കാന്‍സര്‍ പ്രതിരോധം ശക്തിപ്പെടുത്തുന്ന സ്ഥിരമായി ആഹാരത്തില്‍ ഉള്‍പ്പെടുത്താവുന്ന ഭക്ഷണങ്ങള്‍...
Thursday, April 11, 2024 2:47 PM IST
മനുഷ്യകുലം ഏറ്റവുമധികം വെല്ലുവിളി നേരിടുന്ന ഒരു രോഗമാണ് കാന്‍സര്‍. ജീവിതശൈലിയിലൂടെയും അല്ലാതെയുമായി കാന്‍സര്‍ പലര്‍ക്കും പിടിപെടുന്നു. കാന്‍സറിനെ ചെറുക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍ നമുക്ക് ചുറ്റും ഉണ്ടെന്നതാണ് വാസ്തവം.

പൂര്‍ണമായി ചെറുക്കാന്‍ സാധിക്കില്ലെങ്കിലും ഒരു പരിധിവരെ കാന്‍സര്‍ പ്രതിരോധം ശക്തിപ്പെടുത്താന്‍ ശരീരത്തെ ഇത്തരം ഭക്ഷണങ്ങള്‍ സഹായിക്കുന്നു എന്ന് തെളിഞ്ഞിട്ടുണ്ട്. കാന്‍സറിനെ ചെറുക്കുന്ന ഭക്ഷണങ്ങള്‍ സ്ഥിരമായി കഴിക്കുന്നത് പ്രതിരോധം ശക്തിപ്പെടുത്താനുള്ള മാര്‍ഗമാണ്.

അതുപോലെ കാന്‍സറിനുള്ള സാധ്യത കുറയ്ക്കാനും മൊത്തത്തിലുള്ള ആരോഗ്യം പ്രോത്സാഹിപ്പിക്കാനും ഇത് സഹായിക്കും. കാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ചയെ തടയുന്നതിലൂടെ കാന്‍സര്‍ സാധ്യത കുറയ്ക്കാന്‍ കഴിയുന്ന ഭക്ഷണങ്ങളില്‍ ചിലത് ഇവയാണ്...

ബെറീസ്

വിവിധ ബെറികള്‍ (സരസഫലങ്ങള്‍) കാന്‍സര്‍ പ്രതിരോധത്തിന് ശരീരത്തെ പ്രത്സാഹിപ്പിക്കുന്നതായി പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. സ്‌ട്രോബെറി, ബ്ലൂബെറി, റാസ്‌ബെറി, ബ്ലാക്ക്‌ബെറി തുടങ്ങിയ സരസഫലങ്ങളില്‍ ആന്‍റി ഓക്‌സിഡന്‍റുകള്‍ പ്രത്യേകിച്ച് ആന്‍റോസയാനിന്‍, ഫ്‌ളേവനോയിഡുകള്‍ എന്നിവ അടങ്ങിയിട്ടുണ്ട്.

ഇത് ഫ്രീ റാഡിക്കലുകളെ നിര്‍വീര്യമാക്കി ശരീരത്തിലെ ഓക്‌സിഡേറ്റീവ് സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കും. ഡിഎന്‍എ കേടുപാടുകള്‍ തടയുകയും കാന്‍സര്‍ സാധ്യത കുറയ്ക്കുകയും ചെയ്യും.

സള്‍ഫര്‍ അടങ്ങിയ പച്ചക്കറികള്‍

ബ്രൊക്കോളി, കോളിഫ്‌ളവര്‍, ബ്രസല്‍സ്, മുളപ്പിച്ച ധാന്യങ്ങള്‍, കാലെ, കാബേജ് തുടങ്ങിയ പച്ചക്കറികള്‍ കാന്‍സര്‍ പ്രതിരോധത്തിനു ശരീരത്തെ പ്രോത്സാഹിപ്പിക്കും. ഈ പച്ചക്കറികളില്‍ ഗ്ലൂക്കോസിനോലേറ്റുകള്‍ എന്നറിയപ്പെടുന്ന സള്‍ഫര്‍ അടങ്ങിയിട്ടുണ്ട്.

ഇതിന് കാന്‍സര്‍ പ്രതിരോധ കരുത്തുണ്ടെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ഈ സംയുക്തങ്ങള്‍ കാന്‍സര്‍ കോശങ്ങളെ വിഷാംശം ഇല്ലാതാക്കി കാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ചയെ തടയാന്‍ സഹായിക്കും.

ഇത്തരം പച്ചക്കറികളുടെ ഗുണഫലം പരമാവധി വര്‍ധിപ്പിക്കുന്നതിന് ഇവ ആവിയില്‍ വേവിക്കുകയോ ചെറുതായി പാകം ചെയ്യുകയോ ചെയ്യണം.

വെളുത്തുള്ളി, മഞ്ഞള്‍

വെളുത്തുള്ളിയും മഞ്ഞളും കാന്‍സര്‍ പ്രതിരോധ ശക്തിയുള്ളവയാണ്. വെളുത്തുള്ളിയില്‍ സള്‍ഫര്‍ സംയുക്തങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇവയ്ക്ക് ആന്‍റി ഇന്‍ഫ്‌ളമേറ്ററി, ആന്‍റി കാന്‍സര്‍ ഇഫക്റ്റുകള്‍ ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.

ഇവയ്ക്ക് കാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ച തടയാനും ട്യൂമര്‍, ശരീരത്തിലെ വീക്കം എന്നിവ കുറയ്ക്കും. അതുപോലെ, മഞ്ഞളില്‍ കുര്‍ക്കുമിന്‍ എന്ന സംയുക്തം അടങ്ങിയിട്ടുണ്ട്. കുര്‍ക്കുമിന്‍ കാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ചയെ തടയുകയും ട്യൂമര്‍, ശരീരത്തിലെ വീക്കം എന്നിവ കുറയ്ക്കും.

മഞ്ഞള്‍ കുരുമുളകിനോ ഒലിവ് ഓയില്‍ പോലുള്ള ആരോഗ്യകരമായ കൊഴുപ്പുകളുമായി സംയോജിപ്പിച്ചോ കഴിക്കുന്നത് അതിന്‍റെ ഗുണം മുഴുവന്‍ ലഭിക്കാന്‍ സഹായിക്കും. കഴിക്കുക.

ഇലക്കറികള്‍, തക്കാളി

ചീര, കാലെ, സ്വിസ് ചാര്‍ഡ്, അരുഗുല തുടങ്ങിയ ഇലക്കറികളില്‍ വിറ്റാമിനുകള്‍, ധാതുക്കള്‍, ആന്റി ഓക്‌സിഡന്‍റുകള്‍, ഫൈറ്റോകെമിക്കലുകള്‍ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് കാന്‍സറില്‍ നിന്ന് സംരക്ഷിക്കാന്‍ സഹായിക്കും.

തക്കാളിക്ക് ചുവപ്പ് നിറം നല്‍കുന്ന ലൈക്കോപീന്‍ ആന്‍റി ഓക്‌സിഡന്‍റുകളാല്‍ സമ്പുഷ്ടമാണ്. പ്രോസ്റ്റേറ്റ് കാന്‍സര്‍, സ്തനാര്‍ബുദം, മറ്റ് തരത്തിലുള്ള കാന്‍സറുകള്‍ എന്നിവയുടെ അപകടസാധ്യത കുറയ്ക്കുന്നതുമായി ലൈക്കോപീന്‍ ബന്ധപ്പെട്ടിരിക്കുന്നു.

തക്കാളി പാചകം ചെയ്യുന്നത് ലൈക്കോപീനിന്‍റെ ജൈവ ലഭ്യത വര്‍ധിപ്പിക്കും.

ഗ്രീന്‍ ടീ

കാന്‍സര്‍ പ്രതിരോധത്തിന് ശരീരത്തെ സഹായിക്കുന്ന മറ്റൊന്നാണ് ഗ്രീന്‍ ടീ. ഗ്രീന്‍ ടീയില്‍ കാന്‍സര്‍ വിരുധ ഗുണങ്ങളുള്ള പോളിഫെനോളുകള്‍, കാറ്റെച്ചിനുകള്‍ എന്നിവ അടങ്ങിയിട്ടുണ്ട്. ഇവയ്ക്ക് കാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ചയെ തടയാനും ട്യൂമര്‍ രൂപപ്പെടുന്നത് തടയാനും സാധിക്കും.

പതിവായി ഗ്രീന്‍ ടീ കഴിക്കുന്നത് സ്തനം, പ്രോസ്റ്റേറ്റ്, വന്‍കുടല്‍ കാന്‍സര്‍ സാധ്യത കുറയ്ക്കും. അതായത്, സ്ഥിരമായി കാന്‍സറിനെ ചെറുക്കുന്ന ഭക്ഷണങ്ങള്‍ കഴിക്കുന്നത് ശരീരത്തിന്‍റെ പ്രതിരോധ പ്രവര്‍ത്തനം ശക്തിപ്പെടുത്തും.

അതുപോലെ ശരീരത്തിന്‍റെ മൊത്തത്തിലുള്ള ആരോഗ്യത്തിനും ഗുണകരമാണ്. എന്നിരുന്നാലും ഡോക്ടറുടെ ഉപദേശം സ്വീകരിക്കുന്നത് ഉത്തമമാണ്.