് മുന്നോട്ടു വയ്ക്കുന്നത്. അതുകൊണ്ട് തന്നെ ചരിത്രം അറിയാൻ ഓരോരുത്തരും കണ്ടിരിക്കേണ്ട ചിത്രമാണ് കറുത്ത ജൂതൻ

(ഇതുവര പറയാത്ത കഥായാണിത്. സലിം കുമാറിലെ ചരിത്രാന്വേഷകൻ കണ്ടെത്തിയ കഥ.)

വി. ശ്രീകാന്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.