തില്ലങ്കേരിയില്‍ ആളൊഴിഞ്ഞ വീട്ടില്‍ സ്ഫോടകവസ്തു ശേഖരം
തില്ലങ്കേരിയില്‍ ആളൊഴിഞ്ഞ വീട്ടില്‍ സ്ഫോടകവസ്തു ശേഖരം
Monday, August 31, 2015 1:18 AM IST
മട്ടന്നൂര്‍: തില്ലങ്കേരി ആലാച്ചിയില്‍ നിര്‍മാണത്തിലിരിക്കുന്ന വീട്ടില്‍നിന്നു വന്‍ സ്ഫോടക വസ്തു ശേഖരം പിടികൂടി. ആലാച്ചി സ്വദേശിയായ പിലാക്കൂല്‍ പാത്തുമ്മയുടെ പൂട്ടിക്കിടക്കുന്ന വീട്ടില്‍നിന്നാണ് 2200 ഓളം ജലാറ്റിന്‍ സ്റിക്കുകള്‍ പിടികൂടിയത്. ഇരിട്ടി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ശിവപുരം-തില്ലങ്കേരി റോഡരികിലെ പൂട്ടിക്കിടക്കുന്ന വീട്ടിനുള്ളില്‍ ഒളിപ്പിച്ചുവച്ച നിലയിലായിരുന്നു സ്ഫോടക വസ്തുക്കള്‍. നിര്‍മാണ പ്രവൃത്തി നടക്കുന്നതിനാല്‍ ദിവസങ്ങളായി വീട് അടച്ചിട്ടിരിക്കുകയായിരുന്നു. ഇന്നലെ ഉച്ചയോടെ പാത്തുമ്മ വീട്ടിലെത്തിയപ്പോഴാണു കക്കൂസ് മുറിയിലും അടുക്കളയിലുമായി സൂക്ഷിച്ച നിലയില്‍ സ്ഫോടക വസ്തുക്കള്‍ കണ്െടത്തിയത്. തുടര്‍ന്നു പോലീസില്‍ വിവരം അറിയിക്കുകയും ഇരിട്ടി എസ്ഐ കെ. സുധീറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം വീട്ടിലെത്തി സ്ഫോടക വസ്തുക്കള്‍ കസ്റഡിയിലെടുത്തു.

11 പെട്ടികളില്‍ സൂക്ഷിച്ച നിലയിലായിരുന്നു സ്ഫോടക വസ്തുക്കള്‍. കര്‍ണാടകയില്‍നിന്നു വാഹനത്തില്‍ കൊണ്ടുവന്ന സ്ഫോടക വസ്തുക്കള്‍ രാത്രിയില്‍ ആളൊഴിഞ്ഞ വീട്ടില്‍ ഇറക്കിവച്ചതാണെന്ന നിഗമനത്തിലാണു പോലീസ്. കഴിഞ്ഞ 20നു ശിവപുരത്തെ പൂട്ടിക്കിടക്കുന്ന വീട്ടില്‍നിന്ന് 2200ഓളം ജലാറ്റിന്‍ പിടികൂടിയിരുന്നു.

സംഭവവുമായി ശിവപുരം സ്വദേശികളായ കെ. ഖാദര്‍, സഹായി കെ.സുധാകരന്‍ എന്നിവരെ മാലൂര്‍ പോലീസ് അറസ്റ് ചെയ്തിരുന്നു. സ്ഫോടക വസ്തുക്കള്‍ കണ്െടത്തിയതിനെത്തുടര്‍ന്നു നൂറുകണക്കിനാളുകളാണു വീട്ടിലെത്തിയത്. കസ്റഡിയിലെടുത്ത സ്ഫോടക വസ്തുക്കള്‍ ഇരിട്ടി പോലീസ് സ്റേഷനിലേക്കു മാറ്റി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.