ഫണ്ടില്ല: പുരിയിലെ കോൺഗ്രസ് സ്ഥാനാർഥി പിന്മാറി
ഫണ്ടില്ല: പുരിയിലെ കോൺഗ്രസ്  സ്ഥാനാർഥി പിന്മാറി
Sunday, May 5, 2024 2:15 AM IST
ഭുവനേശ്വർ: തെരഞ്ഞെ‌ടുപ്പു പ്രചാരണത്തിന് പാർട്ടി പണം നൽകുന്നില്ലെന്നാരോപിച്ച് ഒഡീഷ പുരിയിലെ കോൺഗ്രസ് സ്ഥാനാർഥി പിന്മാറി. പുരി മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർഥി സുചരിത മൊഹന്തിയാണ് മത്സരത്തിൽനിന്നു പിന്മാറിയത്.

മുൻ കോൺഗ്രസ് എംപി ബ്രജ്മോഹൻ മൊഹന്തിയുടെ മകളാ‌യ സുചരിത, എഐസിസി സെക്രട്ടറി കെ.സി. വേണുഗോപാലിന് അയ‌ച്ച കത്തിലാണ് താൻ മത്സരിക്കാനില്ലെന്ന് അറിയിച്ചത്. പാർട്ടി പണം നൽകാത്തതിനാൽ പ്രചാരണത്തിൽ വലിയ തിരിച്ചടിയാണുണ്ടായതെന്ന് അവർ ആരോപിച്ചു.

സ്വന്തം പോക്കറ്റിൽനിന്നു പണമെടുത്ത് ചെലവഴിക്കാൻ തന്നോട് ഒഡീഷയുടെ ചുമതലയുള്ള അജോയ് കുമാർ ആവശ്യപ്പെട്ടെന്നും വേണുഗോപാലിനയച്ച കത്തിൽ സുചരിത ആരോപിക്കുന്നു. തെരഞ്ഞെടുപ്പു പ്രചാരണത്തിന് തന്‍റെ പക്കലുള്ളതെല്ലാം ചെലവഴിച്ചുകഴിഞ്ഞു. ഫണ്ട് കണ്ടെത്താൻ പൊതുജനങ്ങളിൽനിന്ന് സംഭാവന പിരിക്കാനും ശ്രമിച്ചു. പ്രചാരണച്ചെലവ് പരമാവധി കുറയ്ക്കാനും ശ്രമിച്ചു. ഇതൊന്നും ഫലം കണ്ടില്ലെന്നും അവർ പറഞ്ഞു.

അതേസമയം, സ്ഥാനാർഥി പ്രചാരണത്തിന് ഇറങ്ങുമ്പോൾ ഫണ്ട് നൽകുമെന്ന് അജയ് കുമാർ പറഞ്ഞു. പ്രചാരണത്തിന് ഇറങ്ങുന്നതിനു മുന്പ് ഫണ്ട് നൽകുന്നില്ലെന്ന് അവർ ആരോപിക്കുകയാണ്. പുരിയിലെ സ്ഥാനാർഥിയെ മാറ്റാൻ പാർട്ടി ഇതിനകം തീരുമാനിച്ചിട്ടുണ്ട്. ഹൈക്കമാൻഡിന് ഇതുസംബന്ധിച്ച് നിർദേശം നൽകിയിട്ടുണ്ടെന്നും അജയ് കുമാർ കൂട്ടിച്ചേർത്തു.

പുതിയ സ്ഥാനാർഥിയെ ഉടൻതന്നെ പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. സംബിത് പത്രയാണ് ബിജെപി സ്ഥാനാർഥി; മുൻ മുംബൈ പോലീസ് കമ്മീഷണർ അരുപ് പട്നായിക് ബിജെഡി സ്ഥാനാർഥിയും. ഈ മാസം 25നാണ് പുരിയില്‍ വോട്ടെടുപ്പ്. തിങ്കളാഴ്ചയാണ് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി. സുചരിത നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചിരുന്നില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.