താന്‍ വായിച്ചതും സരിത കാണിച്ചതും ഒരേ കത്തെന്നു ബാലകൃഷ്ണപിള്ള
താന്‍ വായിച്ചതും സരിത കാണിച്ചതും ഒരേ കത്തെന്നു ബാലകൃഷ്ണപിള്ള
Saturday, April 18, 2015 12:14 AM IST
കൊച്ചി: സരിത എസ്. നായര്‍ പത്രസമ്മേളനത്തില്‍ കാണിച്ചതും താന്‍ വായിച്ചതും ഒരേ കത്താണെന്നു മുന്‍ മന്ത്രിയും കേരള കോണ്‍ഗ്രസ്-ബി ചെയര്‍മാനുമായ ആര്‍. ബാലകൃഷ്ണപിള്ള സോളാര്‍ കേസ് അന്വേഷിക്കുന്ന ജസ്റീസ് ശിവരാജന്‍ കമ്മീഷന്‍ മുമ്പാകെ മൊഴി നല്‍കി.

തോമസ് കുരുവിളയ്ക്കു സരിത രണ്ടു തവണയായി 25 ലക്ഷം രൂപ നല്‍കിയിട്ടുണ്െടന്നു സരിത കത്തില്‍ പറയുന്നുണ്െടന്നും അദ്ദേഹം കമ്മീഷനെ അറിയിച്ചു. ഡല്‍ഹിയില്‍ വച്ച് 15 ലക്ഷം രൂപ നല്‍കി; തിരുവനന്തപുരത്തു വച്ചു പത്തു ലക്ഷം രൂപയും. എറണാകുളം ജില്ലയിലുള്ള ഒരു എംഎല്‍എയ്ക്ക് അഞ്ചു ലക്ഷം രൂപ കൈമാറിയതായും കത്തിലുണ്െടന്നു ബാലകൃഷ്ണപിള്ള കമ്മീഷനെ അറിയിച്ചു. സരിത ജയിലിലായിരുന്നപ്പോള്‍ കത്ത് തനിക്ക് ഒരാള്‍ കൊണ്ടുവന്നു തന്നതാണ്. രണ്ടു മണിക്കൂര്‍ കത്ത് തന്റെ കൈയില്‍ ഉണ്ടായിരുന്നു. ഓര്‍മയില്‍നിന്നുള്ള കാര്യങ്ങള്‍ കുറിച്ചെടുത്താണു കമ്മീഷനെ അറിയിക്കുന്നത്.

പത്തനംതിട്ട സ്വദേശിയായ ശ്രീധരന്‍ നായര്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുമ്പോള്‍ സരിതയും ഒപ്പമുണ്ടായിരുന്നതായും കത്തിലുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസിലായിരുന്നു കൂടിക്കാഴ്ച. ശ്രീധരന്‍ നായരുടെ അഭിഭാഷകനായ അജിത്തും ഒപ്പമുണ്ടായിരുന്നു. മുഖ്യമന്ത്രി കൂടി പറഞ്ഞിട്ടാണു ശ്രീധരന്‍ നായര്‍ ചെക്ക് കൈമാറാന്‍ സമ്മതിച്ചതെന്നും കത്തിലുണ്ട്.

വീട്ടില്‍ സോളാര്‍ പാനല്‍ ഘടിപ്പിക്കാനായി അനെര്‍ട്ടുമായി ബന്ധപ്പെട്ടിരുന്ന കാര്യവും ആര്‍. ബാലകൃഷ്ണപിള്ള കമ്മീഷനു മുന്‍പാകെ ചൂണ്ടിക്കാട്ടി. ഇതു കഴിഞ്ഞ് ഏതാനും ദിവസങ്ങള്‍ക്കു ശേഷം ലക്ഷ്മി നായര്‍ എന്ന സ്ത്രീ ഉള്‍പ്പെടെ കുറച്ചുപേര്‍ വീട്ടില്‍ വന്നു കാര്യങ്ങള്‍ തിരക്കി. പാനലിനായി ക്വട്ടേഷന്‍ തരാമെന്നു പറഞ്ഞാണ് അവര്‍ പോയത്. പിന്നീട് സോളാര്‍ വിവാദം പുറത്തുവന്നപ്പോഴാണു വീട്ടില്‍ എത്തിയ ലക്ഷ്മി നായരും സരിത നായരും ഒരാളാണെന്നു മനസിലാക്കിയത്. അനെര്‍ട്ടില്‍നിന്ന് ഇവര്‍ക്ക് ആരോ വിവരം നല്‍കിയെന്നാണു താന്‍ കരുതുന്നത്. പല മന്ത്രിമാരും ധാര്‍മികതയുടെ പേരില്‍ രാജിവച്ചിട്ടുള്ള സംഭവങ്ങളുണ്ട്. തനിക്കെതിരെയാണ് ആരോപണങ്ങളെങ്കില്‍ രാജിവയ്ക്കുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. എല്ലാ കാര്യങ്ങളും തുറന്നുപറയാന്‍ തന്റെ ധാര്‍മികതയും സംസ്കാരവും അനുവദിക്കുന്നില്ലെന്നും പിള്ള പറഞ്ഞു.

തനിക്കറിയാവുന്നതും നാടിനും സംസ്കാരത്തിനും പറ്റുന്നതുമായ കാര്യങ്ങള്‍ കമ്മീഷനെ അറിയിച്ചതായി മൊഴി നല്‍കിയ ശേഷം ബാലകൃഷ്ണപിള്ള മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. സരിത പറഞ്ഞ കത്തും താന്‍ കണ്ട കത്തും ഒന്നു തന്നെ. എന്നാല്‍, കത്ത് പുറത്തുവന്നതിനു പിന്നില്‍ താനല്ല. കത്തു പുറത്തുവിടാനായിരുന്നുവെങ്കില്‍ തനിക്കതു നേരത്തെ തന്നെ ചെയ്യാന്‍ കഴിയുമായിരുന്നു. മുന്നണി വിട്ടു എന്നു കരുതി അധാര്‍മികമായി ഒന്നും ചെയ്യില്ല. തോമസ് കുരുവിളയ്ക്കു പണം നല്‍കിയെന്നു പറഞ്ഞിട്ടുണ്ട്. തോമസ് കുരുവിള മുഖ്യമന്ത്രിയുടെ സഹായിയാണോ അല്ലയോ എന്ന് അറിയില്ലെന്നും പിള്ള മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.