അയാൾ നമുക്കിടയിലുണ്ട്...
Friday, March 10, 2017 6:58 AM IST
മണികണ്ഠന്‍റെ കടലിരന്പും പോലുള്ള ചിരിക്കു മുന്നിൽ കെ.പി വ്യാസന്‍റെ (വ്യാസൻ എടവനക്കാട്) ആദ്യ സംവിധാന സംരംഭത്തിന്‍റെ പാകപ്പിഴകളത്രയും തിരയെടുത്തു പോകുന്ന കാഴ്ചയാണ് "അയാൾ ജീവിച്ചിരുപ്പുണ്ട്' എന്ന ചിത്രത്തിൽ കാണാൻ കഴിയുക. കുറവുകൾ ഏറെയുള്ള ചിത്രത്തിന് ഒറ്റയ്ക്ക് ജീവൻ നൽകാൻ മുരുകന് (മണികണ്ഠൻ) കഴിഞ്ഞിടത്താണ് അയാൾക്ക് ജീവിതം തിരിച്ചുകിട്ടിയത്. ജീവിച്ചിരിക്കുന്ന അയാൾ ആരെന്ന ചോദ്യവുമായി തിയറ്ററിൽ അകപ്പെട്ടവർക്ക് ജീവിതത്തെ തുറന്ന പുസ്തകമാക്കിയ രണ്ടുപേരുടെ ജീവിത കഥയായിരിക്കും തിരികെ കിട്ടുക. അതിനിടയിൽ കടന്നു കൂടുന്ന ചെറിയ കല്ലുകടികളെ കണ്ടില്ലെന്ന് നടിച്ചാൽ ഗോവൻ തീരത്തെ കാഴ്ചകൾ മാത്രമല്ല ജീവിതത്തെ മുന്നോട്ട് ഓടിക്കാനുള്ള ചില നല്ലറിവുകൾ കൂടി ചിത്രം സമ്മാനിക്കും.



ഒറ്റയ്ക്ക് ഒരു ചിത്രത്തിന്‍റെ നെടുംതൂണാകുന്നവനാണ് നായകനെങ്കിൽ അങ്ങനെ ഒരു സ്ഥാനത്തേക്ക് തോണി തുഴഞ്ഞെത്തിയിരിക്കുകയാണ് മണികണ്ഠൻ. വരുംകാലത്ത് മണികണ്ഠൻ നായകനാകുന്ന ചിത്രത്തിനായി പ്രേക്ഷകർ കാത്തിരിക്കുമെന്നതിൽ തർക്കമില്ല. അതിന് പാകം വരുന്ന അഭിനയ മികവുകൊണ്ട് തന്‍റെ രണ്ടാം ചിത്രവും ഗംഭീരമാക്കിയിരിക്കുകയാണ് മുരുകനിലൂടെ മണികണ്ഠൻ. അവരവർ അറിയാതെ തന്നെ രണ്ടുപേർക്കുണ്ടാകുന്ന നല്ല മാറ്റങ്ങളെയാണ് ചിത്രം മുന്നോട്ടുവയ്ക്കുന്നത്.



ഫ്ളാഷ് ബാക്കിലൂടെ കഥപറയുന്ന ചിത്രത്തിന്‍റെ തുടക്കം പതിഞ്ഞതാളത്തിലാണെങ്കിലും കഥാപാത്രങ്ങളുടെ വരവിനും പോക്കിനുമിടയിൽ പതിയെ ഉണർവിന്‍റെ താളം കണ്ടെത്തുകയാണ്. അതുണ്ടാകുന്നതാകട്ടെ ഒരാൾ ഇതുവരെ കണ്ടിട്ടില്ലാത്ത മറ്റൊരാളെ കണ്ടുമുട്ടുന്നിടത്തു നിന്നും. ജോണ്‍ മാത്യു (വിജയ് ബാബു) എന്ന എഴുത്തുകാരന്‍റെ ജീവിതത്തിലേക്ക് മുരുകൻ കടന്നു വരുന്നതോടെ ആഘോഷങ്ങൾക്ക് തുടക്കമാകുകയാണ്. ഗോവൻ പരിസരങ്ങളിലൂടെയുള്ള യാത്രയ്ക്ക് ഇടയിൽ ഇരുവരും പാതിവഴിയിൽ അവസാനിപ്പിച്ച ചിലതിന് തുടർച്ച കണ്ടെത്തുന്നതോടെ സിനിമയും ചൂടുപിടിക്കുന്നു. മതിവരുവോളം ഗോവൻ കാഴ്ചകൾ സമ്മാനിക്കാൻ കാമറ ചലിപ്പിച്ച ഛായാഗ്രഹകനും കഴിഞ്ഞു.



കൊച്ചിയിൽ നിന്നും ഗോവ കാണാനെത്തിയ മുരുകനും ഗോവൻ സർക്കാരിന്‍റെ അതിഥിയായെത്തിയ ജോണും തമ്മിലുള്ള അവിചാരിത സൗഹൃദത്തിന്‍റെ രസക്കൂട്ട് ചിത്രത്തിന് പകരുന്ന ഉൗർജം ചെറുതല്ല. നായകന്‍റെ നിഷ്കളങ്കത സൂചിപ്പിക്കാനായി കാട്ടിക്കൂട്ടിയ ചില രംഗങ്ങൾ ചിത്രത്തെ പിന്നോട്ട് അടിക്കുന്നുണ്ട്. തിരക്കഥ രചന വേളയിൽ ഇത്തരം തിരുകി കയറ്റലുകളെ ഒഴിച്ചു നിർത്തിയിരുന്നെങ്കിൽ കാന്പുള്ള കഥ കൂടുതൽ ഉൗർജസ്വലമായി അവതരിപ്പിക്കുന്ന ചിത്രമായി അയാൾ ജീവിച്ചിരിപ്പുണ്ട് മാറുമായിരുന്നു.

നിഷ്കളങ്കതയുടെ നാടൻ പ്രതീകമായി മുരുകനും മോഡേണ്‍ പ്രതീകമായി ജോണും ചിത്രത്തിൽ മികച്ച പ്രകടനമാണ് പുറത്തെടുത്തിരിക്കുന്നത്. കടമകൾ നിറഞ്ഞ ജീവിത പാച്ചിലിനിടയിൽ ഇഷ്ടങ്ങളും നഷ്ടങ്ങളും വന്നു പോയിക്കൊണ്ടേയിരിക്കുമെന്നും അതിനിടയിലൂടെയുള്ള യാത്രയിൽ സന്തോഷം കണ്ടെത്താൻ ശ്രമിക്കണമെന്നുമാണ് ചിത്രം പറഞ്ഞുവയ്ക്കുന്നത്. ജോണിന്‍റെ ഉള്ളിൽ കടന്നുകൂടിയ ഭയത്തെ മണികണ്ഠൻ യാത്രയ്ക്കിടയിൽ എടുത്തു കടലിലേക്ക് കളയുന്നതും എഴുത്തിന്‍റെ വഴിയിലേക്ക് ജോണ്‍ മടങ്ങി വരുന്നതുമെല്ലാം ഒന്നാന്തരമായി തന്നെ സംവിധായകൻ ചിത്രീകരിച്ചിട്ടുണ്ട്.



അടുക്കും ചിട്ടയുമില്ലാത്ത ഒരുപിടി രംഗങ്ങൾ ഒഴിവാക്കി ചെത്തിമിനുക്കി രണ്ടുമണിക്കൂറിലേക്ക് ചിത്രത്തെ ഒതുക്കിയിരുന്നെങ്കിൽ കൂടുതൽ രസകരമാകുമായിരുന്നു. 2.19 മണിക്കൂറിലേക്ക് ചിത്രത്തെ വലിച്ചു നീട്ടാനായി കാട്ടിക്കൂട്ടിയ അഭ്യാസങ്ങളെല്ലാം പാളിപ്പോയി. ജോണിന് എഴുത്തിന്‍റെ വഴി കാട്ടികൊടുത്ത് വിധി ഇരുവരേയും പിരിക്കുന്നിടത്താണ് മുരുകന്‍റെ ജീവിതം ആരംഭിക്കുന്നത്. ആ ജീവിതം എങ്ങനെയാണ് മാറിമറിയുന്നുവെന്ന് നിങ്ങൾ തിയറ്റിൽ പോയി കണ്ടറിയുക. താരപ്പൊലിമയില്ലായെന്നേയുള്ളു നല്ലൊരു കഥയുണ്ട് അതിനൊത്ത കഥാപാത്രങ്ങളും. മണികണ്ഠനും കൂട്ടരും നിങ്ങളെ രസിപ്പിക്കുമെന്നതിൽ സംശയമില്ല.

(മണികണ്ഠന്‍റെ രണ്ടാമൂഴവും ഗംഭീരം, പ്രതീക്ഷിക്കാം ഈ നടനിൽ നിന്നും ഇനിയുമേറെ.)

വി.ശ്രീകാന്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.