കൊലയാളി റോബട്ടുകൾ ഭൂമുഖത്തു വേണ്ട
Saturday, April 7, 2018 9:25 AM IST
കൊല‍യാളിറോബട്ടുകളെ നിർമിച്ചതിന്‍റെ പേരിൽ ദക്ഷിണകൊറിയൻ യൂണിവേഴ്സിറ്റിക്കെതിരേ കൃത്രിമബുദ്ധി (ആർട്ടിഫിഷൽ ഇന്‍റലിജൻസ്) വിദഗ്ധർ രംഗത്ത്. കൊളയാളിറോബട്ടുകളെ നിർമിക്കുന്നതിൽ യൂണിവേഴ്സിറ്റിക്ക് പങ്കുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് 30 രാജ്യങ്ങളിൽനിന്നുള്ള അൻപതിൽപ്പരം കൃത്രിമബുദ്ധി വിദഗ്ധർ ബഹിഷ്കരണം ഏർപ്പെടുത്തണമെന്ന് ചൂണ്ടിക്കാട്ടി രംഗത്തെത്തിയത്.

കൊറിയ അഡ്വാൻസ്ഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയെ (കൈസ്റ്റ്) ബഹിഷ്കരിക്കണമെന്ന തുറന്ന കത്തിൽ വിദഗ്ധർ ഒപ്പിടുകയും ചെയ്തു. കൊറിയയിലെ പ്രധാന ആയുധനിർമാതാക്കളായ ഹാൻവ സിസ്റ്റംസിന് കൃത്രിമബുദ്ധിയിൽ പ്രവർത്തിക്കുന്ന ആയുധങ്ങൾ തയാറാക്കാൻ സഹായിക്കുന്നത് കൈസ്റ്റ് ആണ്.

ആർട്ടിഫിഷൽ ഇന്‍റലിജൻസ് സാങ്കേതിവിദ്യ ഉപയോഗിച്ച് ആയുധങ്ങൾ വികസിപ്പിച്ചാൽ ലോകത്ത് യുദ്ധം കൂടുതൽ വേഗത്തിലാകും. ഭീകരുടെ പക്കൽ ഇത്തരം ആയുധങ്ങൾ എത്തുന്നത് ലോകസുരക്ഷയെത്തന്നെ പ്രതികൂലമായി ബാധിക്കും. കൃത്രിമബുദ്ധി ഉപയോഗിച്ച് ജീവൻ രക്ഷിക്കുക പോലെ നിരവധി കാര്യങ്ങൾ ചെയ്യാൻ അവസരമുണ്ട്. എന്നാൽ, സ്വയംനിയന്ത്രിത ആയുധങ്ങൾ നിർമിക്കുന്നതിലുള്ള ലക്ഷ്യം ചിന്തിക്കേണ്ടതാണ്- വിദഗ്ധർ കത്തിൽ ചൂണ്ടിക്കാട്ടി.

കൈസ്റ്റുമായുള്ള അക്കാഡേമിക് ബന്ധങ്ങൾ ഉൾപ്പെടെയുള്ള എല്ലാവിധ സഹകരണങ്ങളും ബഹിഷ്കരണമെന്നാണ് കത്തിൽ ആഹ്വാനം ചെയ്യുന്നത്. അതേസമയം, ബഹിഷ്കരണാഹ്വാനം വിഷമിപ്പിച്ചെന്ന് കൈസ്റ്റ് പ്രസിഡന്‍റ് സംഗ് ചുൾ സിൻ പ്രതികരിച്ചു. മനുഷ്യത്വപരമായ മഹത്വം മറന്ന് ഒരു ഗവേഷണവും യൂണിവേഴ്സിറ്റിയിൽ നടത്തുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.

സ്വയംനിയന്ത്രിത ആയുധങ്ങൾ നിർമിക്കുന്നതു നിരോധിക്കണമെന്ന് 2015 ജൂലൈയിൽ ലോകത്തുടനീളമുള്ള കൃത്രിമബുദ്ധി ഗവേഷകർ ആവശ്യപ്പെട്ടിരുന്നു. ഇതാവശ്യപ്പെട്ട് ഐക്യരാഷ്‌ട്ര സംഘടനയ്ക്ക് തുറന്ന കത്തയയ്ക്കുകയും ചെയ്തു. 2017 ഓഗസ്റ്റിൽ ഇതേ ആവശ്യം ഉന്നയിച്ച് നൂറിലധികം എഐ ആൻഡ് റോബട്ടിക് കമ്പനികളുടെ സ്ഥാപകരും ഐക്യരാഷ്‌ട്ര സംഘടനയ്ക്കു കത്തയച്ചിരുന്നു.

2017 നവംബറിൽ സ്വയംനിയന്ത്രിത ആയുധങ്ങൾ നിരോധിക്കാൻ കഴിയുമോ എന്നതിനെക്കുറിച്ചുള്ള ചർച്ചകൾക്ക് യുഎൻ തുടക്കംകുറിച്ചു. 22 രാജ്യ‌ങ്ങൾ നിരോധനത്തോട് അനുകൂലമായി പ്രതികരിക്കുകയും ചെയ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.