ചില്ലറയുടെ പേരില്‍ തര്‍ക്കം കണ്ടക‌്ടർ തള്ളിയിട്ട വയോധികന്‍ മരിച്ചു
ചില്ലറയുടെ പേരില്‍ തര്‍ക്കം കണ്ടക‌്ടർ തള്ളിയിട്ട  വയോധികന്‍ മരിച്ചു
Friday, May 3, 2024 4:51 AM IST
ഇരിങ്ങാലക്കുട: ബസില്‍ ചില്ലറയുടെ പേരിലുള്ള തര്‍ക്കത്തെത്തുടര്‍ന്ന് കണ്ടക‌്ടര്‍ ക്രൂരമായി മര്‍ദിക്കുകയും ബസില്‍നിന്നു തള്ളിയിടുകയും ചെയ്ത വയോധികന്‍ മരിച്ചു. കരുവന്നൂര്‍ എട്ടുമുന സ്വദേശിയായ മുറ്റിച്ചൂര്‍ വീട്ടില്‍ പവിത്രനാ(68)ണു മരിച്ചത്.

ഇന്നലെ രാവിലെയാണു മരണം സംഭവിച്ചത്. ഏപ്രില്‍ രണ്ടിന് ഉച്ചയ്ക്കു പന്ത്രണ്ടോടെ കരുവന്നൂര്‍ പുത്തന്‍തോടുവച്ചാണ് സംഭവം. തൃശൂരിൽനിന്ന് ഇരിങ്ങാലക്കുടയിലേക്കു വരികയായിരുന്ന സ്വകാര്യബസില്‍ ചില്ലറ നല്‍കാത്തിനെത്തുടര്‍ന്നുള്ള തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്.
കരുവന്നൂര്‍ ബംഗ്ലാവ് സ്റ്റോപ്പിനു സമീപത്തെ കെഎസ്ഇബി ഓഫീസില്‍ വൈദ്യുതി ബില്‍ അടയ്ക്കുവാന്‍ പോയതായിരുന്നു പവിത്രന്‍. ബസിൽ ആദ്യം 10 രൂപ നല്‍കിയെങ്കിലും 13 രൂപയാണു ബസ് ചാര്‍ജെന്നു കണ്ടക്ടര്‍ രതീഷ് പറഞ്ഞപ്പോള്‍ ചില്ലറയില്ലാത്തതിനാല്‍ അഞ്ഞൂറിന്‍റെ നോട്ടു നല്‍കി. തിരിച്ച് 480 രൂപയാണ് കണ്ടക്ടര്‍ നല്‍കിയത്. ബാക്കി തുകയുടെ പേരില്‍ ഇരുവരും തമ്മില്‍ തര്‍ക്കമായി. ഇതിനിടയില്‍ പവിത്രന് ഇറങ്ങേണ്ട ബംഗ്ലാവ് സ്റ്റോപ്പും കഴിഞ്ഞിരുന്നു.


പുത്തന്‍തോട് സ്റ്റോപ്പില്‍ ബസ് നിര്‍ത്താന്‍ തുടങ്ങിയപ്പോള്‍ ഇറങ്ങാന്‍ ശ്രമിച്ച പവിത്രനെ കണ്ടക‌്ടര്‍ പിന്നില്‍നിന്നു ചവിട്ടി. ബസില്‍നിന്നു വീണ പവിത്രന്‍റെ തല വൈദ്യുതിപോസ്റ്റിനു സമീപത്തെ കരിങ്കല്‍കുറ്റിയില്‍ ഇടിക്കുകയായിരുന്നു. നിലത്തുവീണ പവിത്രനെ വീണ്ടും കണ്ടക‌്ടര്‍ മര്‍ദിച്ചു.

നാട്ടുകാര്‍ പവിത്രനെ മാപ്രാണം ലാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും പരിക്ക് ഗുരുതരമായതിനാൽ വിദഗ്ധചികിത്സയ്ക്കായി തൃശൂര്‍ എലൈറ്റ് ആശുപത്രിയിലേക്കു മാറ്റി. തലയ്ക്ക് ആറു തുന്നലിട്ടു. കഴുത്തിന്‍റെ എല്ലുപൊട്ടിയിരുന്നു. സ്‌പൈനല്‍കോഡിനു പൊട്ടലുള്ളതിനാല്‍ ശസ്ത്രക്രിയ നടത്തിയിരുന്നു.

ഹൃദ്‌രോഗവും മറ്റു രോഗങ്ങളും ഉള്ളതിനാല്‍ ഓപ്പറേഷന്‍ അടക്കമുള്ള ചികിത്സ നടത്തുന്നതിനു വിദഗ്ധരായ ഡോക്ടര്‍മാരുടെ സേവനം വേണ്ടിവന്നിരുന്നു. ഏപ്രില്‍ 14 വരെ തൃശൂരിലെ ആശുപത്രിയിലും തുടര്‍ന്ന് എറണാകുളം ആശുപത്രിയിലുമായിരുന്നു ചികിത്സ.

സംസ്കാരം ഇന്ന് ഇരിങ്ങാലക്കുട മുക്തിസ്ഥാനില്‍ നടക്കും. ഭാര്യ: കൗസല്യ. മക്കള്‍: പ്രണവ്, പ്രിയ. മരുമക്കൾ: ഡെല്ല, റിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ബസ് കണ്ടക്ടര്‍ ചേര്‍പ്പ് ഊരകം സ്വദേശി കടുകപറമ്പില്‍ രതീഷി(43)നെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. റിമാൻഡിലുള്ള രതീഷിനെതിരേ കൊലക്കുറ്റത്തിനു കേസെടുക്കുമെന്നു പോലീസ് അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.