അതിസന്പന്നൻ ജയിച്ചു; പക്ഷേ...
അതിസന്പന്നൻ ജയിച്ചു; പക്ഷേ...
Monday, October 23, 2017 12:02 PM IST
പ്രാഗ്: രാജ്യത്തെ രണ്ടാമത്തെ വലിയ സന്പന്നൻ തെരഞ്ഞെടുപ്പിൽ മുന്നിലെത്തിയെങ്കിലും പ്രധാനമന്ത്രിയാകാൻ തക്ക പിന്തുണയില്ലാതെ വലയുന്നു. ചെക്ക് റിപ്പബ്ലിക്കിലാണ് ഈ സ്ഥിതി. ഇപ്പോൾ ഉപപ്രധാനമന്ത്രിയും ധനമന്ത്രിയുമായ ആന്ദ്രേ ബാബിസിന്‍റെ ആനോ പാർട്ടി 200ൽ 78 സീറ്റ് നേടി. മറ്റു കക്ഷികളെല്ലാം വളരെ പിന്നിൽ.

പക്ഷേ, ഭൂരിപക്ഷം തല്ലിക്കൂട്ടൽ എളുപ്പമല്ല. വഞ്ചനക്കുറ്റത്തിൽ അന്വേഷണം നേരിടുന്ന ബാബിസുമായി കൂട്ടില്ലെന്ന് 25 അംഗ സിവിക് ഡെമോക്രാറ്റുകളും സ്റ്റാൻ, ടോപ്പ് 09 എന്നീ ചെറു പാർട്ടികളും പറഞ്ഞു. ബാബിസ് പ്രധാനമന്ത്രിയായില്ലെങ്കിൽ സഖ്യമാകാമെന്നാണ് ഇപ്പോൾ ഭരണസഖ്യത്തെ നയിക്കുന്ന സോഷ്യൽ ഡെമോക്രാറ്റുകളുടെ നിലപാട്.


സ്ലോവാക്യയിൽ ജനിച്ച് വൻ വ്യവസായിയായി വളർന്നയാളാണ് 63 വയസുള്ള ബാബിസ്. അസംതൃപ്തരായ പൗരന്മാരുടെ സംഘം എന്നാണ് ആനോ എന്ന പേരിന്‍റെ പൂർണരൂപത്തിന്‍റെ അർഥം. 400 കോടി ഡോളർ (26,000 കോടി രൂപ) സന്പത്തുള്ള ബാബിസ് ബിസിനസ് വളർത്താൻ പല തട്ടിപ്പും നടത്തിയെന്ന് ആക്ഷേപമുണ്ട്. യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനോടും ഇറ്റാലിയൻ നേതാവ് സിൽവിയോ ബെർലുസ്കോണിയോടും ബാബിസിനെ താരതമ്യപ്പെടുത്താറുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.