Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
കാമ്പസുകളുടെ ക്രിമിനൽവത്കരണം ദേശീയ ദുരന്തം
വയനാട് വെറ്ററിനറി സർവകലാശാലയിലെ ഒരു സംഘം വിദ്യാർഥികൾ തങ്ങളുടെതന്നെ ഒരു സഹവിദ്യാർഥിയെ കേട്ടുകേൾവിയില്ലാത്ത വിധം ക്രൂരമർദനങ്ങൾക്കു വിധേയമാക്കി മരണത്തിലേക്കു നയിച്ച സംഭവം കാമ്പസുകളുടെ കടുത്ത ക്രിമിനൽവത്കരണത്തിന്റെ ഫലമാണ്. രാജ്യത്തു സംഭവിച്ചുകൊണ്ടിരിക്കുന്ന നമ്മുടെ കാമ്പസുകളുടെ ഭീകരവത്കരണമെന്ന ദേശീയ ദുരന്തത്തിലേക്കുംകൂടിയാണ് ഈ സംഭവം വിരൽ ചൂണ്ടുന്നത് എന്ന സത്യവും ദുഃഖവും യാഥാർഥ്യവും നാം കാണാതെ പോകരുത്. ദാരുണമായ ഈ വാർത്ത അടുത്ത കാലത്ത് സാക്ഷര കേരളത്തിന്റെ യശസിനേറ്റ ഏറ്റവും നിന്ദ്യവും അപമാനകരവുമായ കനത്ത പ്രഹരമാണ്.
സമാനതകളില്ലാത്ത ക്രൂരത
അഹിംസയുടെ മഹാചാര്യനായിരുന്ന ശ്രീബുദ്ധഭഗവാന്റെ പൂർവാശ്രമത്തിലെ അർഥപൂർണമായ പേരു തന്നെ -സിദ്ധാർഥൻ - മകനു നൽകിയിട്ടും അതവന്റെതന്നെ സതീർഥ്യരുടെ ക്രൂരതയിൽനിന്നുപോലും അവനു രക്ഷാകവചമായില്ല എന്നത് അവന്റെ കുറ്റമായല്ല, മറിച്ച് അവനൊപ്പം പഠിക്കാനെത്തിയ കൂട്ടുകാരുടെ കഠിനവും ക്രൂരവും ദുഷ്ടവും വന്യവുമായ മനസിന്റെ നേർസാക്ഷ്യമായേ ആർക്കായാലും കാണാനാവൂ!
നമ്മുടെ കൗമാരങ്ങൾക്കെങ്ങിനെ ഇത്ര ക്രൂരമാകാനാവും എന്ന് അമ്പരക്കുന്നു. അതിനിടയിലാണ് പൂക്കോട് കാമ്പസിലെ കൊടും ക്രിമിനലുകൾക്ക് അവിടെത്തന്നെയുള്ള അധ്യാപകരിലും അധികാരികളിലും പെട്ട ചില ‘മഹോപാദ്ധ്യായ’ന്മാർ തന്നെയാണു താങ്ങും തണലും ഒളിവും സംരക്ഷണവുമൊക്കെ നൽകിയതെന്നും ഇപ്പോൾ വാർത്തകളെത്തുന്നത്.
‘അപൂർവങ്ങളിൽ അപൂർവ’മെന്ന് ചിലപ്പോഴൊക്കെ ചില കോടതികൾ പോലും വിശേഷിപ്പിക്കാറുള്ള തരം സമാനതകളില്ലാത്ത കൊടുംക്രൂരതയാണ് സിദ്ധാർഥനോട് അതേ കാമ്പസിൽ പഠിക്കുകയും ഒരേ ഹോസ്റ്റലിൽ താമസിക്കുകയും ചെയ്ത അവന്റെ ‘ക്ലാസ്മേറ്റ്സ്’ തന്നെ കാണിച്ചത്. ഇതു നമ്മുടെ സമൂഹത്തിന്റെയാകെ ഉറക്കം കെടുത്താതിരിക്കുകയില്ലെന്നുതന്നെയാണ് എന്റെ ഉറച്ച വിശ്വാസം.
എന്നാൽ ഇത്ര മനുഷ്യത്വരഹിതമായ കൊടുംകൊലയിലേക്കു നയിച്ച തുടർമർദനങ്ങൾ നിസഹായനായ ഒരു വിദ്യാർഥിക്കു നേരേ- അവൻ ഏതു രാഷ്ട്രീയ ചേരിയിൽ ഉൾപ്പെട്ടവനുമാകട്ടെ- ദിനരാത്ര ങ്ങൾ തുടർച്ചയായി കാമ്പസിൽ അരങ്ങേറിയിട്ടും അവിടത്തെ സഹപാഠികളും അധ്യാപകരും അധികാരികളുമൊന്നും അതറിഞ്ഞതേയില്ല എന്നു പറയുന്നതും അതിലിടപെടാനോ അതിനെ തടയാനോ നിയമത്തിന്റെ വഴിയിൽ ഒന്നു പോലീസിലറിയിക്കാനോപോലും തയാറായില്ല എന്നതും നമ്മെ സത്യത്തിൽ നടുക്കുന്നുമുണ്ട്!
വേണ്ടത് നിഷ്പക്ഷമായ അന്വേഷണം
നിഷ്പക്ഷമായ ഒരു അന്വേഷണത്തിലൂടെ മാത്രമേ യാഥാർഥ്യങ്ങളെ കണ്ടെത്താനും സത്യം തിരിച്ചറിഞ്ഞു വേണ്ട തെളിവുകളോടെ അവ നീതിപീഠത്തിനു മുന്നിൽ കൊണ്ടുവരാനും കഴിയൂ. കുറ്റാരോപിതർക്കും അവരുടെ ഭാഗവും വാദങ്ങളും ന്യായപീഠത്തിനു മുന്നിൽ ബോധിപ്പിക്കാനുള്ള അവകാശവും സ്വാതന്ത്ര്യവും നമ്മുടെ രാജ്യത്തെ നിയമവ്യവസ്ഥയും ഉറപ്പാക്കുന്നുണ്ടല്ലോ. പക്ഷേ നിയമത്തിന്റെ ആ വഴിതന്നെ ആകേണ്ടതുണ്ട്. അത് ഉറപ്പുവരുത്താനുള്ള കടമ സർക്കാരിനുമുണ്ട്.
വെറ്ററിനറി സർവകലാശാലയിൽ നടന്നതായി റിപ്പോർട്ടു ചെയ്യപ്പെട്ട കാര്യങ്ങൾ ഒരു പരിഷ്കൃത സമൂഹത്തിനും ഒട്ടും ചേർന്നതല്ല എന്നതാണ് എടുത്തു പറയേണ്ടതായിട്ടുള്ളത്. ഒരു സർവകലാശാലാ കാമ്പസിലാണ് ഇത്തരമൊരു ക്രൂര ദണ്ഡന തുടർക്കഥ അരങ്ങേറിയത്.
ദിനരാത്രങ്ങളിലേക്കു നീണ്ട കൊടുംതാണ്ഡവം അധികാരികളാരും അറിഞ്ഞതേയില്ല എന്നാണ് കഥയും മൊഴിയും. പക്ഷേ ചാൻസലർകൂടിയായ ഗവർണർക്ക് അതത്രയങ്ങോട്ടു ബോദ്ധ്യമായില്ല എന്നതുകൊണ്ടാവണം അദ്ദേഹം സ്വമേധയാ സ്വന്തം അധികാരമുപയോഗിച്ചു നടപടികളെടുത്തത്. നിയമപരമായ നടപടികളുടെ ന്യായാന്യായങ്ങൾ ഇനി കോടതികൾതന്നെ പരിശോധിക്കട്ടെ.
എന്നാൽ ഇക്കാര്യത്തിൽ ബന്ധപ്പെട്ട സർവകലാശാലാധികാരികൾക്കുണ്ടായ പ്രകടമായ ധാർമികവീഴ്ചയും അതിലവർക്കുണ്ടായ സംവിധാനപരമായ ഉത്തരവാദിത്വവും ഗവർണർക്കു ബോധ്യപ്പെട്ടതുകൊണ്ടാവണം അദ്ദേഹം സത്വരമായ നടപടികൾക്കു തയാറായതും. ഇക്കാര്യത്തിൽ ഗവർണർ സ്വീകരിച്ച ശക്തമായ നിലപാടും തുടർ നടപടികളും ജനമനസുകളിൽ ഗവർണറെക്കുറിച്ചുള്ള റേറ്റിംഗ് കൂട്ടുകയും അദ്ദേഹത്തിന്റെ ഗ്രാഫ് ഉയർത്തുകയും ചെയ്തിട്ടുണ്ടാവണമെന്നതിലും തർക്കമൊന്നുമില്ല.
കാട്ടിൽനിന്ന് ഇടയ്ക്കിടെ ഭക്ഷണം തേടി നാട്ടിലിറങ്ങുന്ന കൊലയാനകൾ പോലും അവരുടെ അടങ്ങാത്ത കലിക്കിടയിലും മുന്നിൽപ്പെടുന്നവരെ ഒറ്റച്ചവിട്ടിൽ കൊല്ലുന്നതല്ലാതെ പീഡിപ്പിച്ചു കൊല്ലുന്നില്ല എന്നതും നാം ഓർക്കേണ്ടതുണ്ട്. അതു നമ്മുടെ കാമ്പസുകളിലെ ‘കരിവീരൻ’ മാർക്കും പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ ആധുനിക ‘ഭീകര’ ജീവികൾക്കും ഒരു പാഠമായാൽ അത്രയും നല്ലത്. ഒരു ജനാധിപത്യ സംവിധാനത്തിൽ കാമ്പസ് രാഷ്ട്രീയം നിഷേധിക്കപ്പെടേണ്ടതോ നിയമംകൊണ്ട് നിരോധിക്കപ്പെടേണ്ടതോ ആണെന്നു പറയുവാനും പ്രയാസമുണ്ട്.
തടയേണ്ടത് കാമ്പസ് അക്രമങ്ങളെ
കാമ്പസ് രാഷ്ട്രീയമല്ല, കാമ്പസ് അക്രമങ്ങളാണ് തടയപ്പെടേണ്ടത്. ഒരുകാലത്ത് കവിതയും പാട്ടും നാടകവും പ്രസംഗങ്ങളും ഡാൻസും സ്പോർട്സും ഗെയിംസും ചിരിയും പ്രേമവുമൊക്കെയായി പടർന്നുപന്തലിച്ചു നിന്ന സ്കൂൾ-കോളജ് കാമ്പസുകളാണ് ഇപ്പോൾ എല്ലാ അർഥത്തിലും വന്ധീകരിക്കപ്പെട്ടു പോയത്.
എന്നോ എപ്പോഴോ എവിടെയോ എങ്ങിനെയോ നമുക്കു നഷ്ടമായ ‘പറുദീസ’യെയാണു കോളജുകളിലേക്കും സർവകലാശാലകളിലേക്കും നമുക്കു തിരികെ കൊണ്ടു വരേണ്ടത്- എന്നാൽ ഒരു സാഹചര്യത്തിലും ഒരു കാരണവശാലും നമ്മുടെ കാമ്പസുകൾ കുറ്റവാളികൾക്കു സ്വതന്ത്രമായി വിഹരിക്കാനുള്ള സ്ഥലമോ കൊടുംകുറ്റവാളികൾക്കുള്ള അഭയകേന്ദ്രമോ ഒളിത്താവളമോ ആകാനും നാം അനുവദിച്ചുകൂടാ. ഇക്കാര്യത്തിൽ സമൂഹവും സർക്കാരും കാമ്പസ് മേധാവികളും പോലീസും കൂടുതൽ ജാഗ്രത പുലർത്തേണ്ടതുമുണ്ട് എന്നുകൂടിയാണ് ‘പൂക്കോട് ദുരന്തം’ കേരളത്തെ ഓർമിപ്പിക്കുന്നത്.
കാമ്പസ് രാഷ്ട്രീയത്തെക്കുറിച്ച് സത്യസന്ധവും നിഷ്പക്ഷവുമായ ഒരു പുനർവായനയ്ക്കുംകൂടി പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ നിർഭാഗ്യകരമായ സംഭവങ്ങൾ പ്രേരകമാകുമെങ്കിൽ അത് കേരളത്തിലെ വിദ്യാഭ്യാസ മേഖലയിലും വിദ്യാർഥിരാഷ്ട്രീയത്തിന്റെ ശൈലീ-സമ്പ്രദായങ്ങളിലും തികച്ചും വ്യത്യസ്തവും കൂടുതൽ ക്രിയാത്മകവും ഏറെ ആശാവഹവുമായ മാറ്റങ്ങൾക്കും വഴിവച്ചേക്കാം.
കേരളത്തിന്റെ അടിയന്തരാവശ്യവും ഇപ്പോൾ മറ്റൊന്നല്ല. പക്ഷേ അതിനുള്ള ഒരേയൊരു ഉപാധി രാഷട്രീയ കക്ഷിഭേദങ്ങൾക്കപ്പുറം ഭരണകൂടവും മറുപക്ഷവും മാത്രമല്ല, നമ്മുടെ സാക്ഷര സമൂഹമാകെ ഇക്കാര്യത്തിൽ ഏക മനസോടെ കൈകോർക്കുകയെന്നതു തന്നെയാണ്. ഈ മഹായജ്ഞത്തിന് ആരേക്കാളും മുന്നിൽ നിൽക്കേണ്ടതു ഭരണാധികാരിയെന്ന നിലയിൽ മുഖ്യമന്ത്രി തന്നെയാണ്. സർവകലാശാലകളുടെ ചാൻസലറെന്ന നിലയിൽ സംസ്ഥാനത്തലവൻ കൂടിയായ ഗവർണറും. അവരിരുവരും മനസുവച്ചു കൈകൊടുത്താൽ നമ്മുടെ കാമ്പസുകൾക്കു ശാപമോക്ഷമാകും!
ഡോ. സിറിയക് തോമസ് (എംജി സർവകലാശാല മുൻ വിസി)
അടിയൊഴുക്ക് അടിതെറ്റിക്കുമോ?
ഭാരതത്തിൽ അടുത്ത അഞ്ചാണ്ട് ആരാണ് നാടു ഭരിക്കേണ്ടതെന്നതിൽ
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും
ന്യൂനപക്ഷാവകാശങ്ങൾ എന്നതു മനുഷ്യാവകാശങ്ങളുടെ ഒ
റവ.ഡോ. പ്ലാസിഡ് സിഎംഐ ആധുനിക സീറോമലബാര്‍ സഭയുടെ പിതാവ്
ഭാരതത്തില്‍ മാര്‍ത്തോമ്മാ നസ്രാണികള്‍ എന്നറിയപ്പെടുന്ന ക്രൈസ്തവ
ജനവിധിയിലെ തലവിധി
കേരളം വിധിയെഴുതി. രണ്ടു മാസത്തെ പൊരിവെയിലിലെ പ്രചാരണം പതിവുപോലെ കൊഴുപ്പിക
കൊലക്കേസ് പ്രതികള്‍ക്കുവേണ്ടി വിദഗ്ധ സമിതി?
രണ്ടു കൂട്ടര് - അതു മനുഷ്യനാകട്ടെ മൃഗമാകട്ടെ രാ
വന്യജീവി ആക്രമണം; സിമ്മർമാനെയും അട്ടിമറിക്കുമോ?
കേരളത്തിൽ വന്യജീവി ആക്രമണങ്ങൾ സർവനിയന്ത്രണങ്ങളും ഭേദിച്ചു മുന്നേറുമ്പോൾ ഇ
നിർണായകമായ പത്ത് സെക്കൻഡ്
"10 സെക്കൻഡ്, നമ്മുടെ ജീവിതത്തിലെ നിർണായകമായ 10 സെക്കൻഡ്. ലോകം നമ്മെ എപ്രകാരം
മാതൃകാ പെരുമാറ്റച്ചട്ട ലംഘനം അതീവ ഗൗരവതരം
തെരഞ്ഞെടുപ്പ് സുതാര്യവും നീതിയുക്തവുമായി
ഗ്രീക്ക് തത്വങ്ങളിലെ ഇന്ത്യന്‍ സ്വാധീനം
‘എല്ലാ വിജ്ഞാനത്തെയും അതിലംഘിക്കുന്നതാണ് തങ്ങളുടെ വിജ്ഞാനം’ എന്ന് വിചാരിച്ചിരു
പോരാട്ടം ഭൂമിയും പ്ലാസ്റ്റിക്കും തമ്മിൽ! ആർക്കാണ് നിങ്ങളുടെ വോട്ട്?
ഗ്രഹവും പ്ലാസ്റ്റിക്കും തമ്മിൽ എന്നുള്ളതാണ് ഈ വർഷത്തെ ലോക ഭൗമ ദിനാചരണ വിഷയം. 1
ഇന്ത്യയുടെ മഹത്വം: പ്രാചീന പാശ്ചാത്യകൃതികളില്‍
ലോകരാഷ്ട്രങ്ങളുടെ നേതൃനിരയില്‍ത്തന്നെ ഇന്ത്യക്ക് ഇന്ന് സ്ഥാനമുണ
വർഗീയതയും ജാതിക്കാർഡും!
പതിനെട്ടാമത് ലോക്സഭാ തെരഞ്ഞ
സിവിൽ സർവീസ് എളുപ്പമാണ്
പ്രാഥമിക വിദ്യാഭ്യാസത്തിനു പുറമെ ഉന്നതവിദ്യാഭ്യാസത്തിലും സാങ്കേതിക വിദ്യാഭ്യാ
എല്ലാരും ചൊല്ലണ പാട്ടുകാരന്റെ ജന്മശതാബ്ദി ഇന്ന്
അതുല്യ കവിയും ഗാനരചയിതാവും സംവിധായ
ആ സ്വാതന്ത്ര്യത്തിന്റെ സ്വർഗത്തിലേക്ക്
രവീന്ദ്രനാഥ ടാഗോർ തന്നെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനത്തിന് അർഹനാക്കിയ ഗീ
മഹാപൂരമായി വോട്ടുത്സവം
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ ഉല്‍സവത്തിന് ഇന്നലെ തുടക്കമായി. തൃശൂര്‍ പൂര
പ്രകടനപത്രികകളും ചില ചോദ്യങ്ങളും
രാഷ്ട്രം ലോക്സഭാ തെരഞ്ഞെടുപ്പിലേക്കു ചുവടു വച്ചിരിക്കുന്നു. ഈ അവസരത്തിൽ കേര
സമരസപ്പെടാത്ത ജെഡിഎസും ബിജെപിയും
2023ലെ വിധാൻസഭാ തെരഞ്ഞെ
ഇന്ത്യൻ വിദ്യാർഥികളുടെ ദുരൂഹമരണം; യുഎസിൽ സംഭവിക്കുന്നത്...
അമേരിക്കയിൽനിന്ന് അടുത്തകാലത്തു തുടർച്ചയായി എത്തുന്ന ചില വാർത്തകൾ അവിടെ പഠ
ജനസംഖ്യ ഉയരുന്നു, പ്രായവും കൂടുന്നു
ഇന്ത്യയിലെ ജനസംഖ്യ 144 കോടിയിൽ എത്തിയെന്ന് ഐക്യരാഷ്
പ്രണയക്കെണികളും ചില യാഥാർഥ്യങ്ങളും
സമീപകാല കേരളത്തിലെ തർക്കവിഷയങ്ങളാണ് പ്രണയക്കെണികളും തീവ്രവാദവും. കേരളത്
വേനൽച്ചൂടിലും സുഖമായി ഉറങ്ങാം!
വേനൽച്ചൂടിൽ രാത്രിയുറക്കമാണ് പലർക്കും പ്രതിസന്ധി. എസി ഇല്ലാതെ രാത്രയിൽ സുഖമാ
അശാന്തിയിൽ ആശങ്ക
ഇനി എന്തു സംഭവിക്കും? ലോകം ഭയപ്പാടോടെ ചോദിക്കുന്നു. ഇസ്രയേലിന്റെ പ്രഹരവും ഇറാ
കുളം കലക്കി മീൻപിടിത്തം!
അങ്ങനെ മറ്റൊരു തെരഞ്ഞെടുപ്പുകാലം. രാഷ്ട്രീയ പാർട്ടികളും അവരുടെ സ്ഥാനാർഥിക
പ്രചാരണച്ചൂടില്ലാതെ മോദിനാട്
അഹമ്മദാബാദിൽനിന്ന് ജയ്സൺ ജോയ്
രാജ്യം വീണ്ടു
വല്ലാത്ത കേരളാ സ്റ്റോറികൾ!
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കുന്പോൾ എന്ത
അംബേദ്കറുടെ ദുഃഖം!
രാഷ്ട്രീയവും സാന്പത്തികവും വിദ്യാഭ്യാസവും അധികാര പ്രാതിനിധ്യവ
വോട്ടവകാശ തിരിച്ചറിവുകൾ
തെരഞ്ഞെടുപ്പു കാലത്ത് വാഗ്ദാനങ്ങളും പ്രതീക്ഷകളും ഒഴുകുകയാണ്. വർഗീയവും ജാതീയ
ഇനിയെങ്കിലും ചെയ്യരുതോ സർക്കാരേ?
2021 മുതൽ പശ്ചിമഘട്ട ജനസംരക്ഷണ സമിതി നേതാക്കളടക്കം മുഖ്യമന്ത്രിയെ സമീപിച്ച്
കസ്തൂരിരംഗൻ വിജ്ഞാപനം; ഇതു കുറ്റകരമായ ഉറക്കം!
കസ്തൂരിരംഗൻ റിപ്പോർട്ട് അനുസരിച്ചുള്ള പശ്ചിമഘട്ട
വന്യജീവികളെ അവർ എന്തു ചെയ്യുന്നു?
ഇൻഷ്വറൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹൈവേ സേഫ്റ്റിയുടെ കണക്കനുസരിച്ച്, അമേരിക്കയ
വന്യജീവി: എത്ര നാൾ പൊതിഞ്ഞുവയ്ക്കും?
മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷം ആഗോളതലത്ത
ചരിത്രത്തിനുമേൽ കത്രിക!
നമ്മുടെ ലോകത്തെ പല മുതലാളിത്ത-സാമ്രാജ്യത്വ ഭരണകൂടങ്ങളും തങ്ങളുടെ വർഗതാത്പ
തകഴിയുടെ സ്വന്തം പരീക്കുട്ടി
“ചെമ്മീൻ റിലീസായശേഷം ചില ചടങ്ങുകളിലൊക്കെ വച്ചു കാണു
പത്തു കാർഷിക യോജനകൾ, ഒരു വിലയിരുത്തൽ
പൊതുപത്രമാധ്യമങ്ങളിലൂടെ കേന്ദ്രസർക്കാർ പ്രസിദ്ധപ്പെടുത്തിയ മുഖ്യഭരണനേട്ട
മനുഷ്യമഹത്വത്തിന് ഒരു മാഗ്നാകാർട്ട
സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ 75-ാം വാർഷികം പ്രമാണി
ഗാരന്റികളും കർഷകസമരവും
സ്വതന്ത്ര ഇന്ത്യ ഒരു അവികസിത കാർ
അതിർവരമ്പുകളില്ലാത്ത കാരുണ്യസ്പർശം
കേരള രാഷ്ട്രീയത്തിലെ എല്ലാ തലങ്ങളിലും നിർണാ
വംശഹത്യകളിൽനിന്നുള്ള റുവാണ്ടയുടെ ഉയിർത്തെഴുന്നേൽപ്പ്
റുവാണ്ടൻ വംശഹത്യ നടന്നിട്ട് 30 വർഷം പൂർത്തിയാ
വിദ്യാഭ്യാസം: തർക്കങ്ങളല്ല, വേണ്ടത് തിരിച്ചറിവുകൾ
ഒന്നുരണ്ടു ദശകങ്ങൾക്കു മുമ്പു വരെ വിദ്യാഭ്യാസരം
വലിഞ്ഞുകയറി വന്ന പിന്തുണക്കാർ!
അനന്തപുരി /ദ്വിജൻ
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് സാഹചര്യങ്ങൾ
നല്ല ഹൃദയത്തിന് ഒരു വോട്ട്!
ഇന്നു ലോകാരോഗ്യ ദിനം / ഡോ. സെഡ്. സാജൻ അഹമ്മദ്
“ഹൃദയസരസിലെ പ്രണയപുഷ്പ
രാജ്ഭവനെ ലോക്ഭവനാക്കിയ ഗവർണർ
അഭിഭാഷകൻ, രാഷ്ട്രീയ നേതാവ്, ഗവർണർ, ഗ്രന്ഥകാരൻ ഈ നിലകളിലെല്ലാം മലയാളി
കടം തിരിച്ചടയ്ക്കാൻ കഴിയും!
സാന്പത്തിക ബന്ധങ്ങൾ സംബന്ധിച്ചു കേരള സർക്കാരും കേന്ദ്രസർക്കാരും തമ്മിൽ സുപ്രീം
ഇവിടെ എല്ലാവരും ചൂടിലാണ്!
എന്തൊരു ചൂടാണിത്..? ആളിനും ചൂട് ആനയ്ക്കു
നേരത്തേയറിഞ്ഞാൽ തിരിച്ചുപിടിക്കാം!
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍നിന്ന് കെവൈസി അപ്ഡേഷന് നല്കാന് എന്ന വ്യാജേന
അന്താരാഷ്ട്ര കുടിയേറ്റങ്ങളും ആടുജീവിതങ്ങളും!
കേരളം വലിയൊരു സാമൂഹികമാറ്റത്തിലൂടെ കടന്നുപോകുന്നു. ചെറുപ്പക്കാർ വൻതോതിൽ പാ
ടെലിഗ്രാമിലൂടെ വരുന്നത്
നിക്ഷേപതട്ടിപ്പുകളില് കൂടുതലും സാമൂഹ്യ മാധ്യമമായ ടെലിഗ്രാമിലൂടെയാണെന്നു പോ
മോദി ഗ്യാരന്റികൾ ‘ഇന്ത്യ’യെ ഒന്നിപ്പിക്കുമോ?
കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രധാനമന്ത്രി
ആര്.വി. തോമസ് പ്രകാശം പതിഞ്ഞ ചുവടുകൾ
ദേശീയ സ്വാതന്ത്ര്യസമര പോരാട്ടത്തിലെ മുന്നണിപ്പോരാളി, ഇന്ത്യന്‍ ഭരണഘടനാ നിര്
ഒറ്റ ക്ലിക്ക് മതി, അക്കൗണ്ട് ക്ലീനാകും!
കുറഞ്ഞ പലിശയ്ക്കു വായ്പ എന്ന വാഗ്ദാനവുമായി സോഷ്യൽ മീഡിയ, എസ്എംഎസ് എന്നിവയിലൂ
ഓടുന്നു വെള്ളം നടക്കണം!
നാലുപേരു കൂടുന്നിടത്തെല്ലാം ഇപ്പോൾ പ്രധാന ചർച്ചാവിഷയം വേനൽച്ചൂടു തന്നെ. വീടിനു
ആൾമാറാട്ടം മുതൽ ആപ്പ് വരെ
തട്ടിപ്പുകാര്‍ ഫോണ്‍ സന്ദേശങ്ങള്‍, സാമൂഹ്യ മാധ്യമങ്ങള്‍, ബാങ്കര്‍മാര്‍, കമ്പനി
ഇന്ത്യ-യൂറോപ്പ് സ്വതന്ത്രവ്യാപാരം അനന്തരഫലം?
ഇന്ത്യയും വികസിത രാജ്യങ്ങളുടെ കൂട്ടായ്മയായ യൂ
വീട്ടിലിരുന്നു സന്പാദിക്കാം! സംഭവിക്കുന്നതോ?
ഓണ്‍ലൈനില്‍ പണം തട്ടുന്ന സംഘങ്ങള്‍ ഇരകളെ വീഴ്ത്തു
ട്രേഡിംഗിനെക്കുറിച്ച് അറിയാന്‍ നോക്കി; പോയത് 67 ലക്ഷം
ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകളുടെ ഈറ്റില്ലമായി മാറി
83% യുവതയും തൊഴിൽരഹിതർ
ഇന്ത്യാ മഹാരാജ്യത്ത് തൊഴിൽരഹിതരുടെ എണ്ണം ഗണ്യ
പ്രതിസന്ധികളുടെ കല്ലുകൾ ഉരുട്ടിമാറ്റുന്ന ഉത്ഥിതൻ
ക്രൈസ്തവവിശ്വാസത്തിന്റെ അടിസ്ഥാനം നമ്മുടെ കര്‍ത
ഇനി ഒന്നും പഴയതുപോലെ നടക്കില്ല
അനന്തപുരി /ദ്വിജൻ
മോദിഭരണത്തിന്റെ പത്താണ്ടു കഴി
സഹനത്തെ സന്തോഷമാക്കുന്ന ദുഃഖവെള്ളി
ക്രിസ്തീയ വിശ്വാസപ്രമാണങ്ങൾ പ്രമാണവൈരു
Latest News
ഈഴവ വോട്ടുകൾ മുഴുവൻ തുഷാറിന് കിട്ടാൻ ഒരു സാത്യതയുമില്ലെന്ന് വെള്ളാപ്പള്ളി നടേശൻ
തനിക്കെതിരെ ബിജെപി നേതൃത്വത്തിൽ നടന്ന ഗൂഢാലോചനയെന്ന് ഇ.പി., മാധ്യമങ്ങൾക്കും പഴി
യുഎഇയില്‍ നേരിയ ഭൂചലനം
ആലപ്പുഴ മെഡിക്കല്‍ കോളജില്‍ പ്രസവത്തെ തുടര്‍ന്ന് സ്ത്രീ മരിച്ചു; പ്രതിഷേധവുമായി ബന്ധുക്കള്‍
ഇന്ത്യ-ബംഗ്ലാദേശ് ടി20; സജന സജീവന് അരങ്ങേറ്റം
Latest News
ഈഴവ വോട്ടുകൾ മുഴുവൻ തുഷാറിന് കിട്ടാൻ ഒരു സാത്യതയുമില്ലെന്ന് വെള്ളാപ്പള്ളി നടേശൻ
തനിക്കെതിരെ ബിജെപി നേതൃത്വത്തിൽ നടന്ന ഗൂഢാലോചനയെന്ന് ഇ.പി., മാധ്യമങ്ങൾക്കും പഴി
യുഎഇയില്‍ നേരിയ ഭൂചലനം
ആലപ്പുഴ മെഡിക്കല്‍ കോളജില്‍ പ്രസവത്തെ തുടര്‍ന്ന് സ്ത്രീ മരിച്ചു; പ്രതിഷേധവുമായി ബന്ധുക്കള്‍
ഇന്ത്യ-ബംഗ്ലാദേശ് ടി20; സജന സജീവന് അരങ്ങേറ്റം
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top