ലോക്സഭാ തെരഞ്ഞെടുപ്പ്: മൂന്നാംഘട്ട പരസ്യ പ്രചരണം ഇന്ന് തീരും
ലോക്സഭാ തെരഞ്ഞെടുപ്പ്: മൂന്നാംഘട്ട പരസ്യ പ്രചരണം ഇന്ന് തീരും
Sunday, May 5, 2024 2:58 PM IST
മുംബൈ: ലോക്സഭാ തെരഞ്ഞെടുപ്പിലെ മൂന്നാംഘട്ട പോളിംഗിന്‍റെ പരസ്യ പ്രചരണം ഇന്ന് അവസാനിക്കും. 10 സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണ പ്രദേശങ്ങളിലുമായി കിടക്കുന്ന 94 മണ്ഡലങ്ങളാണ് മൂന്നാംഘട്ടം വിധിയെഴുതുന്നത്.

ബിജെപി ഏറ്റവും അധികം പ്രതീക്ഷ വച്ച് പുലർത്തുന്ന ഗുജറാത്തിലെ മുഴുവൻ മണ്ഡലങ്ങളിലും മൂന്നാംഘട്ടത്തിലാണ് പോളിംഗ്. 26 മണ്ഡലങ്ങളാണ് സംസ്ഥാനത്തുള്ളത്. കഴിഞ്ഞ തവണ സമ്പൂർണ വിജയമാണ് ബിജെപി നേടിയത്.

നിലവിൽ സംസ്ഥാനത്തിലെ സൂറത്ത് മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥി എതിരില്ലാതെ വിജയിച്ചു കഴിഞ്ഞു. കോൺഗ്രസ് സ്ഥാനാർഥി പത്രിക പിൻവലിച്ച് ബിജെപിയിൽ ചേർന്നതോടെയാണ് മണ്ഡലത്തിൽ പോളിംഗ് ഇല്ലാത്ത സ്ഥിതി വന്നത്.


മഹാരാഷ്ട്രയിൽ പതിനൊന്നും ഉത്തർപ്രദേശില്‍ പത്തും സീറ്റുകളിലും തെരഞ്ഞെടുപ്പ് നടക്കും. ജമ്മു കശ്മീരിലെ അനന്ത്‌നാഗ്- രജൗറി മണ്ഡലത്തില്‍ മൂന്നാം ഘട്ടത്തിലായിരുന്നു പോളിംഗ് നിശ്ചയിച്ചിരുന്നതെങ്കിലും പിന്നീട് മേയ് 25-ലേക്ക് മാറ്റി.

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, എൻസിപി നേതാവ് സുപ്രിയ സുലെ, മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ, കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ, ഡിംപിൾ യാദവ്, കെ.എസ്.ഈശ്വരപ്പ തുടങ്ങി നിരവധി പ്രമുഖരാണ് മൂന്നാം ഘട്ടത്തിൽ മത്സര രംഗത്തുള്ളത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<