വെളിപാടിന്‍റെ പുസ്തകം റിലീസിന്
Monday, August 28, 2017 1:42 AM IST
കാന്പസിന്‍റെ പശ്ചാത്തലത്തിൽ യൂത്തിന്‍റെ കാഴ്ചപ്പാടുകൾക്ക് പ്രാധാന്യംനൽകി പല ചിത്രങ്ങളും ഇവിടെ അരങ്ങേറാറുണ്ട്. എന്നാൽ, ലാൽ ജോസ് മോഹൻലാലിനെ നായകനാക്കി സംവിധാനംചെയ്യുന്ന വെളിപാടിന്‍റെ പുസ്തകം അതിൽനിന്നും മാറി സഞ്ചരിക്കുന്ന ചിത്രമാണ്. ഗുരുശിഷ്യ ബന്ധത്തിന്‍റെ പുതിയ കാഴ്ചപ്പാടുകളാണ് ഈ ചിത്രത്തിലൂടെ ലാൽ ജോസും ബെന്നി പി. നായരന്പലവും ചേർന്ന് അവതരിപ്പിക്കുന്നത്.



മുഴുനീള നർമ മുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുന്ന ഈ ചിത്രം നല്ല ചില സന്ദേശങ്ങളും പകരുന്നു. വലിയ വിജയം നേടിയ ചിത്രങ്ങൾക്ക് നർമമുഹൂർത്തങ്ങളിലൂടെ തിരക്കഥകൾ രചിച്ചിട്ടുള്ള ബെന്നി പി. നായരന്പലമാണ് ഈ ചിത്രത്തിന്‍റെ തിരക്കഥ രചിച്ചിരിക്കുന്നത്. ആശീർവാദ് സിനിമാസിന്‍റെ ബാനറിൽ ആന്‍റണി പെരുന്പാവൂരാണ് ഈ ചിത്രം നിർമിക്കുന്നത്.
തിരുവനന്തപുരത്തെ തുന്പ സെന്‍റ് സേവ്യേഴ്സ് കോളജിലാണ് ഈ സിനിമയുടെ ഭൂരിഭാഗവും ചിത്രീകരിച്ചത്.



പ്രഫ. മൈക്കിൾ ഇടിക്കുള എന്ന വൈസ് പ്രിൻസിപ്പാളായാണ് ചിത്രത്തിൽ മോഹൻലാൽ എത്തുന്നത്. ഇദ്ദേഹത്തിന്‍റെ വരവോടെ കാന്പസിൽ അരങ്ങേറുന്ന മാറ്റങ്ങൾ, അധ്യാപകരും വിദ്യാർഥികളും തമ്മിലുള്ള ആത്മബന്ധം. ഇതെല്ലാം തികഞ്ഞ നർമമുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിൽ.



അന്നാ രേഷ്മയും പ്രിയങ്കാ നായരുമാണ് നായികമാരാകുന്നത്. അനൂപ് മേനോൻ, സിദ്ധിഖ്, സലിംകുമാർ, ശിവജി ഗുരുവായൂർ, കൃഷ്ണകുമാർ, അലൻസിയർ, അരുണ്‍ കുര്യൻ (ആനന്ദം ഫെയിം), ശരത് (അങ്കമാലി ഫെയിം), അരുണ്‍ സിദ്ധാർഥ്, ആൽവിൻ, സ്നേഹ, മീര, അമൃത, ജോളി എന്നിവരും പ്രധാന താരങ്ങളാണ്. വിഷ്ണു ശർമ ഛായാഗ്രഹണവും രഞ്ജൻ ഏബ്രഹാം എഡിറ്റിംഗും നിർവഹിക്കുന്നു. മാക്സ് ലാബ് റിലീസ് ചിത്രം പ്രദർശത്തിനെത്തിക്കുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.