ആറ്റോമിക് ക്ലോക്കുകൾ ഇനി ഇസ്രോ സ്വന്തമായി നിർമിക്കും
Tuesday, May 8, 2018 9:22 AM IST
ഇന്ത്യൻ ബഹിരാകാശ ഏജൻസിയായ ഇസ്രോയുടെ വിജയകിരീടത്തിൽ ഒരു സുവർണ തൂവൽക്കൂടി. നാവിഗേഷൻ സാറ്റലൈറ്റുകളിൽ, കൃത്യമായി സ്ഥലവിവരങ്ങൾ നിർണയിക്കാൻ ഉപയോഗിക്കുന്ന ആറ്റോമിക് ക്ലോക്കുകൾ ഇസ്രോ തദ്ദേശിയമായി വികസിപ്പിച്ചെടുത്തു.

യൂറോപ്യൻ ഏയറോസ്പേസ് ഉപകരണനിർമാതാക്കളായ ഓസ്ട്രിയം എന്ന കന്പനിയുടെ പക്കൽനിന്നായിരുന്നു ഇതുവരെ ഇസ്രോ ആറ്റോമിക് ക്ലോക്കുകൾ വാങ്ങിയിരുന്നത്. അഹമ്മദാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്പേസ് ആപ്ലിക്കേഷൻ സെന്‍ററാണ് (സാക്) ഇസ്രോക്കുവേണ്ടി ആറ്റോമിക് ക്ലോക്കുകൾ നിർമിച്ചത്.

തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ക്ലോക്കുകളുടെ അവസാനഘട്ട ഗുണനിലവാര പരിശോധനകൾ നടക്കുകയാണെന്ന് സാക് ഡയറക്ടർ തപൻ മിശ്ര പറഞ്ഞു. ഈ പരിശോധനകളെലെല്ലാം വിജയകരമായി പൂർത്തിയായാൽ പരീക്ഷണാടിസ്ഥാനത്തിൽ വിക്ഷേപിക്കുന്ന ഒരു നാവിഗേഷൻ സാറ്റലൈറ്റ് ഉപയോഗിച്ച് ഈ ആറ്റോമിക് ക്ലോക്കിന്‍റെ കൃത്യത പരിശോധിക്കും.

ഇതോടെ ആറ്റോമിക് ക്ലോക്കുകൾ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ലോകത്തിലെ അപൂർവം ചില ബഹിരാകാശ ഏജൻസികളിലൊന്നായി ഇസ്രോ മാറി. ഉപഗ്രഹവിക്ഷേപങ്ങളുടെ ചെലവ് ഇപ്പോഴുള്ളതിനേക്കാൾ കുറച്ചുകൊണ്ടുവരാൻ ഇതിലൂടെ കഴിയും. ഇന്ത്യൻ റീജണൽ നാവിഗേഷൻ സാറ്റലൈറ്റ് സിസ്റ്റത്തിന്‍റെ ഭാഗമായി വിക്ഷേപിച്ചിട്ടുള്ള ഏഴു നാവിഗേഷൻ സാറ്റലൈറ്റുകളിലും ഇറക്കുമതി ചെയ്ത ആറ്റോമിക് ക്ലോക്കുകളാണ് ഉപയോഗിച്ചിട്ടുള്ളത്.

ഉപഗ്രഹങ്ങളിലെ ആറ്റോമിക് ക്ലോക്കുകൾക്ക് കേടുപാടുകൾ പറ്റിയാൽ പുതിയ ക്ലോക്കുകൾ സ്ഥാപിക്കാതെ അവയിൽനിന്ന് ലഭിക്കുന്ന വിവരങ്ങൾ കൃത്യമാകില്ല. വാർത്താവിനിമയോപഗ്രഹങ്ങൾ, കാലാവസ്ഥാ ഉപഗ്രഹങ്ങൾ തുടങ്ങി എല്ലാവിധ നാവിഗേഷൻ സാറ്റലൈറ്റുകളിലും ആറ്റോമിക് ക്ലോക്കുകളുടെ സാന്നിധ്യം നിർബന്ധമാണ്. ഇതിനുള്ള ചെലവ് വളരെ കൂടുതലാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.