മൂന്നാർ ട്രൈബ്യൂണലിനു കീഴിൽ എട്ടു വില്ലേജുകളിലെ വൈദ്യുതി കണക്‌ഷൻ തടസം നീക്കി
Saturday, May 19, 2018 12:26 AM IST
തൊടുപുഴ: മൂന്നാർ ട്രൈബ്യൂണലിന്‍റെ കീഴിൽ, എട്ടു വില്ലേജുകളിൽ വൈദ്യുതി കണക്ഷൻ ലഭിക്കുന്നതിനു നിലനിന്നിരുന്ന തടസം സർക്കാർ നീക്കി.

കണ്ണൻദേവൻ, ബൈസണ്‍വാലി, ചിന്നക്കനാൽ, ശാന്തൻപാറ, വെള്ളത്തൂവൽ, ആനവിരട്ടി, പള്ളിവാസൽ, ആനവിലാസം വില്ലേജുകളിൽ ദേവികുളം സബ്കളക്ടർ ഏർപ്പെടുത്തിയ നിബന്ധനയാണു നീക്കിയത്. ഈ പ്രദേശങ്ങളിൽ നിർമാണത്തിനും മറ്റും മുൻകൂർ അനുമതി വേണമെന്ന് ദേവികുളം സബ്കളക്ടർ നേരത്തേ ഉത്തരവിറക്കിയിരുന്നു. റവന്യുവകുപ്പിന്‍റെ അനുമതിയില്ലാതെ പുതിയ വൈദ്യുതി കണക്ഷൻ നൽകരുതെന്ന് കെ എസ്ഇബിക്കും നിർദേശം നൽകിയിരുന്നു.

മന്ത്രി എം.എം. മണിയാണു വിഷയം സർക്കാരിന്‍റെ ശ്രദ്ധയിൽ കൊണ്ടുവന്നത്. ഇതുവഴി അപേക്ഷ നൽകി കാത്തിരുന്ന നൂറുകണക്കിന് കുടുംബങ്ങൾക്കാണ് സർക്കാർ നടപടി ആശ്വാസമായത്. വൈദ്യുതി കണക്ഷൻ നൽകുന്നത് ഉപഭോക്താവിന്‍റെ ഭൂമിയിലെ അവകാശവുമായി ബന്ധപ്പെട്ട കാര്യമല്ലെന്ന് സർക്കാരിനുവേണ്ടി പ്രിൻസിപ്പൽ സെക്രട്ടറി ഇറക്കിയ ഉത്തരവിൽ വ്യക്തമാക്കുന്നു. കൈയേറ്റ ഭൂമിയിലാണ് വൈദ്യുതി കണക്‌ഷൻ നൽകിയതെന്നു തെളിഞ്ഞാൽ കെഎസ്ഇബിക്കു സ്വന്തം ചെലവിൽകണക്‌ഷൻ വിച്ഛേദിക്കാമെന്നും ഉത്തരവിൽ പറയുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.