വൈദ്യുതി ഉപയോഗത്തിൽ കുറവില്ല; പുറത്തുനിന്നെത്തിച്ച വൈദ്യുതിയിലും റിക്കാർഡ്
വൈദ്യുതി ഉപയോഗത്തിൽ കുറവില്ല;  പുറത്തുനിന്നെത്തിച്ച വൈദ്യുതിയിലും റിക്കാർഡ്
Saturday, May 4, 2024 12:40 AM IST
തിരുവനന്തപുരം: കടുത്ത ചൂട് തുടരുന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്ത് വൈദ്യുതി ഉപയോഗത്തിൽ കുറവില്ല. വൈദ്യുതി ഉപയോഗത്തിൽ പ്രാദേശിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയെങ്കിലും ഉപയോഗത്തിൽ ഒട്ടും കുറവില്ല.

വ്യാഴാഴ്ച സംസ്ഥാനത്ത് ആകെ ഉപയോഗിച്ചത് 114.18 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ്. ഇതോടെ പ്രാദേശിക നിയന്ത്രണങ്ങൾ കൂടുതൽ ശക്തമാക്കാൻ കെഎസ്ഇബി തീരുമാനിച്ചു. നിലവിലെ വൈദ്യുതി പ്രതിസന്ധി 10 ദിവസത്തിനകം പരിഹരിക്കപ്പെടുമെന്നാണ് കെഎസ്ഇബിയുടെ വിലയിരുത്തൽ. ഒഴാഴ്ചയ്ക്കുള്ളിൽ ശക്തമായ വേനൽമഴ ലഭിക്കുമെന്ന സൂചനയുമുണ്ട്.

ഇതോടെ വൈദ്യുതി ഉപയോഗത്തിൽ ഗണ്യമായ കുറവുണ്ടാകുമെന്ന പ്രതീക്ഷയിലാണ് വൈദ്യുതി ബോർഡ് വ്യാഴാഴ്ച ചേർന്ന ഉന്നതതല യോഗത്തിൽ ലോഡ് ഷെഡിംഗ് വേണ്ടെന്നും പ്രാദേശികമായ നിയന്ത്രണങ്ങൾ മതിയെന്നുമുള്ള തീരുമാനമെടുത്തത്.


വൈദ്യുതി പ്രതിസന്ധി പരിഹരിക്കാനായി വ്യാഴാഴ്ച 92.10 ദശലക്ഷം യൂണിറ്റ് പുറത്തുനിന്നും എത്തിച്ചു. പ്രാദേശിക നിയന്ത്രണം കൂടുതൽ ശക്തമാക്കാൻ ഡെപ്യൂട്ടി ചീഫ് എൻജിനിയർമാരെ ചുമതലപ്പെടുത്തി.

രാത്രി 10 മുതൽ പുലർച്ചെ രണ്ടു വരെ വൈദ്യുതി ഉപയോഗത്തിൽ ക്രമീകരണങ്ങൾ ഏർപ്പെടുത്താനും കെഎസ്ഇബി നിർദേശിച്ചു. അലങ്കാരവിളക്കുകൾ രാത്രി പത്തിനുശേഷം ഉപയോഗിക്കരുതെന്ന നിർദേശവുമുണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.