University News
പ്ലസ് ടു അല്ലാതെയും സാധ്യതകൾ
ഭൂരിഭാഗം വിദ്യാർഥികളും പത്താം ക്ലാസിനു ശേഷം പ്ലസ് ടുവാണ് തെരഞ്ഞെടുക്കുന്നത്. എന്നാൽ ഇവർക്ക് പ്ലസ് ടു കൂടാതെ അനവധി സാധ്യതകളുണ്ട്. വിഎച്ച്എസ്ഇ (വൊക്കേഷണൽ ഹയർ സെക്കൻഡറി)യും ടിഎച്ച്എസ്ഇ (ടെക്നിക്കൽ ഹയർ സെക്കൻഡറി)യും ഇതിൽ പ്രധാനമാണ്. ഇവയിൽ സയൻസ് ഗ്രൂപ്പു പഠിച്ചവർക്ക് രണ്ടാം വർഷ പോളിടെക്നിക് കോഴ്സുകളിലേക്ക് ലാറ്ററൽ എൻട്രി വഴി പ്രവേശനം നേടാം. പെട്ടന്ന് ജോലിയിലേക്കു പ്രവേശിക്കണമെന്നാഗ്രഹിക്കുന്നവർക്കു പോളിടെക്നിക്കുകളുടെയും ഐടിഐകളുടെയും വാതിലുകളുമുണ്ട്. രണ്ടു വർഷത്തെ ഐടിഐ പൂർത്തീകരിച്ചവർക്കും സമാന മേഖലയിലെ പോളിടെക്നിക് കോഴ്സുകളിലേക്ക് ലാറ്ററൽ എൻട്രി വഴി, രണ്ടാം വർഷ പ്രവേശനമെടുക്കാവുന്നതാണ്

വിഎച്ച്എസ്ഇ

പ്ലസ് ടുവിനു തത്തുല്യം തന്നെയാണ് വിഎച്ച്എസ്ഇ. സയൻസ്, ഹ്യുമാനിറ്റീസ്, കൊമേഴ്സ് വിഷയങ്ങൾക്കൊപ്പം ഏതെങ്കിലുമൊരു പ്രത്യേക വിഷയത്തിൽ സ്പെഷലൈസേഷൻ പൂർത്തീകരിക്കത്തക്ക രീതിയിലാണ് വിഎച്ച്എസ്ഇയിലെ ക്രമീകരണം. ലൈവ് സ്റ്റോക്ക്, ഹോമിയോ ഫാർമസിസ്റ്റ് തുടങ്ങി പല സർക്കാർ ജോലികളിലേക്കും അടിസ്ഥാന യോഗ്യത നിശ്ചയിച്ചിരിക്കുന്നത് വിഎച്ച്എസ്ഇയിലെ സ്പെഷലൈസേഷനുകൾക്കനുസരിച്ചാണ്.

ഐഎച്ച്ആര്‍ഡി

ഐഎച്ച്ആർഡിയുടെ നിയന്ത്രണത്തിലുള്ള ഈ ടെക്‌നിക്കല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിൽ രണ്ടു ഗ്രൂപ്പുകളിലേക്കാണ് പ്രവേശനം. ഏകജാലക രീതിയിലല്ല പ്രവേശനം. വെബ്‌സൈറ്റ് മുഖേന അപേക്ഷ പൂരിപ്പിച്ച് താത്പര്യമുള്ള സ്‌കൂളുകളില്‍ നേരിട്ട് സമര്‍പ്പിക്കേണ്ടതാണ്. വിശദ വിവരങ്ങൾക്കും അപേക്ഷാ ഫോമിനും http:// www.ihrd.ac.in/ സന്ദർശിക്കാം.

ഡോ. ഡെയ്സൻ പാണേങ്ങാടൻ
More News