തോൽവി, വിമർശനവുമായി പോഗ്ബ
Tuesday, August 21, 2018 12:59 AM IST
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ സീസണിലെ ആദ്യ എവേ മത്സരത്തിൽ ബ്രിങ്ടോണ്‍ ആൻഡ് ഹോവ് ആൽബിയോണിനോട് പരാജയപ്പെട്ടതിനു പിന്നാലെ ടീമിന്‍റെ രീതിക്കെതിരേ ക്യാപ്റ്റൻ പോൾ പോഗ്ബ. ടീം അംഗങ്ങളുടെ മനോഭാവത്തിൽ മാറ്റം ആവശ്യമാണെന്ന് തോൽവിക്കുശേഷം നടന്ന അഭിമുഖത്തിൽ പോഗ്ബ തുറന്നടിച്ചു. 2-3നായിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡ് ബ്രിങ്ടോണിനോട് പരാജയപ്പെട്ടത്. കളത്തിൽവരുത്തിയ ക്ഷമിക്കാനാവാത്ത പിഴവുകളാണ് ടീമിന്‍റെ തോൽവിക്കു കാരണമെന്നായിരുന്നു പരിശീലകൻ ഹൊസെ മൗറീഞ്ഞോയുടെ പ്രതികരണം.

കടുത്ത പരീക്ഷണങ്ങളാണ് വരാനിരിക്കുന്നതെന്ന് സീസണിന്‍റെ തുടക്കത്തിനു മുന്പുതന്നെ മൗറീഞ്ഞോ വ്യക്തമാക്കിയിരുന്നു. ടീമിനെ ശക്തിപ്പെടുത്തിയില്ലെങ്കിൽ കനത്ത തിരിച്ചടി നേരിടേണ്ടിവരുമെന്നും അദ്ദേഹം മുൻകൂട്ടി അഭിപ്രായപ്പെട്ടു. ട്രാൻസ്ഫർ മാർക്കറ്റിൽ താൻ ആവശ്യപ്പെട്ട താരങ്ങൾക്കായി ടീം മാനേജ്മെന്‍റ് പണം മുടക്കാത്തതിനെത്തുടർന്നായിരുന്നു പോർച്ചുഗീസ് പരിശീലകന്‍റെ പ്രതികരണം.

ആദ്യ പകുതിയിലായിരുന്നു ബ്രിങ്ടോണിന്‍റെ മൂന്ന് ഗോളുകളും പിറന്നത്. മുറെ (25-ാം മിനിറ്റ്), ഡഫി (27-ാം മിനിറ്റ്), ഗ്രോബ് (44- പെനൽറ്റി) എന്നിവരായിരുന്നു ആതിഥേയർക്കായി ലക്ഷ്യം നേടിയത്. യുണൈറ്റഡിനായി ലുകാക്കു (34-ാം മിനിറ്റ്), പോഗ്ബ (90+5- പെനൽറ്റി) എന്നിവർ ഗോൾ മടക്കി. പോഗ്ബ ഗോൾ നേടിയ മത്സരത്തിൽ ഇതാദ്യമായാണ് യുണൈറ്റഡ് തോൽക്കുന്നത്. പ്രീമിയർ ലീഗിൽ കഴിഞ്ഞ 11 തവണ പോഗ്ബ സ്കോർ ചെയ്തപ്പോഴും യുണൈറ്റഡ് ജയിച്ചിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.