വാക്കുതര്‍ക്കത്തിനിടെ യുവാവിനെ കുത്തിക്കൊന്നു; പ്രതി അറസ്റ്റില്‍
വാക്കുതര്‍ക്കത്തിനിടെ  യുവാവിനെ  കുത്തിക്കൊന്നു; പ്രതി അറസ്റ്റില്‍
Monday, April 29, 2024 4:20 AM IST
കൊച്ചി: വാക്കുതര്‍ക്കത്തിനിടെ ഉണ്ടായ അടിപിടിയില്‍ യുവാവിനെ കുത്തിക്കൊന്നു. തമ്മനം എകെജി കോളനിയില്‍ കുമാരന്‍റെ മകന്‍ മനില്‍കുമാര്‍ (മനീഷ് -34) ആണ് കൊല്ലപ്പെട്ടത്. മനില്‍കുമാറിന്‍റെ സുഹൃത്ത് എറണാകുളം ഗാന്ധിനഗര്‍ സ്വദേശി അജിത്തിനെ (35) സാരമായ പരിക്കുകളോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ തമ്മനം എകെജി കോളനി സ്വദേശി ജിതേഷിനെ (34) പാലാരിവട്ടം പോലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ സുഹൃത്ത് തമ്മനം കൂത്താപ്പാടി സ്വദേശി ആഷിഖിനെ കസ്റ്റഡിയിലെടുത്ത ശേഷം പിന്നീട് വിട്ടയച്ചു.

ഇന്നലെ പുലര്‍ച്ചെ ഒന്നോടെയായിരുന്നു സംഭവം. രാത്രി ഒമ്പതോടെയാണ് പ്രശ്‌നങ്ങള്‍ ആരംഭിച്ചത്. വീട്ടിലിരുന്ന് മദ്യപിച്ചശേഷം ആഷിഖിനൊപ്പം ജിതേഷ് കടയിലേക്കു പോകുന്നതിനിടെ റോഡിന് നടുവിലായി നിർത്തിയിട്ട മനീഷിന്‍റെ ബൈക്ക് കണ്ടു. ഇത് ഇവിടെനിന്നു മാറ്റണമെന്ന് ജിതേഷ് ആവശ്യപ്പെട്ടെങ്കിലും മനീഷ് വാഹനം മാറ്റിയില്ല.

ഇതോടെ ഇരുവരും തര്‍ക്കമായി. ഇതിനിടെ ആഷിഖ് മനീഷിനെ റോഡില്‍ തളളിയിട്ടു. മനീഷ് ബൈക്കിന്‍റെ താക്കോല്‍ ഉപയോഗിച്ച് ജിതേഷിനെയും ആഷിഖിനെയും ആക്രമിക്കാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാര്‍ ഇടപെട്ടതോടെ ഇവര്‍ പ്രദേശത്തുനിന്നു മടങ്ങിപ്പോയി.
മദ്യലഹരിയിലായിരുന്ന മനീഷ് ആഷിഖിനെ ആക്രമിക്കാന്‍ സുഹൃത്ത് അജിത്തിനെയും കൂട്ടി ആഷിഖിന്‍റെ വീട്ടിലെത്തി ആഷിഖിന്‍റെ ബൈക്ക് എകെജി കോളനിയിലേക്കു കൊണ്ടുപോയി. പിന്നീട് ജിതേഷിനെ ആക്രമിക്കാന്‍ ഇയാളുടെ വീട്ടിലെത്തി വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്ത് കടന്നതോടെ മുറിയില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് ജിതേഷ് മനീഷിനെ കുത്തുകയായിരുന്നു.

ആദ്യം അജിത്തിനാണ് കുത്തേറ്റത്. ഇവിടെനിന്ന് ഓടി രക്ഷപ്പെട്ട അജിത്താണ് വിവരം നാട്ടുകാരെ അറിയിച്ചത്.
വിവരമറിഞ്ഞെത്തിയ പാലാരിവട്ടം പോലീസ് മനീഷിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കു ശേഷം മൃതദേഹം കളമശേരി മെഡിക്കല്‍ കോളജിലേക്കു മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി. സംസ്‌കാരം ഇന്ന് രാവിലെ 10ന് രവിപുരം ശ്മശാനത്തില്‍. ഭാര്യ: സോണിയ. കൊല്ലപ്പെട്ട മനീഷും അറസ്റ്റിലായ ജിതേഷും സുഹൃത്തുക്കളായിരുന്നു. ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് ഇരുവരും തെറ്റിപ്പിരിയുകയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.