കൂടിയും കുറഞ്ഞും മുന്നോട്ട്; 53,000 രൂപയില്‍ താഴെയെത്തി സ്വർണവില
കൂടിയും കുറഞ്ഞും മുന്നോട്ട്; 53,000 രൂപയില്‍ താഴെയെത്തി സ്വർണവില
Friday, May 3, 2024 11:20 AM IST
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നു. ഇന്ന് പവന് 400 രൂപയും ഗ്രാമിന് 50 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില 52,600 രൂപയിലും ഗ്രാമിന് 6,575 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. 18 കാരറ്റ് സ്വര്‍ണവില ഇന്ന് ഗ്രാമിന് 40 രൂപ താഴ്ന്ന് 5,485 രൂപയായി.

വ്യാഴാഴ്ച പവന് 560 രൂപയും ഗ്രാമിന് 70 രൂപയും കൂടിയിരുന്നു. മാർച്ച് 29നാണ് ആദ്യമായി സ്വര്‍ണവില 50,000 കടന്നത്. അന്ന് ഒറ്റയടിക്ക് 440 രൂപ വര്‍ധിച്ച് 50,400 രൂപയായാണ് സ്വര്‍ണവില ഉയര്‍ന്നത്. പിന്നീടുള്ള ദിവസങ്ങളില്‍ ഏറിയും കുറഞ്ഞും നിന്ന സ്വര്‍ണവില ഏപ്രിൽ‌ മൂന്നു മുതലാണ് വീണ്ടും ഉയരാന്‍ തുടങ്ങിയത്.

ഏപ്രില്‍ 16 ന് 720 രൂപയുടെ വർധനവോടെ സംസ്ഥാനത്തെ സ്വർണവില ആദ്യമായി പവന് 54,000 കടന്നു. 19ന് 54,500 കടന്ന് സ്വര്‍ണവില സര്‍വകാല റിക്കാര്‍ഡിട്ടു. ഏപ്രിൽ രണ്ടിന് രേഖപ്പെടുത്തിയ 50,680 രൂപയാണ് കഴിഞ്ഞ മാസത്തെ കുറഞ്ഞ സ്വർണവില. ഏപ്രിൽ 27ന് 53,480 രൂപയും 29നും 30നും 53,240 രൂപയിലുമാണ് സംസ്ഥാനത്ത് സ്വർണവ്യാപാരം നടന്നത്.


പത്തുദിവസത്തിനിടെ ഏകദേശം 2,000 രൂപ കുറഞ്ഞശേഷം വ്യാഴാഴ്ച വീണ്ടും തിരിച്ചുകയറിയ സ്വര്‍ണവിലയാണ് ഇന്ന് ഇടിഞ്ഞത്. ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ 45,520 രൂപയായിരുന്നു സ്വർണവില. രണ്ടുമാസം കൊണ്ട് 9,000 രൂപയാണ് വർധിച്ചത്.

അന്താരാഷ്ട്ര തലത്തിൽ സ്വർണവ്യാപാരം ചെറിയ ഇടിവിലാണ് നടക്കുന്നത്. വ്യാഴാഴ്ച ഔൺസിന് 2,320 ഡോളർ വരെ ഉയർന്ന രാജ്യാന്തര സ്വർണവില ട്രോയ് ഔൺസിന് 0.42 ഡോളർ (0.41%) താഴ്ന്ന് 2303.45 ഡോളറിലാണ് പുരോഗമിക്കുന്നത്.

അതേസമയം, സംസ്ഥാനത്ത് വെള്ളിവിലയില്‍ മാറ്റമില്ല. ഒരുഗ്രാം സാധാരണ വെള്ളിക്ക് 87 രൂപയാണ്.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<