കേരളത്തില്‍ ആയുഷ് വകുപ്പ് ഉടനേ വേണം: ആയുര്‍വേദ ഔഷധ നിര്‍മാതാക്കള്‍
കേരളത്തില്‍ ആയുഷ് വകുപ്പ് ഉടനേ വേണം: ആയുര്‍വേദ ഔഷധ നിര്‍മാതാക്കള്‍
Saturday, January 31, 2015 11:44 PM IST
തൃശൂര്‍: കേരളത്തില്‍ കേന്ദ്രത്തിലേതുപോലെ ആയുഷ് വകുപ്പ് ആരംഭിക്കണമെന്നു സംസ്ഥാനത്തെ ആയുര്‍വേദ ഔഷധനിര്‍മാണ സ്ഥാപനമുടമകള്‍ ആവശ്യപ്പെട്ടു.

ആയുര്‍വേദം അടക്കമുള്ള ചികിത്സാരീതി മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതികള്‍ക്കായി നാലായിരം കോടി രൂപയുടെ പദ്ധതി നടപ്പാക്കുമെന്നു കേന്ദ്ര ആയുഷ് വകുപ്പു മന്ത്രി ശ്രീപാദ് യശോ നായിക് കേരള സന്ദര്‍ശനത്തിനിടെ വ്യക്തമാക്കിയിരുന്നു. കേരളത്തില്‍ അര്‍ഹമായ പദ്ധതിത്തുക ലഭ്യമാക്കാനുള്ള മേല്‍നോട്ടത്തിന് ആയുഷ് വകുപ്പ് നിര്‍ബന്ധമാണെന്ന് അവര്‍ പ്രസ്താവനയില്‍ പറഞ്ഞു.

പത്മഭൂഷണ്‍ ഡോ. പി.കെ. വാര്യര്‍- കോട്ടയ്ക്കല്‍ ആര്യവൈദ്യശാല, പദ്മഭൂഷണ്‍ അഷ്ടവൈദ്യന്‍ ഇ.ടി. നാരായണന്‍ മൂസ്- വൈദ്യരത്നം ഗ്രൂപ്പ്, പത്മശ്രീ പി.ആര്‍. കൃഷ്ണകുമാര്‍- കോയമ്പത്തൂര്‍ ആര്യവൈദ്യ ഫാര്‍മസി, ഫാ. ഷിബു പുത്തന്‍പുരയ്ക്കല്‍- അമല ആയുര്‍വേദ ആശുപത്രി, സ്വാമി ഗുരുരത്നം ജ്ഞാനതപസി- ശാന്തിഗിരി ആശ്രമം, ഡോ. പി.കെ. മോഹന്‍ലാല്‍, ഡോ. ഡി. രാമനാഥന്‍, അഷ്ടവൈദ്യന്‍ ആലത്തിയൂര്‍ നാരായണന്‍ നമ്പി- എസ്എന്‍എ ഔഷധശാല, ഡോ. എന്‍.പി.പി. നമ്പൂതിരി- ശ്രീധരീയം, ഡോ. ബാബു വാസുദേവന്‍- മാധവ ഫാര്‍മസ്യൂട്ടിക്കല്‍സ് എന്നിവരാണ് പ്രസ്താവനയില്‍ ഒപ്പുവച്ചിരിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.