മുംബൈ: റിക്കാർഡ് ഉയരങ്ങളിൽ വ്യാപാരം ആരംഭിച്ച ആഭ്യന്തര സൂചികകൾക്ക് വിപണി ക്ലോസ് ചെയ്തപ്പോൾ ഇടിവ്.
വിപണിക്ക് ഉണർവ് നൽകിക്കൊണ്ട് ബിഎസ്ഇ സെൻസെക്സ് ആദ്യമായി 75,000 കടന്നു. രാവിലെ 75124.28 എന്ന സർവകാല റിക്കാർഡിലാണ് സെൻസെക്സ് എത്തിയത്. എന്നാൽ റിക്കാർഡ് ഉയരത്തിൽ വ്യാപാരം ആരംഭിച്ച ആഭ്യന്തര സൂചികകൾ വിപണി ക്ലോസ് ചെയതപ്പോൾ ഇടിവുണ്ടായി.
സെൻസെക്സ് 58.80 പോയിന്റ് അഥവാ 0.08 ശതമാനം ഇടിഞ്ഞ് 74,683.70 ലാണ് വ്യപാരം അവസാനിപ്പിച്ചത്. തുടക്ക വ്യാപാരത്തിൽ സൂചിക 381.78 പോയിന്റ് ഉയർന്ന് 75,124.28 എന്ന എക്കാലത്തെയും ഉയർന്ന ലെവലിലെത്തിയിരുന്നു.
നിഫ്റ്റി 23.55 പോയിന്റ് അഥവാ 0.10 ശതമാനം ഇടിഞ്ഞ് 22,642.75 ൽ ക്ലോസ് ചെയ്തു. തുടക്കത്തിൽ 1021.1 പോയിന്റ് ഉയർന്ന് നിഫ്റ്റി 22,768.40 എന്ന റിക്കാർഡിലെത്തിയിരുന്നു.
സെൻസെക്സിൽ പ്രധാനമായും ടൈറ്റൻ, റിലയൻസ് ഇൻഡസ്ട്രീസ്, ഏഷ്യൻ പെയിന്റ്സ്, ടെക് മഹീന്ദ്ര, ഇൻഡസ്ഇൻഡ് ബാങ്ക്, അൾട്രാ ടെക് സിമന്റ്, വിപ്രോ, ഐടിസി എന്നിവയുടെ ഓഹരികൾക്കാണ് സെൻസെക്സിൽ ഇടിവുണ്ടായത്.
ഐസിഐസിഐ ബാങ്ക്, ഇൻഫോസിസ്, ബജാജ് ഫിൻസെർവ്, ടാറ്റാ സ്റ്റീൽ, ആക്സിസ് ബാങ്ക്, ബജാജ് ഫിനാൻസ്, നെസ് ലെ, മഹീന്ദ്ര ആൻഡ് മഹീന്ദ്ര എന്നിവർ നേട്ടമുണ്ടാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.