ഇലക്‌ടറൽ ‍ ബോണ്ടില്‍ കള്ളപ്പണം വെളുപ്പിച്ചു?
ഇലക്‌ടറൽ ‍ ബോണ്ടില്‍ കള്ളപ്പണം വെളുപ്പിച്ചു?
Friday, April 5, 2024 1:45 AM IST
മുംബൈ: തുടർച്ചയായ ഏഴു വർഷം നഷ്ടത്തിൽ പ്രവർത്തിച്ച 33 കന്പനികൾ വാങ്ങിയത് 576.2 കോടിയുടെ ഇലക്‌ടറൽ ബോണ്ടുകൾ.

ഇതിൽ 434.2 കോടിയും (75 ശതമാനം) ലഭിച്ചതു ബിജെപിക്കാണെന്നും വ്യക്തമാക്കുന്ന ഗവേഷണ റിപ്പോർട്ട് പ്രമുഖ ഇംഗ്ലീഷ് പത്രം ഇന്നലെ പ്രസിദ്ധീകരിച്ചു. 2016-17നും 2022-23നും ഇടയിൽ ഇലക്‌ടറൽ ബോണ്ടുകൾ വാങ്ങിയ 45 കന്പനികളുടെ ഫണ്ടിംഗ് സ്രോതസുകളിൽ സംശയമുണ്ടെന്നും കള്ളപ്പണം വെളുപ്പിക്കലിന്‍റെ സൂചനകളുണ്ടെന്നുമാണ് അന്വേഷണ റിപ്പോർട്ട്.

ഇലക്‌ടറൽ ബോണ്ടുകൾ വഴി സംഭാവന നൽകിയ 45 കന്പനികളെ എ, ബി, സി, ഡി എന്നിങ്ങനെ നാലു വിഭാഗങ്ങളായി തിരിച്ചാണ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. ലാഭത്തിലല്ലാതിരുന്നിട്ടും എ, ബി വിഭാഗത്തിൽപ്പെട്ട കന്പനികൾ ഇലക്‌ടറൽ ബോണ്ട് വഴി നല്ല തുക സംഭാവനയായി നൽകി.

നഷ്ടം ലക്ഷം കോടി

33 കന്പനികളാണ് എ വിഭാഗത്തിൽ വരുന്നത്. ഈ കന്പനികൾ 576.2 കോടി രൂപ ബോണ്ടുകൾ വഴി സംഭാവന നൽകി. ഇതിൽ 434.2 കോടി (ഏകദേശം 75 ശതമാനം) ബിജെപിക്കു ലഭിച്ചു. ഈ കന്പനികൾ കഴിഞ്ഞ ഏഴു വർഷമായി നഷ്ടത്തിലോ ലാഭമില്ലാത്ത സ്ഥിതിയിലോ ആണ്. ഇക്കാലയളവിൽ 576.2 കോടി രൂപ സംഭാവന നൽകിയ കന്പനികളുടെ മൊത്തനഷ്ടം ഒരു ലക്ഷം കോടി രൂപ വരും.

ഇതിൽതന്നെ ഭാരതി എയർടെൽ, പിരമൽ കാപ്പിറ്റൽ ആൻഡ് ഹൗസിംഗ് ഫിനാൻസ് ലിമിറ്റഡ് തുടങ്ങി 16 കന്പനികൾ ഒരു രൂപപോലും നികുതി അടച്ചിട്ടുമില്ല. നഷ്ടത്തിലായ ഈ കന്പനികൾ മറ്റു പ്രമുഖ കന്പനികൾക്കുവേണ്ടി പ്രവർത്തിക്കുകയോ കണക്കുകളിൽ തട്ടിപ്പു നടത്തുകയോ ചെയ്തെന്നു വ്യക്തം.

കാറ്റഗറി ബിയിൽപ്പെട്ട ആറു കന്പനികൾ 646 കോടി രൂപ ഇലക്‌ടറൽ ബോണ്ടിലൂടെ സംഭാവന നൽകി. ഇതിൽ 601 കോടിയും ലഭിച്ചത് ബിജെപിക്കാണ്. ഈ കന്പനികൾ ലാഭത്തിലാണെങ്കിലും, അവരുടെ അറ്റാദായത്തേക്കാൾ കൂടുതൽ മൂല്യമുള്ള ഇലക്‌ടറൽ ബോണ്ടുകൾ വാങ്ങി.

ഈ കന്പനികളിൽ റിലയൻസ് ഗ്രൂപ്പുമായി ബന്ധമുള്ള ക്വിക് സപ്ലൈചെയിൻ പ്രൈവറ്റ് ലിമിറ്റഡ് (ഈ കന്പനി 410 കോടിയുടെ ബോണ്ടുകൾ വാങ്ങി), കോൽക്കത്ത ആസ്ഥാനമായുള്ള വ്യവസായി മഹേന്ദ്ര കെ. ജലാന്‍റെ മദൻലാൽ ലിമിറ്റഡ് ( ഈ കന്പനി 185.5 കോടിയുടെ ബോണ്ടുകൾ വാങ്ങി) എന്നിവ ഉൾപ്പെടുന്നു.

നികുതിവെട്ടിപ്പ്

കാറ്റഗറി സിയിൽപ്പെട്ട മൂന്നു കന്പനികൾ ഇലക്‌ടറൽ ബോണ്ട് വഴി 193.8 കോടി രൂപയാണ് സംഭാവന ചെയ്തത്. ഇതിൽ 28.3 കോടി രൂപ ബിജെപിക്കും 91.6 കോടി രൂപ കോണ്‍ഗ്രസിനും 45.9 കോടി രൂപ തൃണമൂൽ കോണ്‍ഗ്രസിനും പത്തു കോടി വീതം ബിആർഎസിനും ബിജെഡിക്കും ഏഴു കോടി ആം ആദ്മി പാർട്ടിക്കും ലഭിച്ചു.


ഈ കന്പനികൾ ലാഭത്തിലാണെങ്കിലും 2016-17 മുതൽ 2022-23 വരെയുള്ള സാന്പത്തികവർഷങ്ങളിൽ നെഗറ്റീവ് പ്രത്യക്ഷ നികുതിയാണു റിപ്പോർട്ട് ചെയ്തത്. നികുതിവെട്ടിപ്പ് നടത്തുന്ന കന്പനികളുടെ രീതിയാണ് ഈ കന്പനികൾ പിന്തുടരുന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

കാറ്റഗറി ഡിയിൽപ്പെട്ട മൂന്നു കന്പനികൾ ഇലക്‌ടറൽ ബോണ്ടിലൂടെ 16.4 കോടി രൂപ സംഭാവന ചെയ്തു. ഇതിൽ 4.9 കോടി ബിജെപിയുടെ അക്കൗണ്ടിലെത്തി. ബാക്കി കോണ്‍ഗ്രസിനും അകാലിദളിനും ജെഡിയുവിനുമായി ലഭിച്ചു.

ഈ മൂന്നു കന്പനികളും തങ്ങളുടെ ലാഭത്തെക്കുറിച്ചോ ഏഴു വർഷ കാലയളവിൽ തങ്ങൾ അടച്ച നേരിട്ടുള്ള നികുതിയെക്കുറിച്ചോ ഒരു വിവരവും റിപ്പോർട്ട് ചെയ്തിട്ടില്ല. കള്ളപ്പണ ഇടപാട് നടത്തുന്ന ഷെൽ കന്പനികളാണ് ഇത്തരത്തിൽ സംഭാവന നൽകിയതെന്നും പത്രത്തിന്‍റെ റിപ്പോർട്ടിലുണ്ട്.

ഇലക്‌ടറൽ ബോണ്ടിന്‍റെ സുതാര്യത സംബന്ധിച്ച് റിസർവ് ബാങ്ക് 2017 ജനുവരി 30ന് ധനകാര്യ മന്ത്രാലയത്തിന് എഴുതിയ കത്തിൽ സംശയം പ്രകടിപ്പിച്ചിരുന്നു.

കള്ളപ്പണം വെളുപ്പിക്കൽ നിയമത്തിന്‍റെ നയങ്ങളെ ഇലക്‌ടറൽ ബോണ്ട് ബാധിക്കുമെന്ന് ആർബിഐ ചീഫ് ജനറൽ മാനേജർ ധനമന്ത്രാലയത്തിനെഴുതിയ കത്തിൽ മുന്നറിയിപ്പു നൽകി. എന്നാൽ, അന്നത്തെ റവന്യു സെക്രട്ടറി ഹസ്മുഖ് അധിയയുടെ മറുപടിക്കത്തിൽ ഇക്കാര്യങ്ങൾ തള്ളിക്കളഞ്ഞു.

പിന്നാലെ 2018 ജനുവരിയിൽ ഇലക്‌ടറൽ ബോണ്ട് സംവിധാനം കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചു. ഈ വർഷം ജനുവരിയിൽ സുപ്രീംകോടതി ബോണ്ടുകൾ ഭരണഘടനാവിരുദ്ധമാണെന്നു വിധിക്കുന്നതുവരെ ഇതു തുടർന്നു.

ആർബിഐ തുടക്കകാലത്ത് നൽകിയ കള്ളപ്പണം വെളുപ്പിക്കൽ സൂചനകൾ ശരിവയ്ക്കുന്നതാണ് ഇലക്‌ടറൽ ബോണ്ടുകൾ വഴി സംഭാവന നൽകിയ 45 കന്പനികളെക്കുറിച്ച് വെളിപ്പെടുന്ന വിവരങ്ങൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.