ന­വ­ജാ­ത­ശി­ശു­വി­ന്‍റെ കൊ­ല­പാത­കം; യുവതി ക­സ്റ്റ­ഡി­യില്‍; പീ­ഡ­ന­ത്തി­ന് ഇ­രയായോ എ­ന്ന് സംശയം
ന­വ­ജാ­ത­ശി­ശു­വി­ന്‍റെ കൊ­ല­പാത­കം; യുവതി ക­സ്റ്റ­ഡി­യില്‍; പീ­ഡ­ന­ത്തി­ന് ഇ­രയായോ എ­ന്ന് സംശയം
Friday, May 3, 2024 11:47 PM IST
കൊച്ചി: പ­ന­മ്പി­ള്ളി ന­ഗ­റില്‍ നടുറോഡിൽ നവജാതശിശുവിന്‍റെ മൃതദേഹം കണ്ടെത്തിയ സം­ഭ­വ­ത്തില്‍ യുവ­തി ക­സ്റ്റ­ഡി­യില്‍. സ­മീപ­ത്തെ ഫ്ലാ­റ്റി­ലെ താ­മ­സ­ക്കാ­രി­യാ­യ 23 വ­യ­സു­കാ­രി­യാ­ണ് ക­സ്റ്റ­ഡി­യി­ലു­ള്ളതെന്ന് കൊ­ച്ചി സി­റ്റി പോ­ലീ­സ് ക­മ്മീ­ഷ­ണര്‍ എ­സ്.ശ്യാം­സു­ന്ദര്‍ മാധ്യമങ്ങളോട് പറഞ്ഞു.

പീ­ഡ­ന­ത്തി­ന് ഇ­ര­യാ­യെ­ന്നാ­ണ് ഇ­വര്‍ മൊ­ഴി നല്‍­കി­യത്. ഈ സാ­ഹ­ച­ര്യ­ത്തില്‍ ഇ­വ­രു­ടെ പേ­രു­വി­വ­ര­ങ്ങള്‍ പു­റ­ത്തു­വി­ടാ­നാ­കി­ല്ലെന്നും അദ്ദേഹം പറഞ്ഞു.

ഇ­വര്‍ കു­റ്റം സ­മ്മ­തി­ച്ചിട്ടുണ്ട്. ഇ­ന്ന് രാ­വി­ലെ അ­ഞ്ചോ­ടെ­യാ­ണ് പ്ര­സ­വം ന­ട­ന്ന­ത്. പെ­ട്ടെ­ന്നുണ്ടാ­യ പ­രി­ഭ്രാ­ന്തി­യിലും വി­ഷ­മ­ത്തിലും മൂ­ന്ന് മ­ണി­ക്കൂ­റി­ന് ശേ­ഷം കു­ഞ്ഞി­നെ ബാല്‍­ക്ക­ണി­യി­ലൂ­ടെ പു­റ­ത്തേ­ക്ക് എ­റി­യു­ക­യാ­യി­രുന്നു.


കു­ട്ടി ജ­നി­ച്ച­പ്പോ­ഴെ മ­രി­ച്ചതാണോ അതോ കൊ­ല­പാ­ത­കമാണോ എ­ന്ന് പോ­സ്റ്റ്‌­മോര്‍­ട്ട­ത്തി­ന് ശേഷ­മേ ബോ­ധ്യ­മാ­കൂ. ക­സ്­റ്റ­ഡി­യി­ലു­ള്ള യു­വ­തിയും മാ­താ­പി­താ­ക്ക­ളു­മാ­ണ് ഫ്ലാ­റ്റില്‍ താ­മ­സി­ച്ചി­രു­ന്നത്. എ­ന്നാല്‍ മ­കള്‍ ഗര്‍­ഭി­ണി­യാ­ണെ­ന്ന് മാ­താ­പി­താ­ക്കള്‍­ക്ക് അ­റി­യില്ലാ­യി­രു­ന്നു.

വൈ­ദ്യ­സ­ഹാ­യം ല­ഭ്യ­മാ­ക്കാന്‍ യു­വ­തി­യെ ആ­ശു­പ­ത്രി­ലേ­ക്ക് കൊണ്ടു­പോ­യിട്ടുണ്ട്.. ഇ­വര്‍­ക്കെ­തി­രേ കൊ­ല­പാ­ത­ക­ക്കു­റ്റം ചുമ­ത്തി കേ­സെ­ടു­ക്കും. ഇവരുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തുമെന്നും പോലീസ് അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<