ഹയർസെക്കൻഡറി ഏകജാലകം : അപേക്ഷാ സമർപ്പണം 16 മുതൽ
ഹയർസെക്കൻഡറി ഏകജാലകം : അപേക്ഷാ സമർപ്പണം 16 മുതൽ
Tuesday, May 14, 2024 12:05 AM IST
തോമസ് വർഗീസ്

തിരുവനന്തപുരം: സംസ്ഥാനത്തെ ഹയർസെക്കൻഡറി ഏകജാലക പ്രവേശനത്തിനുള്ള അപേക്ഷകൾ ഈ മാസം 16 മുതൽ 25 വരെ ഓണ്‍ലൈനായി സമർപ്പിക്കാം. മേയ് 29നാണു ട്രയൽ അലോട്ട്മെന്‍റ്. ജൂണ്‍ ആറിന് അടുത്ത അധ്യയന വർഷത്തേക്കുള്ള പ്ലസ് വണ്‍ പ്രവേശനത്തിന്‍റെ ആദ്യ അലോട്ട്മെന്‍റ് നടത്തും. ജൂണ്‍ 19നു മുഖ്യഘട്ട അലോട്ട്മെന്‍റുകൾ പൂർത്തിയാകും. ജൂണ്‍ 24നു ക്ലാസുകൾ ആരംഭിക്കും.

പ്ലസ് വണ്‍ പ്രവേശനത്തിനായുള്ള പ്രോസ്പെക്ടസ് പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയിട്ടുണ്ട്. ഈ പ്രോസ്പെക്ടസ് പൂർണമായും വായിച്ചു മനസിലാക്കി വേണം വിദ്യാർഥികൾ അപേക്ഷകൾ സമർപ്പിക്കാൻ.

യോഗ്യത

എസ്എസ്എൽസി, സിബിഎസ്ഇ, ഐസിഎസ്ഇ, ടിഎച്ച്എസ്എൽസി തുടങ്ങിയ സ്കീമുകളിൽ പത്താം ക്ലാസ് പഠനം പൂർത്തിയാക്കിയവർക്കും മറ്റു സംസ്ഥാനങ്ങളിൽനിന്നും രാജ്യങ്ങളിൽനിന്നും എസ്എസ്എൽസിക്ക് തുല്യമായ പരീക്ഷ വിജയിച്ചവർക്കും ഹയർസെക്കൻഡറി പ്രവേശനത്തിനായി ആപേക്ഷിക്കാം. പൊതു പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും കുറഞ്ഞത് ഡി പ്ലസ് മാർക്കോ തുല്യമായ ഗ്രേഡോ നേടിയിരിക്കണം.

സിബിഎസ്ഇയുടെ 10-ാം ക്ലാസ് പഠനത്തിനുശേഷം സിബിഎസ്ഇ സിലബസിൽനിന്നുമാറി ഉപരിപഠനം ആഗ്രഹിക്കുന്നവർ സിബിഎസ്ഇയുടെ ബോർഡ്തല പരീക്ഷയിൽ പങ്കെടുക്കണമെന്നു സിബിഎസ്ഇ നിഷ്കർഷിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ ബോർഡ്തല പരീക്ഷയിൽ യോഗ്യത നേടുന്നവർ മാത്രമേ ഏകജാലക പ്രവേശനത്തിനുള്ള മുഖ്യഅലോട്ട്മെന്‍റുകളിൽ പരിഗണിക്കപ്പെടൂ.

പ്ലസ് വണ്‍ അപേക്ഷകർ 2024 ജൂണ്‍ ഒന്നിന് 15 വയസ് പൂർത്തിയായവരായിരിക്കണം. 20 വയസ് കവിയാൻ പാടില്ല. പട്ടികജാതി/പട്ടികവർഗ വിഭാഗത്തിൽപ്പെട്ട അപേക്ഷകർക്ക് ഉയർന്ന പ്രായപരിധിയിൽ രണ്ടു വർഷം വരെ ഇളവ് അനുവദിക്കും. അന്ധർ, ബധിരർ, ബുദ്ധിപരമായി വെല്ലുവിളി നേരിടുന്നവർ എന്നിവർക്ക് 25 വയസ് വരെ അപേക്ഷിക്കാം.

ട്രയൽ അലോട്ട്മെന്‍റ്

അപേക്ഷകരായ വിദ്യാർഥികൾക്ക് അവസാനവട്ട പരിശോധനയും തിരുത്തലുകളും വരുത്തുന്നതിനായി ആദ്യ അലോട്ട്മെന്‍റ് പ്രസിദ്ധീകരിക്കുന്നതിന് മുന്പ് ട്രയൽ അലോട്ട്മെന്‍റ് നടത്തും. ഈ ലിസ്റ്റ് വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. അപേക്ഷാ വിവരങ്ങളിൽ എന്തെങ്കിലും തെറ്റുകളുണ്ടെങ്കിൽ കാൻഡിഡേറ്റ് ലോഗിൻ വഴി അപേക്ഷകർക്ക് തിരുത്തൽ വരുത്താം. തെരഞ്ഞെടുത്ത സ്കൂളുകളും സബ്ജക്ട് കോംബിനേഷനും ഉൾപ്പെടെയുള്ള മാറ്റങ്ങൾ ഈ ഘട്ടത്തിൽ അനുവദിക്കും.

മുഖ്യ അലോട്ട്മെന്‍റ്

മൂന്ന് അലോട്ട്മെന്‍റുകൾ അടങ്ങുന്ന മുഖ്യ അലോട്ട്മെന്‍റ് നടപടിക്കുശേഷം ഒഴിവുള്ള സീറ്റുകളിലേക്കു സപ്ലിമെന്‍ററി അലോട്ട്മെന്‍റുകളുണ്ട്. മുഖ്യ അലോട്ട്മെന്‍റ് പ്രക്രിയ അവസാനിക്കുന്നതോടെ താത്കാലിക പ്രവേശനത്തിൽ തുടരുന്ന വിദ്യാർഥികൾ ഈ ഘട്ടത്തിൽ പ്രവേശനം നിർബന്ധമായി സ്ഥിരപ്പെടുത്തണം.

സപ്ലിമെന്‍ററി അലോട്ട്മെന്‍റ് ക്ഷണിക്കുന്നതിനു മുന്പ് ഒഴിവുള്ള സീറ്റുകളുടെ വിവരങ്ങൾ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. അപേക്ഷ നൽകിയിട്ടും മുഖ്യ അലോട്ട്മെന്‍റുകളിലൊന്നിലും ഇടം നേടാത്ത വിദ്യാർഥികൾ, സപ്ലിമെന്‍ററി അലോട്ട്മെന്‍റുകളിലേക്കു പരിഗണിക്കപ്പെടുന്നതിനായി നിലവിലുള്ള അപേക്ഷ പുതുക്കണം. ഇതിനൊപ്പം നിലവിലുള്ള ഒഴിവുകളുടെ അടിസ്ഥാനത്തിൽ ഓപ്ഷനുകളും പുതുക്കി നൽകണം. ഒഴിവുള്ള സ്കൂൾ കോംബിനേഷനുകൾ മാത്രമേ ഈ ഘട്ടത്തിൽ തെരഞ്ഞെടുക്കുവാൻ കഴിയുകയുള്ളൂ. സപ്ലിമെന്‍റ‍റി അലോട്ട്മെന്‍റിനു വേണ്ടി തയാറാക്കുന്ന പുതിയ റാങ്ക് ലിസ്റ്റ് അനുസരിച്ച് ഈ അപേക്ഷകൾ വീണ്ടും പ്രവേശനത്തിനായി പരിഗണിക്കും.

സ്ഥിര-താത്കാലിക പ്രവേശനം

ഒന്നാം ഓപ്ഷൻ പ്രകാരം അലോട്ട്മെന്‍റ് ലഭിക്കുന്ന വിദ്യാർഥികൾ ഫീസ് നൽകി നിശ്ചിത സമയത്തിനുള്ളിൽ സ്കൂളിൽ സ്ഥിരപ്രവേശനം നേടണം. ഫീസ് അടച്ചില്ലെങ്കിൽ ഈ സീറ്റുകൾ ഒഴിഞ്ഞതായി കണക്കാക്കും. ഈ വിദ്യാർഥികൾക്ക് പിന്നീട് പ്രവേശനത്തിന് അവസരം ലഭിക്കില്ല. താഴ്ന്ന ഓപ്ഷനിൽ അലോട്ട്മെന്‍റ് ലഭിക്കുകയും തുടർന്നുള്ള അലോട്ട്മെന്‍റുകളിൽ ഉയർന്ന ഓപ്ഷനിലേക്കു മാറ്റം പ്രതീക്ഷിക്കുകയും ചെയ്യുന്നുണ്ടെങ്കിൽ താത്കാലിക പ്രവേശനം നേടിയാൽ മതി. ഹയർസെക്കൻഡറി യോഗ്യത തെളിയിക്കാനുള്ള അസൽ രേഖകൾ സ്കൂൾ പ്രിൻസിപ്പലിനെ ഏൽപ്പിച്ചാൽ താത്കാലിക പ്രവേശനം ലഭിക്കും. താത്കാലിക പ്രവേശനം നേടാൻ ഫീസ് അടയ്ക്കേണ്ടതില്ല. മെച്ചപ്പെട്ട ഓപ്ഷൻ ലഭിച്ചശേഷം താത്കാലിക പ്രവേശനം നേടിയ സ്കൂളിൽനിന്ന് അസൽ സർട്ടിഫിക്കറ്റുകൾ വാങ്ങി പുതിയ സ്കൂളിൽ നൽകിയാൽ മതി. മുഖ്യ അലോട്ട്മെന്‍റുകൾ കഴിയുന്നതുവരെ ഇങ്ങനെ താത്കാലിക അഡ്മിഷനിൽ തുടരാം.

താഴ്ന്ന ഓപ്ഷനിൽ അഡ്മിഷൻ ലഭിച്ചശേഷം അഡ്മിഷൻ സ്ഥിരപ്പെടുത്താൻ ആഗ്രഹിക്കുന്നവർക്ക് ഉയർന്ന ഓപ്ഷനുകൾ റദ്ദാക്കിക്കൊണ്ട് ഫീസടച്ച് സ്ഥിരപ്രവേശനം നേടാം. അങ്ങനെ തീരുമാനിക്കുന്നവർ ഉയർന്ന ഓപ്ഷൻ റദ്ദ് ചെയ്യാൻ ആഗ്രഹിക്കുന്ന വിവരം പ്രവേശനം നേടുന്ന ദിവസംതന്നെ സ്കൂൾ പ്രിൻസിപ്പലിനെ അറിയിക്കണം. തെരഞ്ഞെടുത്ത ഏതാനും ഉയർന്ന ഓപ്ഷനുകൾ മാത്രമായും റദ്ദാക്കാൻ അവസരമുണ്ട്.

ഉയർന്ന ഓപ്ഷൻ റദ്ദ് ചെയ്യാത്ത വിദ്യാർഥികൾ തുടർന്നു വരുന്ന അലോട്ട്മെന്‍റുകളിൽ ഉയർന്ന ഓപ്ഷൻ ലഭിച്ചാൽ നിർബന്ധമായും പുതിയ അലോട്ട്മെന്‍റിലേക്കു മാറണം. സ്ഥിരപ്രവേശനത്തിനും താത്കാലികപ്രവേശനത്തിനും എല്ലാ സർട്ടിഫിക്കറ്റുകളുടേയും അസൽ ഹാജരാക്കണം. ഓരോ അലോട്ട്മെന്‍റിനോടൊപ്പവും അറിയിക്കുന്ന ദിവസങ്ങളിൽ തന്നെ പ്രവേശനം നേടാത്തവർക്ക് പിന്നീടവസരം ലഭിക്കില്ല.

ഓരോ അലോട്ട്മെന്‍റിലും പ്രവേശനം നേടുന്ന വിദ്യാർഥികളുടെ പ്രവേശന വിവരങ്ങൾ (അഡ്മിഷൻ നന്പർ-സ്ഥിരപ്രവേശനം നേടുന്നവരുടെ മാത്രം), രണ്ടാം ഭാഷ, പ്രവേശന സ്ഥിതി (സ്ഥിരം, താത്കാലികം) തുടങ്ങിയവ അതതു ദിവസം തന്നെ സ്കൂൾ അധികൃതർ ഓണ്‍ലൈനായി രേഖപ്പെടുത്തും. ഇപ്രകാരം പ്രവേശനവിവരം രേഖപ്പെടുത്തിയാൽ മാത്രമേ പ്രസ്തുത വിദ്യാർത്ഥികൾ സ്കൂളിന്‍റെ പ്രവേശന ലിസ്റ്റിൽ ഉൾപ്പെടൂ.

ഒന്നിലധികം ജില്ലകളിൽ അപേക്ഷിക്കാൻ

ഒന്നിൽ കൂടുതൽ ജില്ലകളിൽ അപേക്ഷ സമർപ്പിച്ചവർക്ക് അപേക്ഷിച്ച ജില്ലകളിലെല്ലാം ഒരേ സമയം അലോട്ട്മെന്‍റ് ലഭിച്ചാൽ അവർ ഏതെങ്കിലും ഒരു ജില്ലയിൽ മാത്രം പ്രവേശനം നേടണം. അതോടെ മറ്റു ജില്ലകളിലെ ഓപ്ഷനുകൾ തനിയെ റദ്ദാകും.

സ്പോർട്സ് ക്വാട്ട

സ്പോർട്ട്സ് ക്വാട്ട അഡ്മിഷൻ രണ്ടു ഘട്ടങ്ങൾ ഉൾപ്പെട്ട ഓണ്‍ലൈൻ കേന്ദ്രീകൃത അലോട്ട്മെന്‍റ് സംവിധാനമാണ്. ആദ്യ ഘട്ടത്തിൽ സ്പോർട്സിൽ മികവു നേടിയ വിദ്യാർഥികൾ അവരുടെ സ്പോർട്സ് സർട്ടിഫിക്കറ്റുകൾ അതതു ജില്ലാ സ്പോർട്ട്സ് കൗണ്‍സിലുകളിൽ ഓണ്‍ലൈനായി രജിസ്റ്റർ ചെയ്യണം. ജില്ലാ സ്പോർട്ട്സ് കൗണ്‍സിൽ ഓരോ വിദ്യാർഥിയുടേയും സ്പോർട്സ് സർട്ടിഫിക്കറ്റ് വിവരങ്ങൾ ഓണ്‍ലൈൻ സംവിധാനത്തിലൂടെ വെരിഫിക്കേഷൻ നടത്തും.

രണ്ടാം ഘട്ടത്തിൽ പ്ലസ് വണ്‍ അഡ്മിഷനു യോഗ്യത നേടുന്ന വിദ്യാർഥികൾക്കു സ്പോർട്ട്സ് ക്വാട്ടയിൽ അഡ്മിഷൻ ലഭിക്കുന്നതിനായി അവരുടെ അപേക്ഷ ഓണ്‍ലൈനായി സമർപ്പിക്കാം. അപേക്ഷയിൽ വിദ്യാർഥിക്ക് താത്പര്യമുള്ള സ്കൂൾ, കോഴ്സുകൾ ഓപ്ഷനായി നൽകാം. നിശ്ചിത ഷെഡ്യൂൾ പ്രകാരം മുഖ്യഘട്ടത്തിൽ രണ്ട് അലോട്ട്മെന്‍റുകളും സപ്ലിമെന്‍ററി ഘട്ടത്തിൽ ഒരു അലോട്ട്മെന്‍റും ഉൾപ്പെട്ടതാണ് സ്പോർട്സ് ക്വാട്ട പ്രവേശനം. ഈ വിഭാഗത്തിനായി സംവരണം ചെയ്ത സീറ്റുകൾ ബാക്കിയുണ്ടെങ്കിൽ അവ ഏകജാലകസംവിധാനം വഴി നികത്തും.

പ്രവേശന രജിസ്ട്രി

മെറിറ്റ് സീറ്റിലെ വിദ്യാർഥിവിവരങ്ങൾക്കൊപ്പം സ്കൂൾതലത്തിൽ പ്രവേശനം നടത്തുന്ന സ്പോർട്സ്, മാനേജ്മെന്‍റ്, കമ്യൂണിറ്റി ക്വാട്ടകളിലെ വിവരങ്ങളും, അണ്‍എയിഡഡ് സ്കൂൾ ബാച്ചുകളിലെ വിദ്യാർഥിവിവരങ്ങളും ചേർത്ത് കേന്ദ്രീകൃത പ്രവേശന രജിസ്ട്രി തയാറാക്കി പ്രസിദ്ധീകരിക്കും. പരീക്ഷാ രജിസ്ട്രേഷൻ ഉൾപ്പെടെയുള്ള വിവിധ വകുപ്പുതല ആവശ്യങ്ങൾക്ക് ഈ രജിസ്ട്രി ഉപയോഗിക്കും. ഈ രജിസ്ട്രിയിൽ ഉൾപ്പെടാത്ത വിദ്യാർഥികൾക്ക് ഹയർ സെക്കൻഡറി പരീക്ഷയ്ക്കു രജിസ്ട്രേഷൻ അനുവദിക്കില്ല.

മാനേജ്മെന്‍റ്, കമ്യൂണിറ്റി, അണ്‍ എയ്ഡഡ് ക്വാട്ട

സംസ്ഥാനത്തെ എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂളുകളിലെ മാനേജ്മെന്‍റ് സീറ്റുകളിലേക്കു പ്രവേശനം നടത്തുന്നതിനുള്ള അധികാരം അതതു മാനേജ്മെന്‍റുകൾക്കാണ്. മാനേജ്മെന്‍റ് ക്വാട്ട സീറ്റുകൾ 20 ശതമാനമാണ്. ഒന്നാം വർഷ പ്രവേശനത്തിന് മുന്പായി സ്കൂൾ പ്രിൻസിപ്പൽ പരിശോധിച്ച് ഉറപ്പുവരുത്തിയ സീറ്റ് മെട്രിക്സ് പ്രകാരം തന്നെയാണ് വിവിധ ക്വാട്ടകളിലെ പ്രവേശനമെന്നത് അതതു സ്കൂൾ പ്രിൻസിപ്പൽമാർ ഉറപ്പാക്കണം. മാനേജ്മെന്‍റ്, കമ്യൂണിറ്റി അണ്‍എയ്ഡഡ് ക്വാട്ട സീറ്റുകളിലേക്കു പ്രവേശനം ആഗ്രഹിക്കുന്നവർ അതതു സ്കൂളിൽനിന്ന് ഈ ആവശ്യത്തിനായി ലഭിക്കുന്ന പ്രത്യേക അപേക്ഷാഫോം വാങ്ങി പുരിപ്പിച്ച് അതതു സ്കൂളിൽ തന്നെ നൽകണം. ഏകജാലക പ്രവേശനത്തിന്‍റ അപേക്ഷാ ഫോം, മാനേജ്മെന്‍റ്, കമ്യൂണിറ്റി, അണ്‍എയ്ഡഡ് ക്വാട്ട സീറ്റുകളിലേക്ക് ഉപയോഗിക്കരുത്.

പിന്നാക്ക എയ്ഡഡ് ഹയർസെക്കൻഡറി സ്കൂളുകൾ, ന്യൂനപക്ഷ എയ്ഡഡ് ഹയർസെക്കൻഡറി സ്കൂളുകൾ എന്നിവിടങ്ങളിലെ കമ്യൂണിറ്റി ക്വാട്ട സീറ്റുകളിൽ അതതു സമുദായത്തിൽപെട്ട അപേക്ഷകരിൽനിന്നു മെരിറ്റ് അടിസ്ഥാനത്തിൽ പ്രവേശനം നടത്താം. സമുദായം തെളിയിക്കാൻ എസ്എസ്എൽസി സർട്ടിഫിക്കറ്റിലെ സമുദായ വിവരം മതി. എസ്എസ്എൽസി സർട്ടിഫിക്കറ്റിൽനിന്നു വിഭിന്നമായ സമുദായമാണ് അവകാശപ്പെടുന്നതെങ്കിൽ അതു തെളിയിക്കുന്നതിനു റവന്യു അധികാരികളിൽനിന്നുള്ള സർട്ടിഫിക്കറ്റ് ഹാജരാക്കണം. കമ്മ്യൂണിറ്റി ക്വാട്ട റാങ്ക് ലിസ്റ്റ് തയാറാക്കുന്നതിന് ’കമ്യൂണിറി ക്വാട്ട റാങ്ക് ലിസ്റ്റ് ജനറേറർ സോഫ്റ്റ്വേർ ഉണ്ടാകും.

കമ്യൂണിറ്റി ക്വാട്ട സീറ്റുകളിലേക്ക് അതതു സമുദായങ്ങളിൽനിന്നു മതിയായ അപേക്ഷകരില്ലെങ്കിൽ, അങ്ങനെ ഒഴിവു വരുന്ന സീറ്റുകൾ നിർദിഷ്ട തീയതിക്കുശേഷം പൊതു മെരിറ്റ് സീറ്റായി പരിഗണിച്ച് അലോട്ട്മെന്‍റ് നടത്തും.

അണ്‍ എയ്ഡഡ് പ്രവേശനം

അംഗീകൃത അണ്‍ എയ്ഡഡ് ഹയർസെക്കൻഡറി സ്കൂളുകളിൽ പ്ലസ് വണ്‍ പ്രവേശനം നേടുന്നതിനു സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് ഹയർസെക്കൻഡറി സ്കൂളുകളിലെ പ്ലസ് വണ്‍ പ്രവേശനത്തിനു നിഷ്കർഷിച്ചിട്ടുള്ള നിശ്ചിത യോഗ്യത ആവശ്യമാണ്.അണ്‍എയ്ഡഡ് സ്കൂളുകളിലെ ഓരോ കോഴ്സിലേയും ഒരോ ബാച്ചിലേയും ആകെ സീറ്റുകളിൽ 60 ശതമാനം സീറ്റുകളിൽ മെറിറ്റ്, സംവരണതത്വം എന്നിവ പാലിച്ചു പ്രവേശനം ഉറപ്പാക്കേണ്ടതു സ്കൂൾ അധികൃതരുടെ ഉത്തരവാദിത്വമാണ്.

വിദ്യാര്‍ഥികള്‍ അപേക്ഷിക്കേണ്ട വിധം

അപേക്ഷകർക്ക് സ്വന്തമായോ, അല്ലെങ്കിൽ 10-ാം ക്ലാസ് പഠിച്ചിരുന്ന സ്കൂളിലെ കംപ്യൂട്ടർ ലാബ് സൗകര്യം ഉപയോഗിച്ച് അധ്യാപകരുടെ സഹായത്തോടെയോ അപേക്ഷിക്കാം. കൂടാതെ അതത് പ്രദേശത്തെ സർക്കാർ, എയ്ഡഡ് ഹയർസെക്കൻഡറി സ്കൂളുകളിലെ കംപ്യൂട്ടർ ലാബ് സൗകര്യവും അധ്യാപകരുടെ സഹാവും പ്രയോജനപ്പെടുത്താം.

പൂർണമായും ഓണ്‍ലൈൻ സംവിധാനത്തിലൂടെയാണ് പ്രവേശനനടപടികൾ. ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി വിഭാഗങ്ങളുടെ അഡ്മിഷൻ വെബ്സൈറ്റ് ഗേറ്റ് വേ ആയ www.admission. dge.kerala.gov.inലെ click for Higher Secondery Admission എന്ന ലിങ്കിലൂടെ ഹയർസെക്കൻഡറി അഡ്മിഷൻ വെബ്സൈറ്റിൽ പ്രവേശിക്കണം.

തുടർന്ന് CREATE CANDIDATE LOGIN SWSഎന്ന ലിങ്ക് വഴി കാൻഡിഡേറ്റ് ലോഗിൻ സൃഷ്ടിക്കണം. ഇത്തരത്തിൽ സൃഷ്ടിക്കുന്ന കാൻഡിഡേറ്റ് ലോഗിനിലൂടെയായിരിക്കും അപേക്ഷാ സമർപ്പണവും തുടർന്നുള്ള പ്രവേശന പ്രവർത്തനങ്ങളും നടത്തുന്നത്.

കാൻഡിഡേറ്റ് ലോഗിനിലെ APPLY ONLINE എന്ന ലിങ്കിലൂടെ ആവശ്യമായ വിവരങ്ങൾ നൽകി അപേക്ഷകർക്ക് സ്വന്തമായി ഓണ്‍ലൈനായും അപേക്ഷ സമർപ്പിക്കാം. പ്രവേശനം നേടുന്നതിനായി സമർപ്പിക്കുന്ന രേഖകൾ പരിശോധനയിൽ തെറ്റാണെന്നു കണ്ടെത്തിയാൽ അത്തരം അപേക്ഷകരുടെ പ്രവേശനം നിരസിക്കും.

പ്രവേശന ഷെഡ്യൂൾ

മെറിറ്റ് ക്വാട്ട (ഏകജാലക പ്രവേശനം): മുഖ്യഘട്ടം
ഓണ്‍ലൈൻ അപേക്ഷാസമർപ്പണം തുടങ്ങുന്നത്: 16/05/2024
ഓണ്‍ലൈൻ അപേക്ഷാസമർപ്പണം അവസാനിക്കുന്നത്: 25/05/2024
ട്രയൽ അലോട്ട്മെന്‍റ്: 29/05/2024
ആദ്യ അലോട്ട്മെന്‍റ്: 05/06/2024
മുഖ്യ അലോട്ട്മെന്‍റ് അവസാനിക്കുന്നത്: 19/06/2024
ക്ലാസ് തുടങ്ങുന്നത്: 24/06/2024

സപ്ലിമെന്‍ററി ഘട്ടം

പ്രവേശനനടപടികൾ: 02/07/2024 - 31/07/2024
അഡ്മിഷൻ അവസാനിപ്പിക്കാനുള്ള തീയതി: 31/07/2024

സ്പോർട്ട്സ് ക്വാട്ട: മുഖ്യഘട്ടം

സ്പോർട്സ് മികവ് രജിസ്ട്രേഷനും വെരിഫിക്കേഷനും: 21/05/2024 - 29/05/2024
ഓണ്‍ലൈൻ രജിസ്ട്രേഷൻ ആരംഭിക്കുന്നത്: 22/05/2024
അപേക്ഷ സമർപ്പിക്കേണ്ട അവസാന ദിവസം: 30/05/2024
സ്പോർട്ട്സ് ക്വാട്ട മുഖ്യഘട്ട ഒന്നാം അലോട്ട്മെന്‍റ്: 05/06/2024
സ്പോർട്ട്സ് ക്വാട്ട മുഖ്യഘട്ട അവസാന അലോട്ട്മെന്‍റ്: 19/06/2024

സപ്ലിമെന്‍ററി ഘട്ടം

സ്പോർട്സ് മികവ് രജിസ്ട്രഷനും വെരിഫിക്കേഷനും: 21/06/2024 - 25/06/2024
ഓണ്‍ലൈൻ രജിസ്ട്രേഷൻ തുടക്കം: 22/06/2024
അപേക്ഷ സമർപ്പിക്കേണ്ട അവസാന ദിവസം: 26/06/2024
സ്പോർട്ട്സ് ക്വാട്ട സപ്ലിമെന്‍ററി അലോട്ട്മെന്‍റ്: 28/06/2024
സ്പോർട്ട്സ് ക്വാട്ട അവസാനപ്രവേശന തീയതി: 01/07/2024
(01/07/2024ന് സ്പോർട്സ് ക്വാട്ട പ്രവേശനം പൂർത്തീകരിക്കണം)

കമ്യൂണിറ്റി ക്വാട്ട അഡ്മിഷൻ

കമ്മ്യൂണിറ്റി ക്വാട്ട അപേക്ഷകളുടെ വിതരണ ആരംഭം: 02/06/2024
കമ്മ്യൂണിറ്റി ഡേറ്റ എൻട്രി ആരംഭിക്കുന്നത്: 02/06/2024
കമ്മ്യൂണിറ്റി ഡേറ്റ എൻട്രി പൂർത്തീകരണം: 10/06/2024
റാങ്ക് ലിസ്റ്റ്/സെലക്ട് ലിസ്റ്റ് പ്രസിദ്ധീകരണം: 11/05/2024 - 12/06/2024
പ്രവേശനം ആരംഭിക്കുന്നത്: 12/06/2024
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.