സ്റ്റാൻഡിംഗ് കമ്മിറ്റി തെരഞ്ഞെടുപ്പിലും കേരള കോണ്‍. എമ്മിന് സിപിഎം പിന്തുണ
Friday, May 19, 2017 12:39 PM IST
കോട്ടയം: പ്രസിഡന്‍റ് തെരഞ്ഞെടുപ്പിനു പിന്നാലെ കോട്ടയം ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി തെരഞ്ഞെടുപ്പിലും സിപിഎം പിന്തുണയിൽ കേരള കോണ്‍ഗ്രസ്- എമ്മിനു വിജയം.

ഇന്നലെ നടന്ന വികസന സ്റ്റാൻഡിംഗ് കമ്മിറ്റി തെരഞ്ഞെടുപ്പിൽ കേരള കോണ്‍ഗ്രസ് -എമ്മിലെ സെബാസ്റ്റ്യൻ കുളത്തുങ്കൽ വിജയിച്ചു. സെബാസ്റ്റ്യൻ കുളത്തുങ്കലിനു 12 വോട്ടും എതിർസ്ഥാനാർഥി കോണ്‍ഗ്രസിലെ ലിസമ്മ ബേബിക്ക് എട്ട് വോട്ടും ലഭിച്ചു. സിപിഐ, ജനപക്ഷം അംഗങ്ങൾ വിട്ടുനിന്നു. കേരള കോണ്‍ഗ്രസ് എമ്മിനും സിപിഎമ്മിനു ആറ് അംഗങ്ങൾ വീതവും കോണ്‍ഗ്രസിനു എട്ടും സിപിഐക്കും പി.സി. ജോർജിന്‍റെ ജനപക്ഷത്തിനും ഒരോ സീറ്റു വീതവുമാണുള്ളത്. കേരള കോണ്‍ഗ്രസിന്‍റെ കൈവശമുണ്ടായിരുന്ന വികസന സ്റ്റാൻഡിംഗ് കമ്മിറ്റിയിലുണ്ടായ ഒഴിവിൽ കേരള കോണ്‍ഗ്രസ് അംഗം തെരഞ്ഞെടുക്കപ്പെടുന്നതിനെതിരേ മറ്റൊരു സ്റ്റാൻഡിംഗ് കമ്മിറ്റിയംഗത്തെ രാജിവയ്പ്പിച്ചു മത്സരിപ്പിച്ച കോണ്‍ഗ്രസ് നിലപാട് ജനാധിപത്യവിരുദ്ധവും ഗൂഢാലോചനയുമാണെന്നു കേരള കോണ്‍ഗ്രസ് -എം പാർലമെന്‍ററി പാർട്ടിയോഗം കുറ്റപ്പെടുത്തി.

കോണ്‍ഗ്രസിന് അവകാശപ്പെട്ട പ്രസിഡന്‍റ് സ്ഥാനം സിപിഎം പിന്തുണയിൽ തട്ടിയെടുത്തതിനുശേഷം സ്റ്റാൻഡിംഗ് കമ്മിറ്റി കേരള കോണ്‍ഗ്രസിന് അവകാശപ്പെട്ടതാണെന്ന വാദം അപഹാസ്യമാണെന്നു ഡിസിസി പ്രസിഡന്‍റ് ജോഷി ഫിലിപ്പ് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.