University News
എംജി യൂണിവേഴ്സിറ്റി റെഗുലർ യുജി, പിജി
കോട്ടയം: രാജ്യത്ത് ആദ്യമായി എംജി യൂണിവേഴ്സിറ്റി റെഗുലർ യുജി, പിജി പ്രോഗ്രാമുകളോടൊപ്പം ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ്, റോബോട്ടിക് സയൻസ്, ഇന്‍റർനെറ്റ് ഓഫ് തിംഗ്സ്, ഗ്രീൻ ടെക്നോളജി തുടങ്ങി ആഗോള പ്രാധാന്യമുള്ള അത്യാധുനിക പഠനശാഖകളും വിദേശഭാഷകളും പഠിപ്പിക്കാനുള്ള നടപടികൾ സ്വീകരിച്ചതായി വൈസ് ചാൻസലർ ഡോ. ബാബു സെബാസ്റ്റ്യൻ. അടുത്ത അധ്യയന വർഷം മുതൽ നിലവിലുള്ള അക്കാഡമിക പ്രോഗ്രാമിന്‍റെ 25 ശതമാനത്തിനു തുല്യമായ ക്രെഡിറ്റുകൾ നവ പഠനശാഖകളിൽ ഓപ്ഷണലായി പഠിക്കാനാകും. വിദ്യാർഥികളെ ആഗോള നിലവാരത്തിലേക്ക് ഉയർത്താനായി വിഭാവന ചെയ്യുന്ന നവ വൈജ്ഞാനിക പാഠ്യക്രമം നടപ്പാക്കുന്നതിന്‍റെ ഭാഗമായാണ് ഇത്. ഇതുവഴി ഉന്നത വിദ്യാഭ്യാസ മേഖലയിൽ ശ്രദ്ധേയമായ മാറ്റത്തിനാണ് എംജി സർവകലാശാല വഴിയൊരുക്കുന്നത്.

ആഗോള സാങ്കേതിക മുന്നേറ്റങ്ങളിൽ നിർണായക പങ്ക് വഹിക്കുന്ന ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് അനന്ത സാധ്യതകളാണ് തുറന്നിടുന്നത്. മനുഷ്യചിന്തകളെ തിരിച്ചറിഞ്ഞ് പ്രതികരിക്കാൻ ശേഷിയുള്ള യന്ത്രസംവിധാനം രൂപകൽപ്പന ചെയ്യാനുള്ള പാഠങ്ങളാണ് ഉൾക്കൊള്ളിക്കുക. സ്വയം ചിന്തിച്ച് പ്രവർത്തിക്കുന്ന കന്പ്യൂട്ടർ അധിഷ്ഠിത മെഷീനുകളുടെ നിർമാണപ്രക്രിയ സ്വായത്തമാക്കാൻ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് പഠനത്തിലൂടെ സാധിക്കും.

മനുഷ്യ ഇടപെടൽ ഒഴിവാക്കാൻ ഉതകുന്ന സാങ്കേതിക വിദ്യകളാണ് റോബോട്ടിക്സിലുള്ളത്. സമുദ്ര, ബഹിരാകാശ പര്യവേഷണങ്ങളിലും ഉത്പാദന രംഗത്തും അപകടമേഖലയിലും ദുരന്ത നിവാരണത്തിലും വളരെ സഹായകരമാകുന്ന സങ്കേതങ്ങളാണിതിലുള്ളത്. ബഹു വൈജ്ഞാനിക പഠനശാഖയായ റോബോട്ടിക്സ് ഗണിത, ശാസ്ത്ര, സാങ്കേതിക, എൻജിനീയറിംഗ് വിഷയങ്ങൾ അധ്യാപകർ ഇല്ലാതെ പഠിപ്പിക്കാൻ സഹായകരമാണ്.

ഈ നൂറ്റാണ്ടിന്‍റെ പഠനശാഖയായി വികാസം പ്രാപിക്കുന്ന ഇന്‍റർനെറ്റ് ഓഫ് തിംഗ്സ് ഓഫീസിലെയും വീടുകളിലെയും ഉപകരണങ്ങളെയും വാഹനങ്ങളെയും നെറ്റ്വർക്കിംഗിലൂടെ ബന്ധപ്പെടുത്തുന്നതിനുള്ള പഠനമാണ്. ഇന്‍റർനെറ്റും എംബഡഡ് കന്പ്യൂട്ടിംഗും സംയുക്തമായി വിന്യസിക്കുന്ന നവ സങ്കേതം വഴി മൂന്നു വർഷത്തിനുള്ളിൽ 3000 കോടി ഉപകരണങ്ങൾ ബന്ധിക്കപ്പെടുമെന്നാണ് സാങ്കേതിക വിദഗ്ധർ വിലയിരുത്തുന്നത്.

രാസാധിഷ്ഠിത വള, കീടനാശിനി പ്രയോഗങ്ങളും, പ്ലാസ്റ്റിക്, രാസമാലിന്യങ്ങളും ഉളവാക്കിയ പരിസ്ഥിതി ആഘാതത്തിൽനിന്നും പ്രകൃതിയെ സംരക്ഷിക്കുവാൻ ഉതകുന്ന സാങ്കേതിക ഉൽപ്പാദന ജീവന മാർഗങ്ങൾക്ക് വഴിമരുന്നിടുന്ന ഗ്രീൻ ടെക്നോളജി പ്രോഗ്രാമും എംജി സർവകലാശാല ആരംഭിക്കും. ഇതിൽ സമസ്ത മനുഷ്യ ഇടപെടലുകളും ഉത്പാദന പ്രക്രിയകളും ഉൾപ്പെടും. യുഎൻ അംഗീകൃത വിദേശഭാഷകൾ പഠിക്കാനുള്ള അവസരവും വിദ്യാർഥികൾക്ക് ലഭിക്കുമെന്ന് വൈസ് ചാൻസിലർ പറഞ്ഞു.


പരീക്ഷാഫലം

2017 മേയ് മാസം നടന്ന നാലാം സെമസ്റ്റർ എംഎസ്സി കംപ്യൂട്ടർ സയൻസ് (റഗുലർ/ബെറ്റർമെന്‍റ്/സപ്ലിമെന്‍ററി) പരീക്ഷകളുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 27 വരെ അപേക്ഷിക്കാം.


2017 മേയ് മാസം നടത്തിയ നാലാം സെമസ്റ്റർ എംഎസ്സി മാത്തമാറ്റിക്സ് പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 30 വരെ അപേക്ഷിക്കാം.

ഡോക്ടറൽ കമ്മിറ്റി

2017 അക്കാഡമിക വർഷത്തിൽ മാത്തമാറ്റിക്സിൽ ഗവേഷണത്തിനായി അപേക്ഷിച്ചിട്ടുള്ള വിദ്യാർഥികളുടെ ഡോക്ടറൽ കമ്മിറ്റി 21ന് രാവിലെ 11നു സർവകലാശാലാ കാന്പസിലുള്ള സ്കൂൾ ഓഫ് ലെറ്റേഴ്സിൽ നടത്തും. ഇത് സംബന്ധിച്ച അറിയിപ്പ് ലഭിക്കാത്തവർ സർവകലാശാലാ ഗവേഷണ വിഭാഗവുമായി ബന്ധപ്പെടണം.

സിൻഡിക്കേറ്റ് യോഗം

എംജി യൂണിവേഴ്സിറ്റി സിൻഡിക്കേറ്റിന്‍റെ അടിയന്തിര യോഗം 24ന് രാവിലെ 10.30ന് സർവകലാശാലാ കാന്പസിലെ സിൻഡിക്കേറ്റ് ഹാളിൽ ചേരും.