തുഞ്ചത്ത് ജ്വല്ലേഴ്സ് തട്ടിപ്പ്: ജ്വല്ലറി ഉടമ അറസ്റ്റിൽ
തുഞ്ചത്ത് ജ്വല്ലേഴ്സ് തട്ടിപ്പ്: ജ്വല്ലറി ഉടമ അറസ്റ്റിൽ
Saturday, August 12, 2017 2:17 PM IST
തിരൂർ: ജ്വല്ലറിയിലെ നിക്ഷേപ പദ്ധതിയുടെ പേരിൽ കോടികളുടെ തട്ടിപ്പ് നടത്തി ഒളിവിൽ കഴിഞ്ഞുവന്ന തിരൂർ തുഞ്ചത്ത് ജ്വല്ലേഴ്സ് ഉടമ അറസ്റ്റിൽ. കമ്പനിയുടെ മാനേജിംഗ് ഡയറക്ടർ ഒഴൂർ സ്വദേശി മുതിയേരി ജയചന്ദ്രൻ (38) ആണ് ഒരു വർഷത്തിനു ശേഷം തിരൂർ പോലീസിന്‍റെ വലയിലായത്.

നിക്ഷേപ പദ്ധതികളും സ്വർണപ്പണയ പദ്ധതികളും വഴി കോടികൾ തട്ടിയശേഷം ശേഷം ഇയാൾ മുങ്ങുകയായിരുന്നു. ബംഗളൂരു, തമിഴ്നാട് എന്നിവിടങ്ങളിൽ ഒളിവിൽ കഴിഞ്ഞിരുന്ന ജയചന്ദ്രൻ ഇടയ്ക്ക് താനൂരിലെ വീട്ടിൽ രഹസ്യമായി എത്താറുണ്ടായിരുന്നു. കഴിഞ്ഞ ദിവസം ഇയാൾ നാട്ടിലെത്തിയെന്ന രഹസ്യവിവരത്തെത്തുടർന്ന് തിരൂർ സിഐ എം.കെ. ഷാജി, എസ് ഐമാരായ സുമേഷ് സുധാകരൻ, പുഷ്പകരൻ, എഎസ്ഐമാരായ പ്രമോദ്, സി.പി. ഇഖ്ബാൽ, എസ്‌സിപിഒ ജയകൃഷ്ണൻ, സിപിഒ രാജേഷ് എന്നിവരടങ്ങുന്ന സംഘം പ്രതിയെ കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിൽനിന്നാണ് അറസ്റ്റ് ചെയ്തത്.
എട്ടാംക്ലാസ് മാത്രമാണ് ഇയാളുടെ വിദ്യാഭ്യാസ യോഗ്യത. ഭാര്യയുടെ സ്വർണാഭരണങ്ങളും ഭാര്യയുടെ അമ്മയുടെ പേരിലുള്ള ഭൂമിയും വിറ്റാണ് 2012 ഫെബ്രുവരി 24ന് തുഞ്ചത്ത് ജ്വല്ലേഴ്സ് ആരംഭിച്ചതെന്ന് ജയചന്ദ്രൻ പോലീസിനോടു പറഞ്ഞു.

തിരൂരിനു പുറമെ എടപ്പാൾ, കണ്ണൂർ എന്നിവിടങ്ങളിലും ജ്വല്ലറിക്ക് ശാഖകളുണ്ടായിരുന്നു. ജ്വല്ലറിയിൽനിന്നു വിവിധ നിക്ഷേപ പദ്ധതികളിലൂടെ ലഭിച്ച പണം ഉപയോഗിച്ച് വിവിധ സ്ഥലങ്ങളിൽ ഭൂമി വാങ്ങി. ഇതു വിറ്റ് ഇടപാട് തീർക്കാൻ ചുമതലപ്പെടുത്തിയ ആൾ തന്നെ വഞ്ചിച്ചെന്നാണ് ജയചന്ദ്രൻ മൊഴി നൽകിയിരിക്കുന്നത്. ഇക്കാര്യം പരിശോധിക്കുമെന്ന് സിഐ ഷാജി അറിയിച്ചു.

വിവിധ സ്ഥലങ്ങളിൽ ജയചന്ദ്രനു ഭൂമിയുണ്ട്. ഇടപാട് തീർക്കുന്നതിനായി ഇതിൽ ചിലതു വിറ്റിട്ടുണ്ട്. 14 ഡയറക്ടർമാരും ഇവരുടെ കീഴിൽ നൂറുകണക്കിന് ഏജന്‍റുമാരും മുഖേനയായിരുന്നു തുഞ്ചത്ത് ജ്വല്ലേഴ്സ് പ്രവർത്തിച്ചിരുന്നത്.

നിക്ഷേപ പദ്ധതികളുടെ മറവിൽ തുഞ്ചത്ത് ജ്വല്ലറി നടത്തിയ കോടികളുടെ തട്ടിപ്പ് 2016 ജൂലൈയിലാണ് പുറത്തുവന്നത്. പണം ആവശ്യപ്പെട്ടു നിക്ഷേപകർ എത്തിയതോടെ കഴിഞ്ഞ ജൂലൈ 15ന് തിരൂർ പാൻബസാറിലെ ജ്വല്ലറിയും സമീപത്തുണ്ടായിരുന്ന ടെക്സ്റ്റയിൽസും അടച്ചുപൂട്ടുകയായിരുന്നു. അന്നുതന്നെ നൂറിലേറെ പരാതികളാണ് പോലീസിനു ലഭിച്ചത്. എന്നാൽ, പോലീസ് കേസെടുത്തില്ല. പിന്നീട് എല്ലാ നിക്ഷേപകർക്കും പണം തിരികെ നൽകുമെന്നു കാണിച്ച് ഉടമ പത്രപരസ്യം നൽകി. പണം ലഭിക്കാനുള്ളവർ ബന്ധപ്പെട്ട രേഖകൾ 15 ദിവസത്തിനകം തിരൂർ പോലീസ് സ്റ്റേഷനിൽ സമർപ്പിക്കണമെന്നായിരുന്നു പത്രപരസ്യത്തിലെ ആവശ്യം. അതോടെ നിക്ഷേപകർ കൂട്ടത്തോടെ തിരൂർ പോലീസ് സ്റ്റേഷനിലെത്തി.

മലപ്പുറം, കോഴിക്കോട്, പാലക്കാട്, തൃശൂർ ജില്ലകളിലെ നിക്ഷേപകർ പരാതിയുമായി എത്തിയെങ്കിലും പോലീസ് നടപടിയെടുത്തില്ല. നിക്ഷേപകർ സംഘടിച്ച് പ്രക്ഷോഭത്തിന് തയാറെടുക്കുന്നതിനിടെയാണ് അറസ്റ്റ്. ഒന്നര ലക്ഷം ഉപഭോക്താക്കളിൽനിന്നായി 50 കോടി രൂപയിൽ അധികം കമ്പനി ഉടമ തട്ടിയെടുത്തെന്നാണ് ആരോപണം. എന്നാൽ, ഇതുവരെ ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിൽ 15 കോടി രൂപയുടെ തട്ടിപ്പ് നടന്നെന്നാണ് കണക്കാക്കുന്നതെന്ന് പോലീസ് പറഞ്ഞു. തുഞ്ചത്ത് ജ്വല്ലേഴ്സിനെതിരേ തിരൂർ സ്റ്റേഷനിൽ മൂന്നു കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു. ഇതിൽ സിഐ അന്വേഷിക്കുന്ന കേസുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.