വേനൽച്ചൂട്: 100 കോടിയുടെ കൃഷിനാശം
വേനൽച്ചൂട്: 100 കോടിയുടെ കൃഷിനാശം
Saturday, May 4, 2024 12:40 AM IST
ടി.പി. സന്തോഷ്കുമാർ

തൊടുപുഴ: കത്തിക്കാളുന്ന വേനൽച്ചൂടിൽ സംസ്ഥാനത്തുണ്ടായത് 100.50 കോടിയുടെ കൃഷിനാശം. സംസ്ഥാനത്താകെ 24,984 കർഷകർക്ക് വിളനാശം മൂലം നഷ്ടമുണ്ടായതായാണ് കണക്ക്. 6159.41 ഹെക്ടർ സ്ഥലത്തെ കൃഷിയാണ് വേനലിൽ തകർന്നടിഞ്ഞത്.

വാഴക്കൃഷിക്കാണ് കൂടുതൽ നാശം നേരിട്ടത്. ഏലം, കുരുമുളക്, ജാതി, ഗ്രാന്പൂ ഉൾപ്പെടെയുള്ള നാണ്യവിളകളും അടയ്ക്ക, നെൽകൃഷി എന്നിവയ്ക്കും വ്യാപകമായി നാശമുണ്ടായി.

കഴിഞ്ഞ ഫെബ്രുവരി ഒന്നുമുതൽ ഇന്നലെവരെയുണ്ടായ കൃഷിനാശത്തിന്‍റെ കണക്കു പ്രകാരമാണ് ഇത്രയും നഷ്ടം വിലയിരുത്തിയത്. കൃഷിവകുപ്പുദ്യോഗസ്ഥർ വരൾച്ചബാധിത മേഖലകളിൽ നടത്തിയ പ്രാഥമിക വിവരശേഖരണത്തിലാണ് ഇത്രയും നഷ്ടം രേഖപ്പെടുത്തിയത്. കർഷകർ വിളനാശത്തിനുള്ള നഷ്ടപരിഹാരത്തിനുള്ള അപേക്ഷകളുമായി കൃഷിഭവനുകളിൽ കൂടുതലായി എത്തുന്നതോടെ നഷ്ടക്കണക്ക് ഇനിയും ഉയരും.

ഇടുക്കി ജില്ലയിലാണ് വേനൽ മൂലം കൂടുതൽ കൃഷിനാശം നേരിട്ടത്. 42.43 കോടിയാണ് ഇടുക്കി ജില്ലയിലെ ഇതു വരെയുള്ള വിളനാശത്തിന്‍റെ കണക്ക്. 12,578 കർഷകരാണ് കെടുതിക്കിരയായത്. 2142.88 ഹെക്ടർ സ്ഥലത്തെ കൃഷി നശിച്ചു.


ഏലവും കുരുമുളകുമാണ് ജില്ലയിൽ വ്യാപകമായി നശിച്ചത്. പാലക്കാട് ജില്ലയിലാണ് അടുത്തതായി കൂടുതൽ വിളനാശം നേരിട്ടത്. 1650.94 കോടിയുടെ നഷ്ടമാണ് ജില്ലയിൽ ഉണ്ടയത്. 2573 കർഷകരുടെ 1362.28 ഹെക്ടർ സ്ഥലത്തെ കൃഷി ഉണങ്ങി നശിച്ചു.

ചിറ്റൂർ മേഖലയിലാണ് വ്യാപകമായി നെൽകൃഷി നശിച്ചത്. കനാൽ ജലസേചനം മുടങ്ങിയതോടെ ഹെക്ടർ കണക്കിന് നെൽകൃഷി ഇവിടെ പാഴായി. കുറവ് കൃഷി നാശമുണ്ടായത് എറണാകുളം ജില്ലയിലാണ്. ഒൻപതു കർഷകർക്കായി 5.40 ലക്ഷമാണ് നഷ്ടം.

വിളനാശത്തിന്‍റെ തോത്

ജില്ല, വിസ്തീർണം ഹെക്ടറിൽ, കർഷകരുടെ എണ്ണം, തുക എന്ന ക്രമത്തിൽ.
ആലപ്പുഴ-613.82 - 666 - 1.33 കോടി. എറണാകുളം- 1.91- 9- 5.40 ലക്ഷം. ഇടുക്കി- 2142.88- 12578- 4243 കോടി. കണ്ണൂർ- 95.36 -2913 -7.51 കോടി. കാസർകോഡ്- 5.58 - 72- 30.42 ലക്ഷം. കൊല്ലം - 101.35 -2409- 7.33 കോടി. കോട്ടയം -46.20 -691 -2.20 കോടി.കോഴിക്കോട് -631.54 -352- 1.51 കോടി. മലപ്പുറം -509.63 -1132 -8.57 കോടി. പാലക്കാട് -1362.28 -2573 -16.50 കോടി. തിരുവനന്തപുരം -121.57 -294-2.22 കോടി. തൃശൂർ-97.85-169-1.62 കോടി. വയനാട്-342.27 -619 -6.12 കോടി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.