തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും കെഎസ്ആർടിസി ഡ്രൈവറും നടുറോഡിൽ തർക്കം; ഡ്രൈവർക്കെതിരേ കേസ്
തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും കെഎസ്ആർടിസി ഡ്രൈവറും  നടുറോഡിൽ തർക്കം; ഡ്രൈവർക്കെതിരേ കേസ്
Monday, April 29, 2024 4:20 AM IST
തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രൻ സഞ്ചരിച്ചിരുന്ന സ്വകാര്യ വാഹനത്തിനു കെഎസ്ആർടിസി ബസ് സൈഡ് കൊടുത്തില്ലെന്നാരോപിച്ച് മേയറും ഡ്രൈവറും തമ്മിൽ രാത്രിയിൽ നടുറോഡിൽ തർക്കം. കാർ ബസിനു മുന്നിൽ കുറകേയിട്ടു കാറിൽനിന്ന് ഇറങ്ങി മേയർ ആര്യ രാജേന്ദ്രനും സംഘവും ഡ്രൈവറുമായി തർക്കിക്കുന്ന വീഡിയോ സമൂഹമാധ്യമത്തിലും ഏറെ ചർച്ചയായി.

ശനിയാഴ്ച രാത്രി 9.30നു തിരുവനന്തപുരം പാളയത്തിനു സമീപമായിരുന്നു മേയറും കെഎസ്ആർടിസി ഡ്രൈവറും തമ്മിൽ തർക്കമുണ്ടായത്. ഭർത്താവ് സച്ചിൻ ദേവ് എംഎൽഎയുമായി സ്വകാര്യ കാറിൽ യാത്രചെയ്യുകയായിരുന്നു മേയർ. അപകടകരമായ രീതിയിൽ ബസ് ഓടിച്ചെന്നും തന്‍റെ വാഹനത്തിനു സൈഡ് നൽകിയില്ലെന്നുമായിരുന്നു മേയറുടെ ആരോപണം.

പാളയത്ത് ബസ് നിർത്തിയപ്പോൾ മേയർ സഞ്ചരിച്ചിരുന്ന കാർ ബസിനു മുന്നിൽ കുറുകെ നിർത്തി. തുടർന്നു കാറിൽ നിന്നിറങ്ങിയ മേയർ ഡ്രൈവറെ ചോദ്യം ചെയ്തു. ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായി. നാട്ടുകാർകൂടി ഇടപ്പെട്ടതോടെ വിവരം പോലീസിൽ അറിയിക്കുകയായിരുന്നു. കെഎസ്ആർടിസി ഡ്രൈവർ അപമര്യാദയായി പെരുമാറിയെന്ന മേയറുടെ പരാതിയിൽ തന്പാനൂർ ഡിപ്പോയിലെ ഡ്രൈവർ യദുവിനെതിരേ കന്‍റോണ്‍മെന്‍റ് പോലീസ് കേസെടുത്തു. കസ്റ്റഡിയിലെടുത്ത ഡ്രൈവറെ ഇന്നലെ രാവിലെ ജാമ്യത്തിൽ വിട്ടു. ബസിനു കുറുകെ വാഹനം നിർത്തി ട്രിപ്പ് തടസപ്പെടുത്തിയെന്നു കാണിച്ച് ഡ്രൈവർ യദുവും മേയർക്കെതിരേ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.

ഡ്രൈവർ മോശമായി പെരുമാറിയെന്നു മേയർ

പാളയത്ത് കെഎസ്ആർടിസി ഡ്രൈവറുമായി ഉണ്ടായ തർക്കത്തിൽ വിശദീകരണവുമായി മേയർ ആര്യാ രാജേന്ദ്രൻ. ഡ്രൈവർ തങ്ങളോട് അശ്ലീല ആംഗ്യം കാണിച്ചെന്ന് മേയർ ആര്യ രാജേന്ദ്രൻ പറഞ്ഞു. ബസ് അമിതവേഗത്തിലാണ് ഓടിച്ചിരുന്നത്. മറ്റൊരു വാഹനത്തിൽ തട്ടുന്ന സാഹചര്യമുണ്ടായി. അതുകൊണ്ടാണ് ചോദ്യം ചെയ്തത്. ശന്പളം നൽകിയിട്ട് സംസാരിക്കൂ എന്നാണ് ഡ്രൈവർ പറഞ്ഞത്. ഡ്രൈവർ മോശമായാണ് പെരുമാറിയതെന്നും, മേയർ എന്ന അധികാരം ഉപയോഗിച്ചല്ല ചോദ്യം ചെയ്തതെന്നും ആര്യ രാജേന്ദ്രൻ പറഞ്ഞു.

മോശമായി പെരുമാറിയിട്ടില്ല: ബസ് ഡ്രൈവർ

തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രനോട് അപമര്യാദയായി പെരുമാറിയിട്ടില്ലെന്ന് കെഎസ്ആർടിസി ഡ്രൈവർ യദു. മേയറുടെ വാഹനത്തിനു സൈഡ് നൽകാതിരുന്നിട്ടില്ല. പാളയത്ത് വച്ച് മേയറും സംഘവും ബസ് തടയുകയായിരുന്നു. മേയറുടെ കാറിൽ സഞ്ചരിച്ചിരുന്ന യുവാവ് തന്നോട് മോശമായി പെരുമാറിയെന്നും യദു ആരോപിച്ചു. എന്നാൽ, മേയറാണെന്ന് അറിഞ്ഞിരുന്നില്ലെന്നും യദു പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.