ശതാബ്‌ദി നിറവില്‍ സെന്‍റ് ജോസഫ് ഓര്‍ഫനേജ് പ്രസ്
ശതാബ്‌ദി നിറവില്‍ സെന്‍റ്  ജോസഫ് ഓര്‍ഫനേജ് പ്രസ്
Saturday, May 4, 2024 2:02 AM IST
ചങ്ങനാശേരി: സെന്‍റ് ജോസഫ് ഓര്‍ഫനേജ് പ്രസ് ആന്‍ഡ് ബുക്ക് സ്റ്റാള്‍ ശതാബ്ദി നിറവില്‍. പ്രസ് പ്രവര്‍ത്തനം ആരംഭിച്ചിട്ട് 100 വര്‍ഷങ്ങള്‍ പൂര്‍ത്തിയാകുന്നു. ശതാബ്ദി ആഘോഷങ്ങളുടെ സമാപനം അരമനപ്പടി പാസ്റ്ററല്‍ സെന്‍റർ കോമ്പൗണ്ടില്‍ ഇന്നു വൈകുന്നേരം നാലിനു നടക്കും.

കേരള മാസ്റ്റര്‍ പ്രിന്‍റേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്‍റ് ലൂയിസ് ഫ്രാന്‍സിസ് ഉദ്ഘാടനം ചെയ്യും. ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം അധ്യക്ഷതവഹിക്കും. മാര്‍ തോമസ് തറയില്‍, മാര്‍ ജോര്‍ജ് കോച്ചേരി, ജോബ് മൈക്കിള്‍ എംഎല്‍എ, ചങ്ങനാശേരി മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ബീനാ ജോബി എന്നിവര്‍ വിശിഷ്ടാതിഥികളായിരിക്കും.

1924ല്‍ ഹാന്‍ഡ് പ്രസില്‍ ആരംഭം കുറിച്ച സെന്‍റ് ജോസഫ് പ്രസ് ഇന്ന് നൂതന സാങ്കേതികമികവോടെ നൂറിലധികം ജീവനക്കാരുമായി മൂന്നേറുന്നു. ചങ്ങനാശേരിയില്‍ നിലവിലുണ്ടായിരുന്ന ഓര്‍ഫനേജിനെ സഹായിക്കുകയെന്ന ലക്ഷ്യത്തോടെയാണു പ്രസിനു തുടക്കം കുറിച്ചത്.


ഓര്‍ഫനേജ് പിന്നീട് മല്ലപ്പള്ളിയിലേക്ക് മാറ്റിസ്ഥാപിച്ചെങ്കിലും ഇന്നും ഓര്‍ഫനേജിനുവേണ്ട സഹായങ്ങള്‍ പ്രസ് നല്‍കിവരുന്നു. മാര്‍ തോമസ് കുര്യാളശേരിയുടെ കാലഘട്ടത്തില്‍ ആരംഭിച്ച പ്രസ് പിന്നീട് നേതൃത്വം നല്‍കിയവരുടെ ആര്‍ജവത്തില്‍ വളര്‍ന്നു.

2009ല്‍ ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടത്തിന്‍റെ നേതൃത്വത്തിൽ അന്നത്തെ മാനേജറായിരുന്ന ഫാ. മാത്യു പടിഞ്ഞാറേക്കുറ്റിന്‍റെ നിതാന്ത പരിശ്രമവും വികാരി ജനറാള്‍ ഫാ. ജയിംസ് പാലക്കലിന്‍റെ നിര്‍ദേശവും ചേര്‍ന്നപ്പോള്‍ പ്രസിന്‍റെ മുഖഛായതന്നെ മാറി. വിദേശത്തുനിന്ന് ഇറക്കുമതി ചെയ്ത പ്രിന്‍റിംഗ് മെഷീനുകളും മറ്റ് അനുബന്ധ സംവിധാനങ്ങളുമായി മധ്യതിരുവിതാംകൂറിലെ ഏറ്റവും മികച്ച പ്രസായി സെന്‍റ് ജോസഫ് ഓര്‍ഫനേജ് പ്രസ് മാറി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.