എംഎ ട്രോഫി മലപ്പുറം എംഎസ്പിക്ക്
എംഎ ട്രോഫി മലപ്പുറം എംഎസ്പിക്ക്
Monday, January 23, 2017 1:35 PM IST
ആലുവ: ആലുവ മാർ അത്തനേഷ്യസ് ഫുട്ബോൾ ട്രോഫിയിൽ തുടർച്ചയായി രണ്ടാം വർഷവും മലപ്പുറം എംഎസ്പി മുത്തമിട്ടു. ഫൈനലിൽ ഇടവണ്ണ ഇസ്ലാഹി ഓറിയന്‍റൽ എച്ച്എസ്എസ് ടീമിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് എംഎസ്പി തോൽപ്പിച്ചത്. അൻപത്തിനാലാം മനിറ്റിൽ വിഷ്ണു ഭാസ്കരനും, അറുപത്തിയഞ്ചാം മിനിറ്റിൽ ഗ്രേഷ്യസും ഗോളുകൾ നേടി. ഇതിന് മുൻപ് 2014, 2016 വർഷങ്ങളിൽ എംഎസ്പി എംഎ ട്രോഫി നേടിയിട്ടുണ്ട്. 2009, 2013 വർഷങ്ങളിൽ ഫൈനലിലും എത്തിയിട്ടുണ്ട്. കൊച്ചി കസ്റ്റംസ് കമ്മീഷണർ ഡോ. കെ.എൻ. രാഘവൻ ട്രോഫികൾ വിതരണം ചെയ്തു. സംഘാടക സമിതി ചെയർമാൻ എം.ഒ. ജോൺ, ഫെഡറൽ ബാങ്ക് ചീഫ് ജനറൽ മാനേജർ ജോസ് വി. ജോസഫ്, നഗരസഭ ചെയർപേഴ്സണ്‍ ലിസി ഏബ്രഹാം, യു.പി. ഏബ്രഹാം, കെ.പി. വില്യംസ്, എം.എം. ജേക്കബ്, പി.ജെ. വർഗീസ്, തന്പി കളമണ്ണിൽ എന്നിവർ പങ്കെടുത്തു.

സെന്‍റ് സേവ്യേഴ്സിനും അൽഫോൻസയ്ക്കും ജയം

ആലുവ: ഇരുപത്തിമൂന്നാമതു മോണ്‍ അഗസ്റ്റ്യൻ മാവേലി മെമ്മോറിയൽ സംസ്ഥാന ഇന്‍റർ കോളജിയേറ്റ് വോളിബോൾ ടൂർണമെന്‍റിനു തുടക്കമായി. ദേശീയ വോളിവോൾ താരം സിനി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. ആദ്യദിന മത്സരങ്ങളിൽ ആലുവ സെന്‍റ് സേവ്യേഴ്സ് കോളജും പാലാ അൽഫോൻസ കോളജും വിജയിച്ചു.

പിറവം ബിപിസി കോളജിനെ നേരിട്ടുള്ള സെറ്റുകൾക്കാണ് സെന്‍റ് സേവ്യേഴ്സ് പരാജയപ്പെടുത്തിയത്. (സ്കോർ: 25-15, 25-21, 25-10). രണ്ടാമത്തെ മത്സരത്തിൽ എറണാകുളം സെന്‍റ് തെരേസാസ് കോളജിനെ പാലാ അൽഫോൻസ കോളജ് 25-20, 25-15, 30-28, 25-15 എന്ന സ്കോറിനു പരാജയപ്പെടുത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.