Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
സംരക്ഷിക്കപ്പെട്ടത് പാർലമെന്ററി പ്രക്രിയയുടെ പരിശുദ്ധി
ഡോ. പോളി മാത്യു മുരിക്കൻ
അഴിമതിക്കും കൈക്കൂലിക്കും പാർലമെന്ററി പ്രക്രിയയിലും നടപടിക്രമങ്ങളിലും ഒരു സ്ഥാനവും ഇല്ലെന്നും അവയ്ക്ക് പിടിക്കപ്പെട്ടാൽ മറ്റേതു പൗരനെപ്പോലെതന്നെ തുല്യമായ രീതിയിൽ പ്രോസിക്യൂഷനും വിചാരണ നടപടികൾക്കും ജനപ്രതിനിധികൾ വിധേയമാകണമെന്നുള്ള സുപ്രീംകോടതിയുടെ ഏഴംഗ വിശാലബെഞ്ചിന്റെ സീതാ സോറൻ കേസിലെ ഏകകണ്ഠമായ വിധിതീർപ്പ് പാർലമെന്ററി ജനാധിപത്യത്തിന്റെ പരിശുദ്ധി കാത്തുസൂക്ഷിക്കാൻ പര്യാപ്തമാണ്. രാജ്യത്തെ പൊതുവായ നിയമങ്ങൾ തുല്യമായ രീതിയിൽ പാർലമെന്റ് അംഗങ്ങൾക്കും നിയമസഭാംഗങ്ങൾക്കും ബാധകമാണെന്നും ‘പാർലമെന്ററി പ്രിവിലേജ്’ എന്ന അതുല്യമായ അവകാശം സഭാംഗമെന്ന നിലയിലുള്ള കർത്തവ്യങ്ങൾ ഉത്തരവാദിത്വത്തോടെയും ഭയരഹിതമായും നിർവഹിക്കപ്പെടാൻ ലക്ഷ്യംവച്ചുള്ളതാണെന്നും അത് ഏതിനും എല്ലാത്തിനുമുള്ള ഒരു പ്രതിരോധമല്ലെന്നും വ്യക്തമാക്കപ്പെട്ടിരിക്കുകയാണ്.
ജനാധിപത്യത്തിന്റെ മഹനീയ മാതൃകയായാണ് ഇന്ത്യയെ ലോക രാഷ്ട്രങ്ങൾ വിവക്ഷിക്കുന്നത്. എന്നാൽ നമ്മുടെ ഫെഡറൽ സംവിധാനത്തിന്റെ വിവിധ തലങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു വരുന്ന ജനപ്രതിനിധികൾ അധികാരദുർവിനിയോഗത്തിനും മൂല്യശോഷണത്തിനും വിധേയമാകപ്പെടുന്നത് നിയന്ത്രിക്കപ്പെടേണ്ടതാണ്. ജനാധിപത്യ സ്വാതന്ത്ര്യങ്ങളുടെ മറവിൽ അനഭിലഷണീയമായ പ്രവണതകൾ പലപ്പോഴും കടന്നു വരുന്നു. സഭയ്ക്കുള്ളിൽ വോട്ടിനും ചോദ്യങ്ങൾക്കും വരെ കോഴ ആവശ്യപ്പെടുന്ന രീതിയിൽ കാര്യങ്ങൾ ചെന്നെത്തി. ഇത് തുടരുന്നത് പൗരന്റെ സംശുദ്ധമായ ജനാധിപത്യ പ്രക്രിയയ്ക്കുള്ള അവകാശത്തിനും നിയമ വാഴ്ചയ്ക്കും ഭീഷണിയാണ്. അഴിമതിയും കോഴയും ജനാധിപത്യ സംവിധാനത്തിന്റെ കോശങ്ങളെ കാർന്നുതിന്നുന്ന മാരകമായ രോഗങ്ങളാണെന്നുള്ള തിരിച്ചറിവിലാണ് സുപ്രീംകോടതിയുടെ വിധി വിശകലനവിധേയമാക്കപ്പെടുന്നത്. രാഷ്ട്രീയ രംഗത്തെ ശുദ്ധീകരണത്തിനും രാഷ്ട്രീയ പ്രസ്ഥാനങ്ങളിൽ പ്രതിബദ്ധതാബോധം സൃഷ്ടിക്കുന്നതിനും വിധി സഹായകരമാകും.
അഴിമതിമുക്ത സമൂഹം
അഴിമതി ഇല്ലാത്ത ഒരു സമൂഹം ഉറപ്പാക്കാനുള്ള ബാധ്യത സുപ്രീംകോടതിക്കുണ്ട്. അതുകൊണ്ടാണ് അഴിമതിക്കേസുകളിൾ മൃദു സമീപനം പാടില്ലെന്ന് നരേന്ദ്ര ത്രിവേദി കേസിൽ 2012ൽ സുപ്രീംകോടതി അഭിപ്രായപ്പെട്ടത്. കോടതിയുടെ ഊർജസ്വലമായ ജാഗ്രതയാണ് ഇവിടെ പ്രകടമാകുന്നത്. നിങ്ങൾ എത്രയോ ഉന്നതനാകട്ടെ, നിയമം നിങ്ങളേക്കാൾ മുകളിലാണ് എന്ന് അടിസ്ഥാന നിയമവാഴ്ച സിദ്ധാന്തത്തിലാണ് കോടതി മുറുകെപ്പിടിച്ചത്. മേലെ അറ്റം മുതൽ താഴെ അറ്റം വരെയും സമസ്ത മേഖലകളിലും അഴിമതി വ്യാപകമാകുന്പോൾ കോടതി ഭരണഘടനയോടും ജനങ്ങളോടുമുള്ള ഉത്തരവാദിത്വത്തിൽനിന്ന് ഒഴിഞ്ഞുമാറാതെ അഴിമതിയെ ദൃഢനിശ്ചയത്തോടെ വീക്ഷിക്കുന്നു എന്നതിന്റെകൂടി പ്രതിഫലനമാണ് സീതാ സോറൻ കേസിലെ വിധി.
പൊതുജീവിതത്തിൽ ജനപ്രതിനിധികളും ഭരണാധികാരികളും പാലിക്കേണ്ടതായ ചില സവിശേഷ മൂല്യങ്ങളുണ്ട്. ഇംഗ്ലണ്ടിൽ റോളൻ പ്രഭുവിന്റെ 1995ലെ ഭരണ പരിഷ്കരണ റിപ്പോർട്ടിലെ ഒന്നാം വാല്യത്തിൽ ഇവയെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്നുണ്ട്. സത്യസന്ധത, വിശ്വാസ്യത, പ്രതിബദ്ധത, തുറന്ന സമീപനം, നേതൃപാടവം, ആദർശശുദ്ധി എന്നിവയാണ് അവ. ഈ മൂല്യങ്ങൾ അടിസ്ഥാനമാക്കിയാണ് ജനാധിപത്യ ഭരണഘടനാസ്ഥാപനങ്ങൾ പ്രവർത്തിക്കേണ്ടത്.
ഭരണഘടന എന്ന മൂലക്കല്ല്
നമ്മുടെ ഭരണഘടനയാണ് രാഷ്ട്രത്തിന്റെ അടിസ്ഥാന രേഖ. റിപ്പബ്ലിക്കിനുള്ളിൽ അധികാരം കൈയാളുന്ന നിയമനിർമാണ സ്ഥാപനങ്ങളും ജനപ്രതിനിധികളും അവരുടെ അധികാരങ്ങൾ ഉപയോഗിക്കുന്നത് ഭരണഘടന എന്ന മൗലിക നിയമത്തിന്റെ അടിസ്ഥാനത്തിലാണ്. നീതിനിർവഹണ സംവിധാനത്തിൽ സുപ്രധാനമായ രണ്ട് ചുമതലകളാണ് ഭരണഘടന സുപ്രീംകോടതിക്ക് നൽകിയിരിക്കുന്നത്. നിയമവാഴ്ചയുടെ സംരക്ഷകനെന്ന ദൗത്യം അതിലൊന്ന്. നിയമനിർമാണ മണ്ഡലവും ഭരണകൂടവും കൈകാര്യം ചെയ്യുന്ന അധികാരങ്ങളുടെ പ്രവർത്തനവും വ്യാപ്തിയും പരിശോധിക്കുവാനുള്ള ചുമതല മറ്റൊന്ന്. ഈ രണ്ട് അധികാരങ്ങളാണ് ഇന്ത്യൻ സുപ്രീംകോടതിയെ ലോകത്തിലെതന്നെ മറ്റ് പരമോന്നത നീതിപീഠങ്ങളെക്കാൾ കൂടുതൽ ശക്തവും ശ്രേഷ്ഠവുമാക്കുന്നത്. നിയമ നിർമാണ പ്രക്രിയയിൽ കടന്നുവരുന്ന അതിരുവിട്ട പ്രവർത്തനങ്ങളെ നിയന്ത്രിക്കാൻ ആവശ്യമായ ഉത്തരവുകൾ പുറപ്പെടുവിക്കാനും അതിരുകടന്നുള്ള പ്രവർത്തനങ്ങളെ അസ്ഥിരപ്പെടുത്താനും സുപ്രീംകോടതിക്കാവും.
നാം ഭരണഘടനയാൽ ഭരിക്കപ്പെടുന്നു. ഭരണഘടന ന്യായാധിപന്മാരാൽ വ്യാഖ്യാനിക്കപ്പെടുന്നു. ഇത്തരം വ്യാഖ്യാനവും നിയമത്തിന്റെ പ്രഖ്യാപനവും എല്ലാ ഭരണഘടനാസ്ഥാപനങ്ങൾക്കും ഒരുപോലെ ബാധകമാണ്. വഴിതെറ്റി ഓടുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളെ മാർഗഭ്രംശങ്ങളിൽനിന്നും ധർമഭ്രംശങ്ങളിൽനിന്നും, നിയമനിർമാണ സ്ഥാപനങ്ങളെയും ജനപ്രതിനിധികളെയും നേർവഴിക്കും നയിക്കേണ്ടതായ ചുമതല സുപ്രീംകോടതിക്കുണ്ട്. ആ ചുമതലയുടെ നിർവഹണമാണ് കോടതിയുടെ വിധിന്യായത്തിലൂടെ പ്രകടമാകുന്നത്.
ജനാധിപത്യത്തിലെ ഏറ്റവും ശക്തമായ സ്ഥാപനങ്ങളാണ് പാർലമെന്റും നിയമനിർമാണ സഭകളും. ജനങ്ങളുടെ സ്വാതന്ത്ര്യത്തിന്റെ യഥാർഥ കാവൽഭടനും ഭരണനിർവഹണ സംവിധാനത്തിന്റെ ഹൃദയവും സാമൂഹ്യ ക്ഷേമത്തിന്റെയും ദേശവികാരത്തിന്റെയും ദിശ നിശ്ചയിക്കുന്ന റഡാറുമാണത്. പാർലമെന്റിൽ നിർവഹിക്കപ്പെടുന്നത് വെറും ഔദ്യോഗിക കൃത്യനിർവഹണം മാത്രമല്ല, അതിനേക്കാൾ ശ്രേഷ്ഠവും ഗൗരവമാർന്നതുമായ ഭരണഘടനാദൗത്യമാണ്. അതിനാലാണ് അംഗങ്ങൾക്ക് സഭയിൽ സ്വതന്ത്രമായി സംസാരിക്കാനും നിർഭയം സഭാ നടപടികളിൽ പങ്കെടുക്കാനും വോട്ട് രേഖപ്പെടുത്തുവാനുമുള്ള അവകാശം ഭരണഘടനയുടെ 105, 194 അനുഛേദങ്ങൾ വാഗ്ദാനം ചെയ്യുന്നത്. അതിന്റെ മാഹാത്മ്യം തിരിച്ചറിഞ്ഞുകൊണ്ടുള്ള പ്രവർത്തന ശൈലിയാണ് അംഗങ്ങൾ പ്രകടിപ്പിക്കേണ്ടത്.
സ്വതന്ത്ര ഇന്ത്യയുടെ ഏറ്റവും വലിയ സംഭാവനയാണ് ജനാധിപത്യം. രാജ്യം നേടിയ സ്വാതന്ത്ര്യം ജനങ്ങളുടെ സ്വാതന്ത്ര്യമാക്കി മാറ്റിയ ചുരുക്കം ചില രാഷ്ട്രങ്ങളിലൊന്നാണ് നമ്മുടെ രാജ്യം. അതൊരു രാഷ്ട്രീയ അത്ഭുതമായിരുന്നു. ജനപ്രതിനിധിസഭകളാണ് ആ അത്ഭുതത്തിന്റെ ഇന്നത്തെ പ്രതീകം. നമ്മുടെ ജനാധിപത്യത്തെ ശക്തിപ്പെടുത്തേണ്ടതും തുടർച്ചയിലേക്കു നയിക്കേണ്ടതും പാർലമെന്റും ജനപ്രതിനിധി സഭകളുമാണെന്നിരിക്കേ ജനാധിപത്യത്തിന് ഭൂഷണമല്ലാത്ത അനാരോഗ്യപരമായ പ്രവണതകൾ പാർലമെന്ററി സ്ഥാപനങ്ങൾ അവലംബിച്ചുകൂടാ.
മാറ്റങ്ങൾക്കു വഴിതെളിച്ച ചരിത്രവിധി
സീതാ സോറൻ കേസിലെ സുപ്രീംകോടതി വിധി പാർലമെന്ററി സ്ഥാപനങ്ങളുടെ പരിശുദ്ധി സംരക്ഷിക്കുവാൻ തുടക്കമാകും എന്ന കാര്യത്തിൽ സംശയമില്ല. പാർലമെന്ററി പ്രിവിലേജിന്റെ ഉദ്ദേശ്യശുദ്ധിയും ആവശ്യകതയും നോക്കാതെ എന്തിനും ഏതിനും അത് ഒരു പ്രതിരോധമായും പരിരക്ഷയായും ജനപ്രതിനിധികൾ ഉപയോഗിക്കുന്നതും ചോദിച്ചുവാങ്ങുന്നതും ഇല്ലാതാകും. വിധിയോടുകൂടി ‘പ്രിവിലേജ്’ എന്ന സുരക്ഷാകവചം പാർലമെന്ററി നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട് ഉടലെടുക്കുന്ന ക്രിമിനൽ കുറ്റങ്ങൾക്കുള്ള പ്രതിരോധമല്ലാതായി. ഏതാണ്ട് 25 വർഷങ്ങൾക്കു മുന്‍പ് 1998ൽ നരസിംഹ റാവു കേസിൽ സുപ്രീംകോടതി പുറപ്പെടുവിച്ച വിധിന്യായത്തിലെ വ്യാഖ്യാനത്തിലൂടെ ലഭിച്ചുവന്നിരുന്ന നിയമപരിരക്ഷയാണ് സീതാ സോറൻ കേസിലെ വിധിയിലൂടെ ഇല്ലാതാകുന്നത്.
റിപ്പബ്ലിക്കിൽ ആരും ‘സൂപ്പർ’ പൗരന്മാരല്ല
റിപ്പബ്ലിക്കൻ സങ്കല്പത്തിൽ ജനങ്ങളാണ് പരമാധികാരികൾ. ഭരണഘടനയിൽ ‘സൂപ്പർ’ പൗരന്മാരെന്ന പദവി ആർക്കും അവകാശപ്പെടാനാവില്ല. സഭയുമായി ബന്ധപ്പെട്ടതും സഭയ്ക്കുള്ളിലെ നടപടിക്രമങ്ങളുടെ ഭാഗമായതുമായ വിഷയങ്ങൾക്ക് അംഗങ്ങൾക്ക് പ്രിവിലേജ് എന്ന സംരക്ഷണത്തിന് അർഹതയുണ്ടെന്നായിരുന്നു നരസിംഹ റാവു കേസിലെ ഭൂരിപക്ഷ വിധി. അതുപ്രകാരം സഭയിൽ ചോദ്യങ്ങൾ ചോദിക്കുന്നതുമായി ബന്ധപ്പെട്ടും വോട്ടു രേഖപ്പെടുത്തുന്നതുമായി ബന്ധപ്പെട്ടും അംഗങ്ങൾ കോഴ ആരോപണം നേരിടേണ്ടി വന്നാൽ പ്രോസിക്യൂഷൻ നടപടികൾക്കു ‘പ്രിവിലേജ്’ എന്ന പേരിലുള്ള സവിശേഷ അവകാശം ഒരു പ്രതിരോധമാണെന്നായിരുന്നു കണ്ടെത്തൽ. ഈ കണ്ടെത്തലാണ് വിശാല ബെഞ്ചിന്റെ ഏകകണ്ഠമായ സുപ്രധാന വിധിയിലൂടെ അസ്ഥിരപ്പെട്ടത്.
വിശേഷഭാഗ്യം സവിശേഷ അവകാശം
‘പ്രിവിലേജ്’ എന്ന പേരിൽ അറിയപ്പെടുന്ന പാർലമെന്റ്, നിയമസഭാംഗങ്ങൾക്കായുള്ള സവിശേഷാവകാശം ഇന്ന് ഒരു ഭരണഘടനാവകാശമായി രൂപാന്തരപ്പെട്ടുകഴിഞ്ഞു. എന്നാൽ അത് പരമവും സന്പൂർണവുമായ ഒന്നല്ല. ഭരണഘടനാപരമായ നിയന്ത്രണങ്ങൾക്ക് ഈ പ്രത്യേകാവകാശം വിധേയമാണ്. ഈ അവകാശ സംരക്ഷണത്തിന്റെ വ്യാപ്തി നിർണയിക്കാനും ആവശ്യകത വിലയിരുത്താനും കോടതിക്ക് കഴിയുമെന്നാണ് അമരീന്ദർ സിംഗ് കേസിൽ 2007ൽ സുപ്രീംകോടതി അഭിപ്രായപ്പെട്ടത്.
പാർലമെന്ററി പ്രിവിലേജിന്റെ വ്യാപ്തിയുമായി ബന്ധപ്പെട്ട് കേശവ് സിംഗ് മുതൽ രമേശ് ബിദൂരി വരെ നീളുന്ന കോടതിവിധികളുടെ ഒരു ചരിത്രം തന്നെ നമുക്കു മുന്നിലുണ്ട്. പാർലമെന്ററി പ്രിവിലേജും മൗലികാവകാശങ്ങളുമായി ബന്ധപ്പെട്ട തർക്കങ്ങൾ എൻ. റാം കേസിലും രാജാറാം പാൽ കേസിലും വിശകലനത്തിന് വിധേയമായി.
അഴിമതിയുടെ അവകാശപത്രമല്ലത്
പാർലമെന്ററി പ്രിവിലേജ് അഴിമതിയുടെ അധികാര പത്രമല്ല. പൊതു നിയമങ്ങളിൽനിന്നും ശിക്ഷാ നിയമങ്ങളിൽനിന്നും ജനപ്രതിനിധികൾക്ക് ഒഴിവു നൽകുന്ന പ്രമാണ രേഖയായി അതിനെ കാണാനുമാവില്ല. നരസിംഹ റാവു കേസിലെ വിധി ശരിയായ ദിശയിലുള്ളതല്ലെന്നും ഉചിതമായ സന്ദർഭത്തിൽ പുനഃപരിശോധിക്കപ്പെടുമെന്നും സുപ്രീംകോടതി കൽപ്പനാ മേത്ത കേസിൽ 2018ൽ വ്യക്തമാക്കിയതാണ്. ആ സന്ദർഭമാണ് സീത സോറൻ കേസിലൂടെ സംജാതമായത്. 2012ലെ രാജ്യസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കൈക്കൂലി ആരോപണ കേസിലാണ് സീതാ സോറനെതിരേ അഴിമതി നിരോധന നിയമ പ്രകാരം കേസ് രജിസ്റ്റർ ചെയ്യപ്പെട്ടത്. ജനപ്രതിനിധികൾ പൊതുസേവകരാണ്. പാർലമെന്ററി നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട് അംഗങ്ങൾ കോഴ ആവശ്യപ്പെടുന്നത് അധികാര ദുർവിനിയോഗമാണെന്നാണ് ബ്രിട്ടീഷ് കോടതി പ്രമാദമായ ക്യൂറി കേസിൽ 1992ൽ വ്യക്തമാക്കിയത്. അമേരിക്കൻ സുപ്രീംകോടതി ബ്രൂസ്റ്റർ കേസിലും സമാന നിഗമനത്തിലെത്തിച്ചേർന്നു. നരസിംഹ റാവു കേസിലെ ന്യൂനപക്ഷ വിധിയിലെ സുപ്രധാന കണ്ടെത്തലുകളാണ് വിശാല ബെഞ്ച് 135 പേജുള്ള വിധിന്യായത്തിലൂടെ അംഗീകരിച്ചത്.
മൂല്യങ്ങളുടെ കലവറ
മൂല്യങ്ങളുടെ കലവറയാണ് നമ്മുടെ ഭരണഘടന. ജനങ്ങൾ അർപ്പിച്ചിരിക്കുന്ന വിശ്വസത്തിനനുസൃതമായ പെരുമാറ്റവും പ്രവർത്തന രീതിയുമാണ് ജനപ്രതിനിധികളിൽനിന്നു ജനങ്ങൾ പ്രതീക്ഷിക്കുന്നത്. ഭരണഘടനാ സ്ഥാപനങ്ങൾ അധികാര ദുർവിനിയോഗം നടത്തിയാൽ ഭരണഘടനാ സങ്കല്പങ്ങൾ ഇല്ലാതാകും. അഴിമതിയും കൈക്കൂലിയും ഭരണഘടനാതത്വങ്ങൾക്കു ചേരുന്നതല്ല. ഭരണഘടന വിഭാവനം ചെയ്യുന്ന തുല്യതാവകാശം രാഷ്ട്രഘടനയുടെ ഭാഗമാണ്. ജനാധിപത്യ പാർലമെന്ററി സംവിധാനത്തിൽ ചുമതലകൾ നിർവഹിക്കുന്നവർ ജനങ്ങൾക്കുവേണ്ടിയാണ് പ്രവർത്തിക്കേണ്ടത്. അത് എല്ലായ്പ്പോഴും നിയമാനുസൃതമായിരിക്കുകയും വേണം.
റവ.ഡോ. പ്ലാസിഡ് സിഎംഐ ആധുനിക സീറോമലബാര്‍ സഭയുടെ പിതാവ്
ഭാരതത്തില്‍ മാര്‍ത്തോമ്മാ നസ്രാണികള്‍ എന്നറിയപ്പെടുന്ന ക്രൈസ്തവ
ജനവിധിയിലെ തലവിധി
കേരളം വിധിയെഴുതി. രണ്ടു മാസത്തെ പൊരിവെയിലിലെ പ്രചാരണം പതിവുപോലെ കൊഴുപ്പിക
കൊലക്കേസ് പ്രതികള്‍ക്കുവേണ്ടി വിദഗ്ധ സമിതി?
രണ്ടു കൂട്ടര് - അതു മനുഷ്യനാകട്ടെ മൃഗമാകട്ടെ രാ
വന്യജീവി ആക്രമണം; സിമ്മർമാനെയും അട്ടിമറിക്കുമോ?
കേരളത്തിൽ വന്യജീവി ആക്രമണങ്ങൾ സർവനിയന്ത്രണങ്ങളും ഭേദിച്ചു മുന്നേറുമ്പോൾ ഇ
നിർണായകമായ പത്ത് സെക്കൻഡ്
"10 സെക്കൻഡ്, നമ്മുടെ ജീവിതത്തിലെ നിർണായകമായ 10 സെക്കൻഡ്. ലോകം നമ്മെ എപ്രകാരം
മാതൃകാ പെരുമാറ്റച്ചട്ട ലംഘനം അതീവ ഗൗരവതരം
തെരഞ്ഞെടുപ്പ് സുതാര്യവും നീതിയുക്തവുമായി
ഗ്രീക്ക് തത്വങ്ങളിലെ ഇന്ത്യന്‍ സ്വാധീനം
‘എല്ലാ വിജ്ഞാനത്തെയും അതിലംഘിക്കുന്നതാണ് തങ്ങളുടെ വിജ്ഞാനം’ എന്ന് വിചാരിച്ചിരു
പോരാട്ടം ഭൂമിയും പ്ലാസ്റ്റിക്കും തമ്മിൽ! ആർക്കാണ് നിങ്ങളുടെ വോട്ട്?
ഗ്രഹവും പ്ലാസ്റ്റിക്കും തമ്മിൽ എന്നുള്ളതാണ് ഈ വർഷത്തെ ലോക ഭൗമ ദിനാചരണ വിഷയം. 1
ഇന്ത്യയുടെ മഹത്വം: പ്രാചീന പാശ്ചാത്യകൃതികളില്‍
ലോകരാഷ്ട്രങ്ങളുടെ നേതൃനിരയില്‍ത്തന്നെ ഇന്ത്യക്ക് ഇന്ന് സ്ഥാനമുണ
വർഗീയതയും ജാതിക്കാർഡും!
പതിനെട്ടാമത് ലോക്സഭാ തെരഞ്ഞ
സിവിൽ സർവീസ് എളുപ്പമാണ്
പ്രാഥമിക വിദ്യാഭ്യാസത്തിനു പുറമെ ഉന്നതവിദ്യാഭ്യാസത്തിലും സാങ്കേതിക വിദ്യാഭ്യാ
എല്ലാരും ചൊല്ലണ പാട്ടുകാരന്റെ ജന്മശതാബ്ദി ഇന്ന്
അതുല്യ കവിയും ഗാനരചയിതാവും സംവിധായ
ആ സ്വാതന്ത്ര്യത്തിന്റെ സ്വർഗത്തിലേക്ക്
രവീന്ദ്രനാഥ ടാഗോർ തന്നെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനത്തിന് അർഹനാക്കിയ ഗീ
മഹാപൂരമായി വോട്ടുത്സവം
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ ഉല്‍സവത്തിന് ഇന്നലെ തുടക്കമായി. തൃശൂര്‍ പൂര
പ്രകടനപത്രികകളും ചില ചോദ്യങ്ങളും
രാഷ്ട്രം ലോക്സഭാ തെരഞ്ഞെടുപ്പിലേക്കു ചുവടു വച്ചിരിക്കുന്നു. ഈ അവസരത്തിൽ കേര
സമരസപ്പെടാത്ത ജെഡിഎസും ബിജെപിയും
2023ലെ വിധാൻസഭാ തെരഞ്ഞെ
ഇന്ത്യൻ വിദ്യാർഥികളുടെ ദുരൂഹമരണം; യുഎസിൽ സംഭവിക്കുന്നത്...
അമേരിക്കയിൽനിന്ന് അടുത്തകാലത്തു തുടർച്ചയായി എത്തുന്ന ചില വാർത്തകൾ അവിടെ പഠ
ജനസംഖ്യ ഉയരുന്നു, പ്രായവും കൂടുന്നു
ഇന്ത്യയിലെ ജനസംഖ്യ 144 കോടിയിൽ എത്തിയെന്ന് ഐക്യരാഷ്
പ്രണയക്കെണികളും ചില യാഥാർഥ്യങ്ങളും
സമീപകാല കേരളത്തിലെ തർക്കവിഷയങ്ങളാണ് പ്രണയക്കെണികളും തീവ്രവാദവും. കേരളത്
വേനൽച്ചൂടിലും സുഖമായി ഉറങ്ങാം!
വേനൽച്ചൂടിൽ രാത്രിയുറക്കമാണ് പലർക്കും പ്രതിസന്ധി. എസി ഇല്ലാതെ രാത്രയിൽ സുഖമാ
അശാന്തിയിൽ ആശങ്ക
ഇനി എന്തു സംഭവിക്കും? ലോകം ഭയപ്പാടോടെ ചോദിക്കുന്നു. ഇസ്രയേലിന്റെ പ്രഹരവും ഇറാ
കുളം കലക്കി മീൻപിടിത്തം!
അങ്ങനെ മറ്റൊരു തെരഞ്ഞെടുപ്പുകാലം. രാഷ്ട്രീയ പാർട്ടികളും അവരുടെ സ്ഥാനാർഥിക
പ്രചാരണച്ചൂടില്ലാതെ മോദിനാട്
അഹമ്മദാബാദിൽനിന്ന് ജയ്സൺ ജോയ്
രാജ്യം വീണ്ടു
വല്ലാത്ത കേരളാ സ്റ്റോറികൾ!
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കുന്പോൾ എന്ത
അംബേദ്കറുടെ ദുഃഖം!
രാഷ്ട്രീയവും സാന്പത്തികവും വിദ്യാഭ്യാസവും അധികാര പ്രാതിനിധ്യവ
വോട്ടവകാശ തിരിച്ചറിവുകൾ
തെരഞ്ഞെടുപ്പു കാലത്ത് വാഗ്ദാനങ്ങളും പ്രതീക്ഷകളും ഒഴുകുകയാണ്. വർഗീയവും ജാതീയ
ഇനിയെങ്കിലും ചെയ്യരുതോ സർക്കാരേ?
2021 മുതൽ പശ്ചിമഘട്ട ജനസംരക്ഷണ സമിതി നേതാക്കളടക്കം മുഖ്യമന്ത്രിയെ സമീപിച്ച്
കസ്തൂരിരംഗൻ വിജ്ഞാപനം; ഇതു കുറ്റകരമായ ഉറക്കം!
കസ്തൂരിരംഗൻ റിപ്പോർട്ട് അനുസരിച്ചുള്ള പശ്ചിമഘട്ട
വന്യജീവികളെ അവർ എന്തു ചെയ്യുന്നു?
ഇൻഷ്വറൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹൈവേ സേഫ്റ്റിയുടെ കണക്കനുസരിച്ച്, അമേരിക്കയ
വന്യജീവി: എത്ര നാൾ പൊതിഞ്ഞുവയ്ക്കും?
മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷം ആഗോളതലത്ത
ചരിത്രത്തിനുമേൽ കത്രിക!
നമ്മുടെ ലോകത്തെ പല മുതലാളിത്ത-സാമ്രാജ്യത്വ ഭരണകൂടങ്ങളും തങ്ങളുടെ വർഗതാത്പ
തകഴിയുടെ സ്വന്തം പരീക്കുട്ടി
“ചെമ്മീൻ റിലീസായശേഷം ചില ചടങ്ങുകളിലൊക്കെ വച്ചു കാണു
പത്തു കാർഷിക യോജനകൾ, ഒരു വിലയിരുത്തൽ
പൊതുപത്രമാധ്യമങ്ങളിലൂടെ കേന്ദ്രസർക്കാർ പ്രസിദ്ധപ്പെടുത്തിയ മുഖ്യഭരണനേട്ട
മനുഷ്യമഹത്വത്തിന് ഒരു മാഗ്നാകാർട്ട
സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ 75-ാം വാർഷികം പ്രമാണി
ഗാരന്റികളും കർഷകസമരവും
സ്വതന്ത്ര ഇന്ത്യ ഒരു അവികസിത കാർ
അതിർവരമ്പുകളില്ലാത്ത കാരുണ്യസ്പർശം
കേരള രാഷ്ട്രീയത്തിലെ എല്ലാ തലങ്ങളിലും നിർണാ
വംശഹത്യകളിൽനിന്നുള്ള റുവാണ്ടയുടെ ഉയിർത്തെഴുന്നേൽപ്പ്
റുവാണ്ടൻ വംശഹത്യ നടന്നിട്ട് 30 വർഷം പൂർത്തിയാ
വിദ്യാഭ്യാസം: തർക്കങ്ങളല്ല, വേണ്ടത് തിരിച്ചറിവുകൾ
ഒന്നുരണ്ടു ദശകങ്ങൾക്കു മുമ്പു വരെ വിദ്യാഭ്യാസരം
വലിഞ്ഞുകയറി വന്ന പിന്തുണക്കാർ!
അനന്തപുരി /ദ്വിജൻ
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് സാഹചര്യങ്ങൾ
നല്ല ഹൃദയത്തിന് ഒരു വോട്ട്!
ഇന്നു ലോകാരോഗ്യ ദിനം / ഡോ. സെഡ്. സാജൻ അഹമ്മദ്
“ഹൃദയസരസിലെ പ്രണയപുഷ്പ
രാജ്ഭവനെ ലോക്ഭവനാക്കിയ ഗവർണർ
അഭിഭാഷകൻ, രാഷ്ട്രീയ നേതാവ്, ഗവർണർ, ഗ്രന്ഥകാരൻ ഈ നിലകളിലെല്ലാം മലയാളി
കടം തിരിച്ചടയ്ക്കാൻ കഴിയും!
സാന്പത്തിക ബന്ധങ്ങൾ സംബന്ധിച്ചു കേരള സർക്കാരും കേന്ദ്രസർക്കാരും തമ്മിൽ സുപ്രീം
ഇവിടെ എല്ലാവരും ചൂടിലാണ്!
എന്തൊരു ചൂടാണിത്..? ആളിനും ചൂട് ആനയ്ക്കു
നേരത്തേയറിഞ്ഞാൽ തിരിച്ചുപിടിക്കാം!
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍നിന്ന് കെവൈസി അപ്ഡേഷന് നല്കാന് എന്ന വ്യാജേന
അന്താരാഷ്ട്ര കുടിയേറ്റങ്ങളും ആടുജീവിതങ്ങളും!
കേരളം വലിയൊരു സാമൂഹികമാറ്റത്തിലൂടെ കടന്നുപോകുന്നു. ചെറുപ്പക്കാർ വൻതോതിൽ പാ
ടെലിഗ്രാമിലൂടെ വരുന്നത്
നിക്ഷേപതട്ടിപ്പുകളില് കൂടുതലും സാമൂഹ്യ മാധ്യമമായ ടെലിഗ്രാമിലൂടെയാണെന്നു പോ
മോദി ഗ്യാരന്റികൾ ‘ഇന്ത്യ’യെ ഒന്നിപ്പിക്കുമോ?
കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രധാനമന്ത്രി
ആര്.വി. തോമസ് പ്രകാശം പതിഞ്ഞ ചുവടുകൾ
ദേശീയ സ്വാതന്ത്ര്യസമര പോരാട്ടത്തിലെ മുന്നണിപ്പോരാളി, ഇന്ത്യന്‍ ഭരണഘടനാ നിര്
ഒറ്റ ക്ലിക്ക് മതി, അക്കൗണ്ട് ക്ലീനാകും!
കുറഞ്ഞ പലിശയ്ക്കു വായ്പ എന്ന വാഗ്ദാനവുമായി സോഷ്യൽ മീഡിയ, എസ്എംഎസ് എന്നിവയിലൂ
ഓടുന്നു വെള്ളം നടക്കണം!
നാലുപേരു കൂടുന്നിടത്തെല്ലാം ഇപ്പോൾ പ്രധാന ചർച്ചാവിഷയം വേനൽച്ചൂടു തന്നെ. വീടിനു
ആൾമാറാട്ടം മുതൽ ആപ്പ് വരെ
തട്ടിപ്പുകാര്‍ ഫോണ്‍ സന്ദേശങ്ങള്‍, സാമൂഹ്യ മാധ്യമങ്ങള്‍, ബാങ്കര്‍മാര്‍, കമ്പനി
ഇന്ത്യ-യൂറോപ്പ് സ്വതന്ത്രവ്യാപാരം അനന്തരഫലം?
ഇന്ത്യയും വികസിത രാജ്യങ്ങളുടെ കൂട്ടായ്മയായ യൂ
വീട്ടിലിരുന്നു സന്പാദിക്കാം! സംഭവിക്കുന്നതോ?
ഓണ്‍ലൈനില്‍ പണം തട്ടുന്ന സംഘങ്ങള്‍ ഇരകളെ വീഴ്ത്തു
ട്രേഡിംഗിനെക്കുറിച്ച് അറിയാന്‍ നോക്കി; പോയത് 67 ലക്ഷം
ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകളുടെ ഈറ്റില്ലമായി മാറി
83% യുവതയും തൊഴിൽരഹിതർ
ഇന്ത്യാ മഹാരാജ്യത്ത് തൊഴിൽരഹിതരുടെ എണ്ണം ഗണ്യ
പ്രതിസന്ധികളുടെ കല്ലുകൾ ഉരുട്ടിമാറ്റുന്ന ഉത്ഥിതൻ
ക്രൈസ്തവവിശ്വാസത്തിന്റെ അടിസ്ഥാനം നമ്മുടെ കര്‍ത
ഇനി ഒന്നും പഴയതുപോലെ നടക്കില്ല
അനന്തപുരി /ദ്വിജൻ
മോദിഭരണത്തിന്റെ പത്താണ്ടു കഴി
സഹനത്തെ സന്തോഷമാക്കുന്ന ദുഃഖവെള്ളി
ക്രിസ്തീയ വിശ്വാസപ്രമാണങ്ങൾ പ്രമാണവൈരു
സ്വകാര്യ സർവകലാശാലകൾ തേൻകെണിയോ?
നമ്മുടെ സർക്കാരുകൾ എയ്ഡ
പാദം കഴുകുന്ന സ്നേഹം
‘കർത്താവിന്റെ തിരുവത്താഴത്തിന്റെ വ്യാഴാഴ്ച’ അ
Latest News
ആലപ്പുഴയിൽ അതിഥി തൊഴിലാളിയെ കുത്തിക്കൊന്നു
മുംബൈയ്ക്കു വീണ്ടും തോൽവി; ഡൽഹിക്കു ജയം
പൂനം മഹാജന് സീറ്റ് നിഷേധിച്ച് ബിജെപി
ഇന്ത്യയിലേക്കുള്ള എണ്ണ ടാങ്കർ ആക്രമിച്ച് ഹൂതി വിമതർ
ആപ്പിലായി ഇപി; കൺവീനർ സ്ഥാനം തെറിച്ചേക്കും?
Latest News
ആലപ്പുഴയിൽ അതിഥി തൊഴിലാളിയെ കുത്തിക്കൊന്നു
മുംബൈയ്ക്കു വീണ്ടും തോൽവി; ഡൽഹിക്കു ജയം
പൂനം മഹാജന് സീറ്റ് നിഷേധിച്ച് ബിജെപി
ഇന്ത്യയിലേക്കുള്ള എണ്ണ ടാങ്കർ ആക്രമിച്ച് ഹൂതി വിമതർ
ആപ്പിലായി ഇപി; കൺവീനർ സ്ഥാനം തെറിച്ചേക്കും?
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top