കരുവന്നൂര്‍ തട്ടിപ്പ്: പ്രതികള്‍ക്ക് സത്യവാങ്മൂലത്തിന്‍റെ പകര്‍പ്പ് കൈമാറി
കരുവന്നൂര്‍ തട്ടിപ്പ്: പ്രതികള്‍ക്ക്  സത്യവാങ്മൂലത്തിന്‍റെ പകര്‍പ്പ് കൈമാറി
Friday, May 3, 2024 4:51 AM IST
കൊച്ചി: കരുവന്നൂര്‍ ബാങ്ക് ക്രമക്കേട് കേസില്‍ ഇഡി കണ്ടുകെട്ടിയ തുകയില്‍നിന്ന് നിക്ഷേപിച്ച പണം മടക്കിനല്‍കണമെന്ന ഹര്‍ജിയില്‍ പ്രതികള്‍ക്ക് സത്യവാങ്മൂലത്തിന്‍റെ പകര്‍പ്പ് കൈമാറി.

കേസിലെ 54 പ്രതികള്‍ക്കാണ് സാമ്പത്തിക കുറ്റവിചാരണ കോടതി ഇഡി നേരത്തേ സമര്‍പ്പിച്ച സത്യവാങ്മൂലത്തിന്‍റെ പകര്‍പ്പ് നല്‍കിയത്. നിക്ഷേപകര്‍ക്ക് കണ്ടുകെട്ടിയ തുകയില്‍നിന്നു നല്‍കാമെന്നാണ് ഇഡിയുടെ സത്യവാങ്മൂലം. ഇതില്‍ എതിര്‍പ്പുണ്ടെങ്കില്‍ 17നകം വിശദീകരണം ബോധിപ്പിക്കണമെന്ന് കോടതി പ്രതികളോട് നിര്‍ദേശിച്ചു. പ്രതികളുടെ സ്വത്ത് വില്പനയിലും കോടതി വിശദീകരണം തേടി.

കേസ് ഈ മാസം 17ന് പരിഗണിക്കും. സ്വത്ത് പിടിച്ചെടുത്തതിനെതിരേയുള്ള സഹദേവന്‍റെ ഹര്‍ജിയും 17ലേക്കു മാറ്റിയിട്ടുണ്ട്. പി.ആര്‍. അരവിന്ദാക്ഷന്‍, സി.കെ. ജില്‍സ്, സതീഷ് കുമാര്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ള പ്രതികള്‍ ഇന്നലെ കോടതിയില്‍ ഹാജരായി. ഇതുവരെ 108 കോടിയുടെ ബാങ്ക് അക്കൗണ്ടും സ്വത്തുക്കളുമാണ് ഇഡി കണ്ടുകെട്ടിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.