ബ്രിട്ടന്‍: ഭരണകക്ഷി മുന്‍തൂക്കം വര്‍ധിപ്പിച്ചു
Wednesday, April 29, 2015 12:24 AM IST
ലണ്ടന്‍: ബ്രിട്ടീഷ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് ഒരാഴ്ച മാത്രം ബാക്കിനില്‍ക്കെ ഭരണകക്ഷിയായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്കു മുന്‍തൂക്കം. തലേ ആഴ്ചയെ അപേക്ഷിച്ച് അവര്‍ക്ക് ഒരു ശതമാനം ജനപിന്തുണ കൂടിയതായി ഗാര്‍ഡിയന്‍ ഐസിഐം സര്‍വേയില്‍ പറയുന്നു.

കണ്‍സര്‍വേറ്റീവുകളുടെ പിന്തുണ 35 ശതമാനമായപ്പോള്‍ ലേബര്‍ പാര്‍ട്ടി 32 ശതമാനത്തില്‍ മാറ്റമില്ലാതെ തുടര്‍ന്നു. യൂറോപ്യന്‍ യൂണിയനില്‍നിന്നു ബ്രിട്ടന്‍ പിന്മാറണമെന്നു വാദിക്കുന്ന വലതുപക്ഷ യുകിപ് (യുകെ ഇന്‍ഡിപെന്‍ഡന്‍സ് പാര്‍ട്ടി) രണ്ടു ശതമാനം വളര്‍ച്ചയോടെ 13 ശതമാനം ജനപിന്തുണ കുറിച്ചു. ലിബറല്‍ ഡെമോക്രാറ്റുകള്‍ക്ക് ഒരു ശതമാനം കുറഞ്ഞ് ഒമ്പതു ശതമാനമായി ജനപിന്തുണ. പരിസ്ഥിതിവാദികളായ ഗ്രീന്‍സിന് അഞ്ചു ശതമാനം നിലനിര്‍ത്താനായി.


ഈ സര്‍വേ പ്രകാരം കണ്‍സര്‍വേറ്റീവുകള്‍ക്ക് 274 ഉം ലേബറിന് 270 ഉം സീറ്റ് ലഭിക്കാം. 326 ആണു ഭൂരിപക്ഷത്തിനു വേണ്ടത്. പ്രധാനമന്ത്രി ഡേവിഡ് കാമറോണിന്റെ ഭരണത്തെപ്പറ്റി 50 ശതമാനം ജനങ്ങള്‍ നല്ല അഭിപ്രായം പ്രകടിപ്പിച്ചു.മേധാവി ആന്റണി വാട്സ് പ്രതികരിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.