കോഴിക്കോട്: കേരളത്തില്‍ ഇനിയൊരു മന്ത്രിസഭ ഉണ്ടായാല്‍ അതില്‍ ബിഡിജെഎസിന്റെ മന്ത്രിമാരുണ്ടാകുമെന്നു ബിഡിജെഎസ് സംസ്ഥാന പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി. ബിഡിജെഎസ് ജില്ലാ പ്രവര്‍ത്തക കണ്വന്ഷന് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബിഡിജെഎസ് ബിജെപിയുടെ ബി ടീം അല്ലെന്നും സ്വതന്ത്ര രാഷ്ട്രീയ പാര്‍ട്ടിയാണെന്നും അദ്ദേഹം പറഞ്ഞു. എൻഡിഎ മുന്നണിയുമായി ബിഡിജെഎസ് അകലുകയാണെന്ന സൂചന ശക്തമാകുന്നതിനിടയിലാണ് തുഷാറിന്റെ പരാമർശം.
ബിഡിജെഎസ് ഉണ്ടായതുകൊണ്ടാണ് എന്‍ഡിഎയ്ക്ക് 15ശതമാനം വോട്ട് ലഭിച്ചതെന്നും അധികാരത്തിലെത്തുകയാണ് പാര്‍ട്ടിയുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ സിപിഎമ്മും കോണ്‍ഗ്രസും ബിജെപിയും കഴിഞ്ഞാല്‍ കൂടുതല്‍ സംഘടനാശക്തിയുള്ള പാര്‍ട്ടിയാണ് ബിഡിജെഎസ്.
ബിഡിജെഎസ് ജില്ലാ പ്രസിഡന്റ് ഗിരി പാമ്പനാല്‍ അധ്യക്ഷതവഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി സന്തോഷ് അരയാക്കണ്ടി, സംസ്ഥാന സെക്രട്ടറിമാരായ രാജന് മഞ്ചേരി, ബാബു പൂതംപാറ, ഷാജു ചമ്മിനി, പി.എം.രവീന്ദ്രന് വടകര, സുനില്‍കുമാര്‍ പുത്തൂര്‍മഠം, പി.സി.അശോകന്, സതീഷ് കുറ്റിയില്‍, രത്നാകരന് പയ്യോളി, ഉണ്ണികൃഷ്ണന് കരിപ്പാലില്‍, ജയേഷ് വടകര, ബിന്ദു, രാധാ രാജന്, സുകുമാരന്‍നായര്‍ പേരാമ്പ്ര, ഹരിദാസന് പേരാമ്പ്ര എന്നിവര്‍ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.