കുട്ടികളിലെ ദന്തവൈകല്യങ്ങൾ ഒഴിവാക്കാം
Friday, August 4, 2017 3:01 AM IST
കുട്ടികളിൽ പാൽപ്പല്ലുകൾ പോയി സ്ഥിരദന്തങ്ങൾ വരുന്ന പ്രായം ആറിനും പതിമൂന്നിനും ഇടയിലാണ്. ഈ സമയത്താണ് താടിയെല്ലുകളുടെയും അനുബന്ധമായ വളർച്ച ഉണ്ടാവുന്നത്. ഓരോ സ്ഥിര ദന്തത്തിനും മോണയിൽ മുൻകൂട്ടി നിശ്ചയിച്ച ഒരു സ്ഥാനമുണ്ട്. എന്നാൽ, പലപ്പോഴും വായിലെതന്നെ ചില കാരണങ്ങൾകൊണ്ട് സ്ഥിരദന്തങ്ങൾ വഴിതെറ്റി വരുവാൻ കാരണമാകുന്നു. ഉദാ: പാൽ പല്ലുകൾ നേരത്തെ എടുത്തുകളയുക. അവ സമയമായിട്ടും കൊഴിഞ്ഞുപോവാതിരിക്കുക, കൈ കുടിക്കുക, നഖം കുടിക്കുക, പേന, പെൻസിൽ മുതലായവ കുടിക്കുക, വായ് തുറന്ന് ഉറങ്ങുക തുടങ്ങിയ തെറ്റായ ശീലങ്ങൾ തുടരുക മുതലായ പല്ലിനും മോണയിലും ഉണ്ടാകുന്ന ക്ഷതങ്ങൾ ദന്തക്ഷയം ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ ഇവയെല്ലാം സ്ഥിരദന്തങ്ങളുടെ സ്ഥാനം മാറിപ്പോകുവാൻ കാരണമാകുന്നു.

ഇവയെല്ലാം ഒഴിവാക്കാൻ കൃത്യമായ ദന്തപരിശോധനയും ബോധവത്ക്കരണവും തന്നെയാണ് ഏറ്റവും പ്രധാനപ്പെട്ടത്. ഇത് ഗർഭാവസ്ഥയിൽ തന്നെ തുടങ്ങേണ്ട ഒന്നാണ്. ഇതുവഴി ഗർഭാവസ്ഥയിൽ ഒഴിവാക്കേണ്ട മരുന്നുകളേക്കുറിച്ചും പുകവലി, മദ്യപാനം തുടങ്ങിയ തടയിടേണ്ട ദുശ്ശീലങ്ങളെക്കുറിച്ചും കൂടാതെ പാൽപല്ലുകളുടെ പ്രാധാന്യത്തെക്കുറിച്ചും സംരക്ഷണത്തെക്കുറിച്ചും മാതാപിതാക്കളെ ബോധവത്ക്കരിക്കാൻ സാധിക്കും.

പാൽപ്പല്ലുകൾ പല കാരണങ്ങളാൽ നേരത്തെ എടുത്തുകളയേണ്ടിവന്നാൽ സ്ഥിരദന്തങ്ങൾക്ക് മുളച്ചുവരാനുള്ള സ്ഥലം ഒരു ദന്തഡോക്ടറുടെ സഹായത്തോടെ സ്പേസ് മാനിപസ് വച്ചു സംരക്ഷിക്കേണ്ടതാണ്. ഇത് പല്ലുകൾ നിരതെറ്റാതിരിക്കാൻ സഹായിക്കുന്നു.

ഇന്നത്തെ കുട്ടികൾ മൃദുവായ ഭക്ഷണം അധികമായി കഴിക്കുന്നതിനാൽ പല്ലുകളുടെ വേരുകൾ ദ്രവിക്കാതെ എളുപ്പത്തിൽ പറിഞ്ഞുപോവാതിരിക്കുന്നു. അതുകൊണ്ട് കട്ടിയുള്ള ആഹാരങ്ങളും പഴങ്ങളും കഴിക്കുവാൻ ശീലിപ്പിക്കുക അതിനോടൊപ്പം കൃത്യമായ ദന്തപരിശോധന നടത്തി കൃത്യസമയത്ത് പാൽപ്പല്ലുകൾ പറിച്ചുകളയുക.

ചിലരിൽ പല്ലുകൾ എണ്ണത്തിൽ അധികമായി കാണപ്പെടുന്നു. മറ്റു പല്ലുകളുടെ വരവിനെ തടസപ്പെടുത്തുന്ന ഇത്തരം സൂപ്പർ ന്യൂമറി പല്ലുകൾ കൃത്യസമയത്ത് എടുത്തുകളയാൻ ശ്രദ്ധിക്കുക. ശരിയായ സമയത്തിനുള്ളിൽ പൂർണമായും മുളച്ചുവരാൻ കഴിയാത്ത ഇംപാക്റ്റഡ് പല്ലുകളും കൃത്യസമയത്ത് എടുത്തുകളയുവാൻ ശ്രദ്ധിക്കുക. ഇത്തരത്തിലുള്ള പല്ലുകൾ അടുത്തുള്ള പല്ലുകൾക്കും അസ്ഥിക്കും തേയ്മാനും സംഭവിപ്പിക്കുകയും മോണയിൽ നീർക്കെട്ട് ഉണ്ടാക്കുകയും ചെയ്യുന്നു. 17-21 വയസിനുള്ളിൽ മുളച്ചുവരുന്ന വിസ്ഡം ടീത്ത് വരാതിരിക്കുകയാണെങ്കിൽ ഒരു ദന്തഡോക്ടറെ കണ്ട് എക്സ് റേ എടുത്ത് പരിശോധിച്ചതിനുശേഷം എടുത്തുകളയുക. വിസ്ഡം ടീത്ത് മുളച്ചുവരുന്ന സമയത്ത് മുൻപിലുള്ള പല്ലുകളെ ഞെരുക്കി മുൻനിര പല്ലുകൾ പൊങ്ങുകയും നിരതെറ്റുകയുമാണെങ്കിൽ വിസ്ഡം ടീത്ത് എടുത്തുകളയേണ്ട കാര്യമില്ല.


ഇങ്ങനെ പലകാരണങ്ങളാൽ സ്ഥാനം മാറിപ്പോകുന്ന പല്ലുകളെ അതിന്‍റെ കാരണം കണ്ടുപിടിച്ചശേഷം ശരിയായ ദിശയിലേക്കു കൊണ്ടുവരികയും അതിനോടൊപ്പം തന്നെ താടിയെല്ലുകളുടെ വലിപ്പക്കൂടുതലോ കുറവോ ആയ വൈകല്യങ്ങളെ വളരുന്ന പ്രായത്തിൽ കണ്ടുപിടിച്ച് തടയുക. ഇതിന് ഉചിതമായ കാലഘട്ടം 7-12 വയസിനും ഇടയിലാണ്.
ഇത്തരത്തിലുള്ള ചികിത്സാ രീതികളെ ഇന്‍റികോപ്റ്റീവ് ഓർത്തോപീഡിക്സ് എന്ന് പറയുന്നു. ഇവ താരതമ്യേന ചെലവ് കുറഞ്ഞതും ലളിതവുമായ ചികിത്സാരീതികളാണ്.
ഒരുപക്ഷേ, ഇതുപോലുള്ള വൈകല്യങ്ങൾ പൂർണമായി ശരിയായില്ലെങ്കിലും പിന്നീടുള്ള ചികിത്സയ്ക്ക് അതായത് പ്രായപൂർത്തിയായതിന് ശേഷമുള്ള (14 വയസിനുശേഷം) ദന്ത ക്രമീകരണ ചികിത്സ എളുപ്പമാക്കാൻ ഇത് സഹായിക്കുന്നു.

മുഖവൈകല്യങ്ങളെ അതിന്‍റെ ആരംഭത്തിൽതന്നെ തടഞ്ഞ് താടിയെല്ലുകളെ ശരിയായ വളർച്ചയിലേക്കു കൊണ്ടുവരാൻ ഫ്ങ്ഷണൽ അപ്ലയൻസും ഓർത്തോപീഡിക്ക് അപ്ലയൻസും ഉപയോഗിക്കാം.

ഉന്തിവരുന്ന മേൽത്താടിയുടെയും കീഴ്ത്താടിയുടെയും വളർച്ച നിയന്ത്രിക്കാൻ നീഡ്ഗ്ലോ, ഫേസ് മാസ്ക്, ചിൻകപ്പ് എന്നീ ഉപകരണങ്ങൾ ഉപയോഗിക്കാം. താടിയെല്ലുകളുടെ വളർച്ചക്കുറവ് നിയന്ത്രിക്കാൻ തിൻ ബ്ലോക്ക്, അക്ടിവേറ്റേഴ്സ് പോലുള്ള
ഫങ്ഷണൽ അപ്ലയൻസുകൾ ഉപയോഗിക്കാം. ഈ വൈകല്യങ്ങൾ വളരുന്ന പ്രായത്തിൽ ഭേദമാക്കിയില്ലെങ്കിൽ ശാസ്ത്രക്രിയ മൂലം മാത്രമേ പരിഹരിക്കാൻ സാധിക്കൂ. ഭാവിയിൽ പല്ലുകൾ സ്ഥാനം തെറ്റി ഇടുങ്ങിവരാൻ സാധ്യതയുള്ളവരിൽ ഇത് മുൻകൂട്ടി തിരിച്ചറിഞ്ഞ് സീരിയർ എക്സ്ട്രാക്്ഷൻ എന്ന പ്രക്രിയവഴി ചില പാൽപല്ലുകൾ നേരത്തെ എടുത്തുകളഞ്ഞ് പരിഹരിക്കാം.

ക്രോസ്ബൈറ്റ് പോലുള്ള അപാകതകൾ എൻപാഷൻ അപ്ലയൻസ് ഉപയോഗിച്ച് പരിഹരിക്കാവുന്നതാണ്. മേൽപറഞ്ഞ പ്രതിരോധ ചികിത്സാ രീതികൾ എല്ലാം തന്നെ വളരുന്ന പ്രായത്തിൽ ചെയ്യേണ്ടതാണ്.

എന്നാൽ, പലപ്പോഴും മാതാപിതാക്കളുടെയും ചില ചികിത്സകരുടെയും അറിവില്ലായ്മ മൂലം ഇതേപോലുള്ള വൈകല്യങ്ങൾ ആരംഭത്തിൽ തന്നെ ചികിത്സിക്കാതെ പോകുന്നു. അതുകൊണ്ട് വളരുന്ന കുട്ടികളാൽ എന്തെങ്കിലും ദന്തവൈകല്യമോ മുഖവൈകല്യമോ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ ഈ ചികിത്സയിൽ
വൈദഗ്ധ്യം നേടിയവരുടെ ഉപദേശം തേടുക.

ഡോ. വിനോദ് മാത്യു മുളമൂട്ടിൽ
(അസിസ്റ്റൻറ് പ്രഫസർ, പുഷ്പഗിരി കോളജ് ഓഫ് ദന്തൽ സയൻസസ്, തിരുവല്ല) ഫോണ്‍ 9447219903
[email protected]
www.dentalmulamoottil.com