മോദിയുടെ ചട്ടലംഘനം, വോട്ടിംഗ് കണക്കുകൾ; തെരഞ്ഞെടുപ്പു കമ്മീഷനെ "ഇന്ത്യ' നേതാക്കൾ ഇന്നു കാണും
മോദിയുടെ ചട്ടലംഘനം, വോട്ടിംഗ് കണക്കുകൾ; തെരഞ്ഞെടുപ്പു കമ്മീഷനെ 
 ഇന്ത്യ  നേതാക്കൾ ഇന്നു കാണും
Friday, May 10, 2024 1:44 AM IST
ജോർജ് കള്ളിവയലിൽ

ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിലെ ഓരോ ഘട്ടത്തിനുശേഷവും വോട്ടിംഗിന്‍റെ പൂർണ കണക്കുകൾ ഉടൻ പുറത്തുവിടണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദ്വേഷ, വർഗീയ പ്രസ്താവനകൾക്കെതിരേയും ബിജെപി പ്രചാരണത്തിൽ മതചിഹ്നങ്ങൾ ഉപയോഗിക്കുന്നതിനെതിരേയും നടപടി ആവശ്യപ്പെട്ടും ഇന്ത്യ സഖ്യം നേതാക്കൾ ഇന്ന് കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷനെ സന്ദർശിക്കും. പ്രതിപക്ഷ നേതാക്കൾ ഇന്നലെ നിശ്ചയിച്ചിരുന്ന കൂടിക്കാഴ്ച ഇന്നത്തേക്ക് മാറ്റുകയായിരുന്നു.

കോണ്‍ഗ്രസ്, തൃണമൂൽ കോണ്‍ഗ്രസ്, എഎപി, ഡിഎംകെ, എസ്പി, ആർജെഡി, സിപിഎം, സിപിഐ, കേരള കോണ്‍ഗ്രസ്-എം അടക്കമുള്ള പാർട്ടികളുടെ പ്രതിനിധികൾ നിവേദകസംഘത്തിലുണ്ടാകുമെന്ന് ഇന്ത്യ സഖ്യം നേതാക്കൾ പറഞ്ഞു.

തെരഞ്ഞെടുപ്പു കമ്മീഷൻ പുറത്തുവിട്ട വോട്ടിംഗ് കണക്കുകളിലെ പൊരുത്തക്കേടുകൾ ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ചൊവ്വാഴ്ച പ്രതിപക്ഷ പാർട്ടി നേതാക്കൾക്ക് കത്തെഴുതിയിരുന്നു. ജനാധിപത്യത്തെയും ഭരണഘടനയെയും സംരക്ഷിക്കാനുള്ള പോരാട്ടം കൂട്ടായി നടത്തണമെന്ന് അദ്ദേഹം സഖ്യംനേതാക്കളോട് ആവശ്യപ്പെട്ടു.

ഖാർഗെയുടെ കത്തിനു പിന്നാലെ കോണ്‍ഗ്രസ്, തൃണമൂൽ, സിപിഎം പാർട്ടികൾ തെരഞ്ഞെടുപ്പു കമ്മീഷനു പ്രത്യേകം കത്തെഴുതി. കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷണർമാരെ നേരിട്ടു കണ്ട് ആവശ്യം ശക്തമാക്കുന്നതിനാണ് നേതാക്കളുടെ ഇന്നത്തെ കൂടിക്കാഴ്ച.

വോട്ടിംഗ് യന്ത്രങ്ങളുടെ പ്രവർത്തനം, വിവിപാറ്റ് സ്ലിപ്പുകൾ മുഴുവൻ എണ്ണുന്നതിനോടുള്ള കമ്മീഷന്‍റെ എതിർപ്പ് തുടങ്ങിയവയും ഇന്നു ചർച്ചയായേക്കും. സ്വതന്ത്രവും നീതിപൂർവകവും നിഷ്പക്ഷവുമായി തെരഞ്ഞെടുപ്പു പ്രക്രിയ നടക്കുന്നുവെന്ന് രാജ്യത്തെ ജനങ്ങൾക്കു ബോധ്യപ്പെടണമെന്ന് പ്രതിപക്ഷ നേതാക്കൾ ചൂണ്ടിക്കാട്ടി.


പോൾ ചെയ്ത മുഴുവൻ വോട്ടുകളുടെയും യഥാർഥ കണക്ക് സമയബന്ധിതമായി പ്രസിദ്ധീകരിക്കണം. ആദ്യ രണ്ടു ഘട്ടങ്ങളിലെയും വോട്ടെടുപ്പിന്‍റെ കണക്കുകൾ പുറത്തുവിട്ടതിലുണ്ടായ വലിയ കാലതാമസം ആശങ്കാജനകമാണ്. വളരെ വൈകി പുറത്തുവിട്ട കണക്കുകളിലും ബൂത്ത് തിരിച്ചുള്ള മുഴുവൻ വിശദാംശങ്ങൾ ഉണ്ടായില്ല. ഇതു സംശയങ്ങൾക്ക് ഇടവരുത്തിയിട്ടുണ്ട്.

ഓരോ ഘട്ടത്തിനുശേഷവും സന്പൂർണ വോട്ടിംഗ് കണക്കുകൾ ഉടൻ പുറത്തുവിടുന്നതിൽ വീഴ്ച അനുവദിക്കാനാകില്ലെന്ന് ഇന്ത്യ സഖ്യം മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറോടും കമ്മീഷണർമാരോടും ആവശ്യപ്പെടും. വോട്ടെടുപ്പ് പൂർത്തിയായാൽ പോൾ ചെയ്ത വോട്ടുകളുടെ ബൂത്ത് തിരിച്ചുള്ള കണക്ക് സ്ഥാനാർഥികൾക്കു ലഭ്യമാക്കേണ്ടതുണ്ട്.

തെരഞ്ഞെടുപ്പ് പ്രചാരണവേളയിൽ പ്രധാനമന്ത്രി മോദിയും മറ്റു ബിജെപി നേതാക്കളും നടത്തിയ പ്രസംഗങ്ങൾ മാതൃകാ പെരുമാറ്റച്ചട്ടത്തിന്‍റെ നഗ്നമായ ലംഘനമാണെന്ന് ഇന്ത്യ സഖ്യം നേതാക്കൾ ചൂണ്ടിക്കാട്ടി. ന്യൂനപക്ഷ സമുദായത്തെ പേരെടുത്തു പറഞ്ഞ് പച്ചയായ വർഗീയതയാണു മോദി നടത്തിയത്. ജനങ്ങൾക്കിടയിൽ മതസ്പർധ വളർത്തുന്ന പ്രസ്താവനകളും പച്ചക്കള്ളങ്ങളും മോദിയും ബിജെപിയുടെ ഇതര നേതാക്കളും ആവർത്തിക്കുകയാണ്.

കേരളത്തിൽനിന്ന് സിപിഐ നേതാവ് ബിനോയ് വിശ്വം, കേരള കോണ്‍ഗ്രസ്-എം നേതാവ് തോമസ് ചാഴികാടൻ എന്നിവർ തെരഞ്ഞെടുപ്പ് കമ്മീഷനുമായുള്ള ഇന്നത്തെ കൂടിക്കാഴ്ചയ്ക്കായി ഡൽഹിയിലെത്തിയിട്ടുണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.