മൈക്രോ ഫിനാൻസ് കേസ്: വെള്ളാപ്പള്ളിക്കു തിരിച്ചടി, തുടരന്വേഷണത്തിന് ഉത്തരവ്
മൈക്രോ ഫിനാൻസ് കേസ്: വെള്ളാപ്പള്ളിക്കു തിരിച്ചടി, തുടരന്വേഷണത്തിന് ഉത്തരവ്
Wednesday, May 1, 2024 1:34 AM IST
തിരുവനന്തപുരം: മൈക്രോ ഫിനാൻസ് കേസിൽ വെള്ളാപ്പള്ളി നടേശനു തിരിച്ചടി. കേസിൽ തുടരന്വേഷണം നടത്തണമെന്നു തിരുവനന്തപുരം പ്രത്യേക വിജിലൻസ് കോടതി ഉത്തരവിട്ടു.വി.എസ്. അച്യുതാനന്ദൻ നൽകിയ പരാതിയിലാണു കോടതി ഉത്തരവ്.

വി.എസ് നൽകിയ പരാതിയിൽ എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പിള്ളി നടേശനെ ഒന്നാം പ്രതിയാക്കിയാണ് വിജിലൻസ് റിപ്പോർട്ട് നൽകിയിരുന്നത്. എന്നാൽ പിന്നീട് കേസിൽ വെള്ളാപ്പളിക്ക് വിജിലൻസ് ക്ലീൻ ചിറ്റ് നൽകുകയായിരുന്നു. വഞ്ചനാ കുറ്റത്തിനായിരുന്നു വെള്ളാപ്പള്ളിയെ ഒന്നാം പ്രതിയാക്കി കായംകുളം പോലീസ് കേസെടുത്തിരുന്നത്.

അംഗങ്ങളിൽനിന്നു പിരിച്ചെടുത്ത പണം ബാങ്കിൽ അടച്ചില്ല എന്നായിരുന്നു കേസ്. മൈക്രോ ഫിനാൻസ് അഴിമതിയിൽ നേരത്തെ വെള്ളാപ്പളിക്ക് നേരിട്ട് പങ്കുണ്ടെന്നു കണ്ടെത്തി വിജിലൻസ് എഫ്ഐആർ സമർപ്പിച്ചിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.