പ്രകാശ് ജാവദേക്കറുമായുള്ള എൽഡിഎഫ് കണ്‍വീനർ ഇ.പി. ജയരാജന്‍റെ കൂടിക്കാഴ്ച വിവാദം: ഇന്നു സിപിഎം ചർച്ച ചെയ്തേക്കും
പ്രകാശ് ജാവദേക്കറുമായുള്ള എൽഡിഎഫ് കണ്‍വീനർ ഇ.പി. ജയരാജന്‍റെ കൂടിക്കാഴ്ച വിവാദം: ഇന്നു സിപിഎം ചർച്ച ചെയ്തേക്കും
Monday, April 29, 2024 4:20 AM IST
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായുള്ള എൽഡിഎഫ് കണ്‍വീനർ ഇ.പി. ജയരാജന്‍റെ കൂടിക്കാഴ്ച വിവാദം സിപിഎമ്മിനെയും ഇടതുമുന്നണിയെയും പ്രതിസന്ധിയിലാക്കിയതിനു പിന്നാലെ ഇന്നു സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ചേരും. ലോക്സഭാ തെരഞ്ഞെടുപ്പ് അവലോകനമാണ് പ്രധാന അജൻഡയെങ്കിലും ഇപ്പോഴത്തെ പ്രധാന വിവാദമായ ജയരാജൻ വിഷയവും ചർച്ചയാകുമെന്നാണു സൂചന.

എന്നാൽ, ഇ.പി. ജയരാജൻ ഇന്നത്തെ സംസ്ഥാന സെക്രട്ടേറിയറ്റിൽ പങ്കെടുക്കുമോ എന്നതും ഏറെ ആകാംക്ഷാപൂർവമാണു കാത്തിരിക്കുന്നത്. ഇന്നലെ കണ്ണൂരിലായിരുന്ന ഇ.പി. ജയരാജൻ ഇന്നു തിരുവനന്തപുരത്ത് എത്തിയേക്കും. അഥവാ ചർച്ച ചെയ്താലും സിപിഎം കേന്ദ്രകമ്മിറ്റി അംഗം കൂടിയായ ഇ.പി. ജയരാജനോടു വിശദീകരണം തേടുന്നതല്ലാതെ മറ്റു നടപടികളിലേക്കൊന്നും തത്കാലം കടക്കാനും ഇടയില്ല.

കൂടിക്കാഴ്ച വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ പ്രതിക്കൂട്ടിലാക്കുന്ന ആരോപണങ്ങളുമായാണ് പ്രതിപക്ഷം രംഗത്ത് എത്തിയിട്ടുള്ളത്.

എന്നാൽ, മുഖ്യമന്ത്രിയെ സംരക്ഷിക്കുന്ന നിലപാടാണ് ജയരാജൻ ഇന്നലെ സ്വീകരിച്ചത്. തന്നെ ആക്രമിക്കുന്നവർ മുഖ്യമന്ത്രിയേയും ലക്ഷ്യമിടുന്നതായാണ് ജയരാജന്‍റെ ആരോപണം. പിണറായി വിജയന്‍റെ ശിവനും പാപിയും പരാമർശത്തെയും ജയരാജൻ സ്വാഗതം ചെയ്തു. ഈ ഉപദേശത്തെ രണ്ടുകൈയും നീട്ടി സ്വീകരിക്കുന്നു. പൊതുരംഗത്തെ എല്ലാവർക്കുമുള്ള ഉപദേശമാണിത്. തെറ്റു പറ്റിയാൽ തിരുത്തുമെന്നും ജയരാജൻ പറഞ്ഞു.

അതിനിടെ, ജയരാജന്‍റെ നീക്കത്തിലെ അതൃപ്തി പരസ്യമാക്കി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും രംഗത്ത് വന്നു. തെരഞ്ഞെടുപ്പു ദിനത്തിലെ ഇ.പി. ജയരാജന്‍റെ തുറന്നു പറച്ചിൽ എൽഡിഎഫിന്‍റെ വിശ്വാസ്യതയെ ബാധിച്ചെന്നാണ് ബിനോയ് വിശ്വം പറഞ്ഞത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.