13 വയസിൽ താഴെയുള്ള കുട്ടികളെ ആശ്രിതനിയമനത്തിൽനിന്ന് ഒഴിവാക്കും
13 വയസിൽ താഴെയുള്ള കുട്ടികളെ  ആശ്രിതനിയമനത്തിൽനിന്ന് ഒഴിവാക്കും
Saturday, May 4, 2024 2:02 AM IST
കെ. ഇന്ദ്രജിത്ത്

തിരുവനന്തപുരം: സംസ്ഥാന സർക്കാർ സർവീസിലെ ആശ്രിത നിയമന വ്യവസ്ഥകൾ പൊളിച്ചെഴുതുന്നതിന്‍റെ ഭാഗമായി 13 വയസിൽ താഴെയുള്ള കുട്ടികളെ ആശ്രിത നിയമന വ്യവസ്ഥയിൽ നിന്ന് ഒഴിവാക്കാൻ കരടു ശിപാർശ.

ജീവനക്കാർ മരിച്ചാൽ 13 വയസ് പൂർത്തിയായതോ അതിനു മുകളിലോ പ്രായമുള്ളവർക്കു മാത്രമേ ആശ്രിത നിയമനത്തിന് അർഹതയുണ്ടാകൂ. ഇവർ 18 വയസ് പൂർത്തിയാകുന്ന മുറയ്ക്ക് മൂന്നു വർഷത്തിനകം അപേക്ഷിക്കണം.

എന്നാൽ, ജീവനക്കാരൻ മരിക്കുന്പോൾ 13 വയസിൽ താഴെയുള്ള കുട്ടിയാണെങ്കിൽ പ്രായപൂർത്തിയാകുന്ന മുറയ്ക്ക് ആശ്രിതനിയമനത്തിന് അർഹതനൽകാനാവില്ല. ഇവർക്ക് ആശ്രിതർക്കുള്ള സമാശ്വാസ ധനത്തിനു മാത്രമേ അപേക്ഷിക്കാനാകൂ. ഇത് അടക്കമുള്ള സമാശ്വാസ തൊഴിൽദാന പദ്ധതിയിലെ അശ്രിത നിയമനത്തിനുള്ള കരടു മാർഗനിർദേശങ്ങൾ ചർച്ച ചെയ്യാൻ സർവീസ് സംഘടനാ നേതാക്കളുടെ യോഗം സർക്കാർ വിളിച്ചു.

മേയ് 10ന് ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയാണ് സർക്കാർ അംഗീകാരം നൽകിയിട്ടുള്ള സർവീസ് സംഘടന പ്രതിനിധികളുമായി ചർച്ച നടത്തുന്നത്. സെക്രട്ടേറിയറ്റ് അനക്സ് രണ്ടിലെ ശ്രുതി ഹാളിൽ രാവിലെ 11നാണു ചർച്ച.

ആശ്രിതനിയമനം പരമാവധി ഒഴിവാക്കി സമാശ്വാസ ധനസഹായം നൽകുന്ന പദ്ധതിയാണ് സർക്കാർ വിഭാവനം ചെയ്യുന്നത്. അധ്യാപക തസ്തികകളിൽ ആശ്രിത നിയമനം നൽകുന്ന വ്യവസ്ഥ കൂടി ചർച്ചയുടെ അജൻഡയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അധ്യാപക തസ്തികയിലുള്ളവർ മരിച്ചാൽ, കൂടുതലും ക്ലറിക്കൽ തസ്തികയിൽ ആശ്രിതനിയമനം ലഭിക്കുന്ന സാഹചര്യം ഒഴിവാക്കാനാണിത്.

വാർഷിക കുടുംബ വരുമാനം എട്ടു ലക്ഷം രൂപയിൽ താഴെയുള്ളവർക്കു മാത്രമേ ആശ്രിത നിയമനത്തിനും സമാശ്വാസധനത്തിനും അപേക്ഷിക്കാൻ അർഹതയുള്ളൂ. ഓരോ വകുപ്പിലും അഞ്ച് ശതമാനം ഒഴിവുകളാണ് ആശ്രിത നിയമനത്തിനായി നീക്കിവച്ചിട്ടുള്ളത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.