"മഴ പെയ്യണെ...'; എന്നാൽ ഈ സിംഗപ്പുര്‍ ഹോട്ടല്‍ നിങ്ങളുടെ പണം തിരികെ നല്‍കും
Wednesday, March 6, 2024 1:59 PM IST
നിലവില്‍ നല്ല വേനല്‍ ആണല്ലൊ. ഒരു മഴ പെയ്‌തെങ്കില്‍ എന്ന് ആഗ്രഹിക്കാത്തവര്‍ നന്നേ കുറവാണ്. പലരും ചൂടറിയാതിരിക്കാന്‍ യൂട്യൂബിലും മറ്റും മഴ പെയ്യുന്നതും കേട്ടാണ് ഉറങ്ങുക. മരവും കാടും ഇല്ലാതായാല്‍ മഴയും ഇല്ലാതാകും എന്നതൊക്കെ അറിവുള്ള ആളുകള്‍ പറഞ്ഞത് ഇന്നോര്‍ത്ത് വിയര്‍ക്കുന്നു...

ഇപ്പോഴിതാ സിംഗപ്പുരില്‍ നിന്നുള്ള ഒരു മഴ ഓഫര്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. ലയണ്‍ സിറ്റിയിലെ ഒരു ഹോട്ടല്‍ ആണ് ഈ "റെയിന്‍ റെസിസ്റ്റ് ബ്ലിസ്'പാക്കേജ് വാഗ്ദാനം ചെയ്യുന്നത്.

അതായത് ഇവിടെ അവധിക്കാലം ചിലവഴിക്കാന്‍ എത്തുന്ന ആളുകളെ മഴ ബാധിച്ചാല്‍ ഒരു രാത്രി താമസിച്ചതിന്‍റെ പണം തിരികെ നല്‍കും. പകല്‍ സമയത്തെ ഏതെങ്കിലും നാല് മണിക്കൂര്‍ സമയ പരിധിക്കുള്ളില്‍ മഴ ദൈര്‍ഘ്യം 120 ക്യുമുലേറ്റീവ് മിനിറ്റില്‍ കവിയുമ്പോള്‍ പണം തിരികെ നല്‍കും. എന്നാല്‍ ഒരു യാത്രയ്ക്കിടെ ഓരോ തവണ മഴ പെയ്യുമ്പോഴും റീഫണ്ടുകള്‍ നല്‍കില്ല.

"മഴ ഇന്‍ഷുറന്‍സ് പാക്കേജ്' സ്യൂട്ടുകളില്‍ താമസിക്കുന്ന അതിഥികള്‍ക്ക് മാത്രമായി ലഭ്യമാണ്. ജൂനിയര്‍ സ്യൂട്ടുകള്‍ക്ക് ഒരു രാത്രിക്ക് 850 സിംഗപ്പൂര്‍ ഡോളര്‍ (52,000 രൂപ) മുതലും പ്രസിഡന്‍ഷ്യല്‍ സ്യൂട്ടിന് 4,500 സിംഗപ്പൂര്‍ ഡോളര്‍ (2.7 ലക്ഷം രൂപ) മുതലും ആരംഭിക്കുന്നു. അതിഥികള്‍ക്ക് ഒരു വൗച്ചറിന്‍റെ രൂപത്തില്‍ റീഇംബേഴ്സ്മെന്റ് ലഭിക്കും. അത് ആറുമാസത്തിനുള്ളില്‍ ഉപയോഗിക്കേണ്ടതാണ്.

എന്തായാലും ഈ ഐഡിയ ഫലവത്താണെന്നാണ് ഹോട്ടലുകാര്‍ പറയുന്നത്. മോശം കാലാവസ്ഥയിലും ആളുകള്‍ ഇവിടെത്തുന്നുണ്ടത്രെ. മഴ പെയ്യാനായി സഞ്ചാരികളും പെയ്യരുതേ എന്ന് ഹോട്ടലുകാരും ഒരേ സമയം പ്രാര്‍ഥിക്കുന്നു എന്നാണ് നെറ്റിസണ്‍ രസകരമായി കുറിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.