ബാരക്ക് 8 മിസൈല്‍ ഈമാസം പരീക്ഷിക്കും
Monday, August 3, 2015 12:05 AM IST
ന്യൂഡല്‍ഹി: ഇന്ത്യയും ഇസ്രയേ ലും സംയുക്തമായി വികസിപ്പിച്ച ബാരക്ക് 8 ദീര്‍ഘദൂര മിസൈലിന്റെ പരീക്ഷണ വിക്ഷേപണം ഈ മാസം നടക്കും. ഇരുരാജ്യങ്ങളും വ്യത്യസ്തമായാവും പരീക്ഷണം നടത്തുക. യുദ്ധവിമാനങ്ങള്‍, ഡ്രോണുകള്‍, മിസൈലുകള്‍ എന്നിവയെ പ്രതിരോധിക്കാന്‍ ശേഷിയുള്ളതാണ് 70 കിലോമീറ്റര്‍ ദൂരശേഷിയുള്ള ബാരക്ക് മിസൈലുകള്‍.

ഇസ്രയേലിന്റെ പരീക്ഷണം വിജയകരമായാല്‍ തൊട്ടുപിന്നാലെ ഇന്ത്യയും മിസൈല്‍ പരീക്ഷിക്കും. ഇന്ത്യന്‍ നാവികസേനയുടെ മിസൈലിനെ പ്രതിരോധിച്ചാവും പരീക്ഷണമെന്നു പ്രതിരോധ മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു. പിന്നീടിതു നാവികസേനയ്ക്കു കൈമാറും. ഐഎന്‍എസ് കോല്‍ക്കത്തയില്‍നിന്നാവും പരീക്ഷണ വിക്ഷേപണം നടക്കുകയെന്നാണു റിപ്പോര്‍ട്ടുകള്‍. പരീക്ഷണത്തിനുള്ള വിക്ഷേപണികളും റഡാറുകളും തയാറായിക്കഴിഞ്ഞു.


250 കിലോമീറ്റര്‍ ദൂരപരിധിയില്‍നിന്നു തൊടുക്കുന്ന നൂറുകണക്കിനു മിസൈലുകളെ ഒരേസമയത്തു കണ്െടത്താന്‍ കഴിയുന്നവയാണ് ബാരക്ക് 8ല്‍ ഘടിപ്പിച്ചിരിക്കുന്ന ഇസ്രയേല്‍ നിര്‍മിതമായ എംഎഫ്-സ്റാര്‍ റഡാര്‍ സിസ്റം.

കഴിഞ്ഞ വര്‍ഷം നവംബറില്‍ ഇസ്രയേലില്‍ ബാരക്ക് 8 മിസൈലിന്റെ പ്രഥമ പരീക്ഷണം വിജയിച്ചിരുന്നു. ഇതിനു ശേഷം ഇന്ത്യന്‍ നാവികസേന നിര്‍ദേശിച്ച മാറ്റങ്ങളോടെയാണു പുതിയ പരീക്ഷണ വിക്ഷേപണം നടക്കുക. ഇസ്രയേല്‍ എയ്റോ സ്പേസ് ഇന്‍ഡസ്ട്രീസ്, ഡിആര്‍ഡിഒ, ഐഎഡിഡബ്ള്യുടിഐ, എല്‍റ്റ സിസ്റംസ്, റഫായേല്‍ എന്നിവര്‍ ചേര്‍ന്നാണു ബാരക്ക് മിസൈല്‍ നിര്‍മിച്ചിരി ക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.