ചിക്കൻ കോക്കാച്ചിക്ക് രുചി അത്ര പോര...!
Friday, June 9, 2017 5:09 AM IST
ഒരുപറ്റം ചെറുപ്പക്കാരുടെ സിനിമ മോഹങ്ങളിലേക്കുള്ള എടുത്തുചാട്ടം മാത്രമാണ് "ചിക്കൻ കോക്കാച്ചി'. ഷോർട്ട് ഫിലിമിന് പാകമായ കഥയ്ക്ക് തലയും വാലും വച്ച് വലിച്ചു നീട്ടാൻ സംവിധായകനും നായകനുമായ അനുരഞ്ജൻ പ്രേംജി പിടിപ്പത് പണിയെടുത്തിട്ടുണ്ട്. പക്ഷേ, എല്ലാംകൂടി ഒത്തില്ലാന്നു മാത്രം.

എന്നാൽ, അടുത്തകാലത്ത് കോമഡി ലേബലിൽ ഇറങ്ങി ചളി വാരിവിതറിപ്പോയ താരപരിവേഷങ്ങളുള്ള ചിത്രങ്ങളുമായി തട്ടിക്കുന്പോൾ ചിക്കൻ കോക്കാച്ചി അത്രമോശമാണെന്ന് പറയാൻ പറ്റില്ല. ചിക്കൻ കോക്കാച്ചി ഹോട്ടലുകളിൽ കിട്ടുന്ന ഒരു വിഭവം മാത്രമാണ്. ചിത്രത്തിന് എന്തിനാണ് ഈ പേരിട്ടതെന്നു ചോദിച്ചാൽ "ആ അറിയില്ല' എന്ന് മാത്രമേ പറയാൻ പറ്റു. നല്ല കിടുക്കാച്ചി പേരായത് കൊണ്ടു തന്നെ പലരുടെയും മനസിലുടക്കുമെന്നുള്ള സംവിധായകന്‍റെ കണക്കുകൂട്ടലിൽ നിന്നാണ് ഈ പേര് ഉദയം കൊണ്ടതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.



യു ട്യൂബിൽ ഇറക്കിയ ഷോർട്ട് ഫിലിമിനെ സിനിമയാക്കിയപ്പോൾ വലിച്ചുനീട്ടാനാണ് സംവിധായകൻ ശ്രമിച്ചത്. യൂ ട്യൂബ് ഹിറ്റായ ഷോർട്ട് ഫിലിം പക്ഷേ, ബിഗ്സക്രീനിലേക്കെത്തിയപ്പോൾ അടിമുടി മാറ്റങ്ങൾ ഉണ്ടായെന്നു മാത്രം. ആ മാറ്റങ്ങൾക്ക് ക്ലീഷയുടെ മേലാപ്പാണ് സംവിധായകൻ അണിയിച്ചിരിക്കുന്നത്.

ഗ്രാമപ്രദേശത്ത് ജീവിക്കുന്ന കല്ലുവിന്‍റെ (അനുരഞ്ജൻ പ്രേംജി) കഥയാണ് ചിത്രം പറയുന്നത്. അലസനും സരസനുമായ കല്ലു നാട്ടിൽ കാട്ടിക്കൂട്ടുന്ന നേരംപോക്കുകളിൽ നിന്നാണ് കഥയുടെ തുടക്കം. ഒരു പുതുമയും അവകാശപ്പെടാനില്ലാത്ത തുടക്കത്തിൽ അണിനിരക്കുന്ന പുതുമുഖങ്ങളുടെ പ്രകടനവും ശരാശരിയിൽ ഒതുങ്ങി. സ്കിറ്റ് കോമഡി പോലുള്ള ചില നന്പറുകൾ ആദ്യ പകുതിയെ വിരസതയിലേക്ക് തള്ളിയിടുന്നുണ്ട്.



അനുരഞ്ജൻ പ്രേംജിയുടെ പ്രകടനവും ആദ്യ പകുതിയിൽ പിടിച്ചിരുത്താൻ പാകത്തിനുള്ളതല്ല. നാട്ടിൻപുറത്തു നിന്നും കല്ലുവിനെ നഗരത്തിലേക്ക് പിടിച്ചിടുന്നതോടെ അതുവരെ ഇഴഞ്ഞു നീങ്ങിയ ചിത്രത്തിന്‍റെ വേഗം കൂടാൻ തുടങ്ങി. സംവിധായകൻ കൂടിയായ നായകനടന്‍റെ തരക്കേടില്ലാത്ത പ്രകടനത്തിന് രണ്ടാം പകുതി സാക്ഷ്യം വഹിക്കുന്നുണ്ട്. കോമഡിയുടെ ട്രാക്കിലൂടെ ഓടുന്ന ചിത്രം സുധി കോപ്പ, ബിജുകുട്ടൻ, ധർമജൻ തുടങ്ങിയവരുടെ കടന്നു വരവോടെ വേറൊരു ലെവലിലേക്ക് പോകുന്നതും കാണാൻ സാധിക്കും. പിന്നീട് അങ്ങോട്ട് ചിരിമേളം തന്നെയാണ് കാണാൻ സാധിക്കുക. തുടക്കത്തിൽ മികച്ച ഫ്രെയിമുകൾ ഒരുക്കിയ ഛായാഗ്രാഹകൻ ശ്രീകാന്ത് ഈശ്വറിന് ചിത്രത്തിലൂടനീളം അത് തുടരാൻ കഴിഞ്ഞില്ല.



അലസതയുടെ പിടിവിട്ട് ചെറിയ ചെറിയ ജോലികൾ ചെയ്ത് തുടങ്ങുന്ന കല്ലുവിന്‍റെ കോമഡി ട്രാക്ക് ചാർളിചാപ്ലിന്‍റെ മാനറിസങ്ങളെ പിൻതുടർന്നു കൊണ്ടുള്ളതായിരുന്നു. പെർഫക്ഷൻ ഒന്നുമില്ലെങ്കിലും കല്ലു രണ്ടാം പകുതിയിൽ ചിരിക്കാനുള്ള വകയെല്ലാം സമ്മാനിക്കുന്നുണ്ട്. നായികയ്ക്ക് വേണ്ടിയൊരു നായിക ചിക്കൻ കോക്കാച്ചിയിലുമുണ്ട്. കല്ലുവിന്‍റെ അച്ഛനായി എത്തിയ ഇന്ദ്രൻസ് ഭേദപ്പെട്ട പ്രകടനമാണ് പുറത്തെടുത്തിരിക്കുന്നത്.



കല്ലുവിന്‍റെ ഹോട്ടലിലെ ജോലിയും ചിക്കൻ കോക്കാച്ചി അടിച്ചു മാറ്റുന്ന പതിവുമെല്ലാം രസകരമായി തന്നെയാണ് ചിത്രീകരിച്ചിരിക്കുന്നത്. നടുക്കണ്ടം മാത്രം വൃത്തിയാക്കി തുടക്കവും ഒടുക്കവും കുളമാക്കി ചിത്രത്തിന്‍റെ ബാലൻസിംഗ് സംവിധായകൻ കളഞ്ഞുകുളിക്കുകയായിരുന്നു. രണ്ടു മണിക്കൂറിനടുത്തേക്ക് ചിത്രത്തെ പിടിച്ചു വലിച്ചു കൊണ്ടുപോകുകയാണ് സംവിധായകൻ. സാഹചര്യങ്ങൾക്ക് ഇണങ്ങും വിധം തരക്കേടില്ലാത്ത പശ്ചാത്തല സംഗീതമാണ് ജാസി ഗിഫ്റ്റ് ഒരുക്കിയിരിക്കുന്നത്.



തുടക്കക്കാരുടെ എല്ലാ പതർച്ചയും തെളിഞ്ഞു കാണാവുന്ന ചിത്രത്തിൽ കോമഡി ട്രാക്ക് കടത്തിവിട്ട് പ്രേക്ഷകരെ തൃപ്തിപ്പെടുത്താനാണ് സംവിധായകൻ ശ്രമിച്ചത്. സംഭവം കൊള്ളാം പക്ഷേ, ഈ വലിച്ചുനീട്ടൽ പ്രക്രിയ വരും സിനിമകളിലും സംവിധായകൻ ആവർത്തിച്ചാൽ വലിയ ദുരന്തമായിരിക്കും കാത്തിരിക്കുന്നത്. ഈ ചിക്കൻ കോക്കാച്ചിയുടെ രുചി അറിയാൻ ഉൗഴം നോക്കിയിരിക്കുന്നവരോട്... ടേസ്റ്റൊക്കെയുണ്ട് പക്ഷേ, ചേരുവകളൊന്നും അത്രയ്ക്ക് അങ്ങോട്ട് ചേർന്നില്ലായെന്നു മാത്രം.

(കൊള്ളാം, തരക്കേടില്ല.. ഒരുവിധത്തിൽ സംഭവങ്ങളെല്ലാം ഒപ്പിച്ചുവച്ചിട്ടുണ്ട്.)


വി.ശ്രീകാന്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.