Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
സതീശൻ പറയുന്നതിൽ കഴന്പുണ്ടോ?
അനന്തപുരി/ ദ്വിജന്
കേരളത്തെ കോണ്‍ഗ്രസ് മുക്ത സംസ്ഥാനമാക്കുന്നതിന് സിപിഎമ്മും ബിജെപിയും തമ്മിൽ വലിയ രഹസ്യ ഇടപാടുകൾ നടക്കുന്നതായുള്ള പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ വാക്കുകളിൽ കഴന്പുണ്ടോ? അദ്ദേഹം ഉന്നയിക്കുന്നതും പൊതുസമൂഹത്തിനു തിരിച്ചറിയുന്നതുമായ യാഥാർഥ്യങ്ങൾ ഡെന്മാർക്കിൽ എന്തോ ചീയുന്നുണ്ട് എന്ന സംശയം ശക്തമാക്കുന്നില്ലേ?
തലയിൽ മുണ്ടിട്ടും ഇടാതെയും
പരസ്യമായി ശത്രുക്കളെപ്പോലെ പെരുമാറുക, രഹസ്യമായി പരസ്പരം സഹായിച്ച് ഏതാനും ലോക്സഭാ സീറ്റുകൾ സ്വന്തമാക്കുക- കേരളത്തിലെ ലോക്സഭാ തെരഞ്ഞെടുപ്പുകളിൽ വൻ പരാജയം വാങ്ങാറുള്ള സിപിഎമ്മിനും ബിജെപിക്കും ഫലത്തിൽ ആദായകരമായ കച്ചവടമാണിത്. ബിജെപിക്കു കേരളത്തിൽ സ്വന്തമായി അക്കൗണ്ട് തുറക്കാം. സിപിഎമ്മിന് ലോക്സഭയിലെ അംഗബലം അഭിമാനകരമായി കൂട്ടുകയും ആവാം. 2019ലെ പൊതു തെരഞ്ഞെടുപ്പിൽ കേരളത്തിൽനിന്നുള്ള ആരിഫ് അടക്കം മൂന്നംഗങ്ങളാണ് സിപിഎമ്മിന് ലോക്സഭയിൽ ജയിച്ചുവന്നത്. മൊത്തം വോട്ടിന്റെ ഒരു ശതമാനം പോലും കിട്ടാത്ത പാർട്ടിയാണ്. ഇലക്ടറൽ ബോണ്ടുകൾ വാങ്ങാൻ അനുവാദം കിട്ടുന്നതിനു വേണ്ട പരിധിയാണ് ഒരു ശതമാനം വോട്ട്. 2014ൽ ഒന്‍പതു സീറ്റും 3.25 ശതമാനം വോട്ടും ഉണ്ടായിരുന്ന പാർട്ടിയാണ് സിപിഎം. 2009ൽ 16 സീറ്റും 5.33 ശതമാനം വോട്ടും നേടിയിരുന്നു. 2004ൽ 43 സീറ്റുണ്ടായിരുന്നു.
എന്നാൽ അത്തരം ഒരു ബന്ധങ്ങളെക്കുറിച്ചു പരസ്യമായി പറഞ്ഞാൽ രണ്ടു പാർട്ടിക്കും ആപത്താണ്. കേരളത്തിൽ മുസ്ലിം പ്രീണനത്തിലൂടെ സിപിഎം വളർത്തിക്കൊണ്ടു വരുന്ന വോട്ട് ബാങ്ക് വല്ലാതെ ചോരും. അവരെ പിടിച്ചുനിർത്തിക്കൊണ്ട് ബിജെപിയുടെ വോട്ട് നേടുക എന്ന സാഹസികമായ ദൗത്യമാണ് സതീശൻ ഭയപ്പെടുന്ന രഹസ്യബന്ധത്തിലുള്ളത്.
“പൊളിറ്റികസ് ഈസ് ദി ആർട്ട് ഓഫ് ദ പോസിബിൾ” എന്ന തത്വം വച്ചു നോക്കിയാൽ അതിൽ കുറ്റം പറയാനും പറ്റില്ല. ഇത്തരമൊരു കളിയിലൂടെയല്ലേ തമിഴ്നാട്ടിൽ രണ്ട് സീറ്റ് സിപിഎം സ്വന്തമാക്കുന്നത് എന്നു സംശയിക്കണം. അവിടെ ഡിഎംകെക്കാർ വച്ചുനീട്ടിയ ഇഷ്ടദാനമാണ് ആ സീറ്റുകൾ. ഓരോ തവണയും അവർ പറയുന്നിടത്താണ് മത്സരിക്കേണ്ടത്. 2019ലെ സീറ്റുകളല്ല 2024ൽ മത്സരിക്കാൻ കിട്ടുന്നത്.
മുല്ലപ്പെരിയാർ ഇടപാടിലടക്കം തമിഴ്നാടിനുവേണ്ടി കേരളത്തിന്റെ താത്പര്യങ്ങൾ ബലികൊടുത്ത് വാങ്ങുന്നതാണ് ആ സീറ്റുകൾ എന്ന് കരുതപ്പെടുന്നുണ്ട്. വളരെ ഗൂഢമായ ഒരു കച്ചവടം. മുല്ലപ്പെരിയാറിന്റെ കാര്യത്തിൽ കേരളത്തിനു വേണ്ടി പരസ്യമായി വാദിക്കും. വേണ്ടിടത്ത് കുനിഞ്ഞു കോടുക്കും. അണക്കെട്ടു പ്രദേശത്തെ മരം വെട്ടുന്നതിന് ആരുമറിയാതെ അനുമതി കൊടുത്തതും മുല്ലപ്പെരിയാറിനു സുരക്ഷാഭീഷണി ഉണ്ടെന്നു പറഞ്ഞ് ജനങ്ങളെ ഇളക്കാൻ മനുഷ്യച്ചങ്ങല പിടിച്ച പിണറായി, ഡൽഹിയിൽവച്ച് അണക്കെട്ടിന് സുരക്ഷാഭീഷണി ഒന്നും ഇല്ലെന്നും പറഞ്ഞതുമൊക്കെ കൂട്ടിവായിക്കേണ്ടതുണ്ട്. പിണറായിക്കും മോദിക്കും ക്രെഡിറ്റ് ഉണ്ടാക്കുന്ന കച്ചവടമാവും ഈ രഹസ്യബന്ധം.
കണ്‍വീനർ മുതൽ ന്യായീകരണക്കാർ വരെ
രഹസ്യബന്ധത്തിന്റെ സൂചനകൾ ലോക്സഭാ തെരഞ്ഞെടൂപ്പിന്റെ ആദ്യദിനങ്ങളിൽതന്നെ പ്രകടമാക്കപ്പെട്ടു. ബിജെപി സ്ഥാനാർഥികൾക്ക് ഇടതുമുന്നണി കണ്‍വീനർ നല്കുന്ന നല്ല സർട്ടിഫിക്കറ്റ് മുതൽ ചാനൽ ചർച്ചകളിലെ കടുത്ത സിപിഎം ന്യായീകരണത്തൊഴിലാളികൾ വരെ ഇരുട്ടിവെളുക്കുന്നതിനുമുന്പ് ബിജെപി സ്ഥാനാർഥികളുടെ മഹത്വം ചൂണ്ടിക്കാട്ടുന്നവരായിരിക്കുന്നു; ചെറിയ കാര്യമല്ല ഈ മാറ്റങ്ങൾ.
വടക്കേ ഇന്ത്യ ഏതാണ്ട് കുത്തകയാക്കപ്പെട്ടിരിക്കുന്നു എന്ന വിശ്വാസത്തോടെ മോദി തെക്കോട്ട് പട നയിക്കുകയാണ്. കേരളത്തിൽ എത്രയായി റോഡ് ഷോ. എന്നാൽ, റോഡ് ഷോകളിൽപോലും വടക്കേ ഇന്ത്യയിൽ സംശയം ഉണ്ടാക്കുന്ന ഒന്നും ചെയ്യാതിരിക്കാൻ മോദി ശ്രദ്ധിക്കുന്നു. മാർച്ച് 19ന് പാലക്കാട്ടു നടന്ന പ്രധാനമന്ത്രിയുടെ റോഡ് ഷോയിൽ മലപ്പുറത്തെ ബിജെപി സ്ഥാനാർഥി ഡോ. അബദുൾ സലാമിനെ ഒഴിവാക്കിയത് അർഥഗർഭമല്ലേ? നീതിഷ് കുമാർ മുതൽ പിണറായി വരെ തങ്ങൾക്ക് ഉപയോഗമുള്ള എല്ലാവരെയും വരുതിയിലാക്കി കളിക്കാൻ ബിജെപി കാണിക്കുന്ന വൈഭവം അദ്ഭുതപ്പെടുത്തുന്നതാണ്. മോദിയെ മുന്നിൽ നിർത്തി എത്രയോ വന്പന്മാരാണ് ബിജെപിക്കായി കരു നീക്കുന്നത്.
പിണറായിയും മോദിയും ഒരേ ശബ്ദത്തിൽ
ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തപ്പോൾ പൂഞ്ഞാർ പള്ളി സംഭവത്തിൽ അട്ടിമറി പ്രസ്താവനയുമായി പിണറായി രംഗത്തു വന്നത് ഈ കളിയുടെകൂടി ഭാഗമല്ലേ? പത്തനംതിട്ടയിൽ റോഡ് ഷോയ്ക്കു വന്ന പ്രധാനമന്ത്രി മോദിയും പിണറായി പറഞ്ഞതുതന്നെ ആവർത്തിച്ചപ്പോൾ ആർക്കും സംശയം കൂടില്ലേ? പൂഞ്ഞാറിൽ മുസ്ലിം യുവാക്കൾ നടത്തിയ തേർവാഴ്ചയെക്കുറിച്ച് ഒന്നും കാണാതെയാണ് പിണറായി പറഞ്ഞതെന്ന് ആരും കരുതുന്നില്ല. പിണറായി പറഞ്ഞത് സത്യമാണ്. പക്ഷേ, സത്യം പറയാൻ ഇരുമുന്നണിയുടെയും നേതാക്കൾ തയറാകാത്ത നാട്ടിൽ പെട്ടെന്ന് എന്തേ ഇങ്ങനെ ഒരു ഉൾവിളി.
പിണറായി ഈ പരസ്യപ്രസ്താവന നടത്തിയത് തോമസ് ഐസക്കിനെ തോൽപ്പിക്കാനാണെന്ന് പെട്ടെന്നു വിലിയരുത്തിയവർ ഇപ്പോൾ അതിലും വലിയ അർഥം അതിനില്ലേ എന്നു സംശയിക്കുന്നുണ്ട്. 2019ൽ കോണ്‍ഗ്രസിലെ ആന്റോ ആന്റണിക്ക് 3.8 ലക്ഷം വോട്ട് ലഭിച്ചപ്പോൾ ബിജെപിയുടെ കെ. സുരേന്ദ്രന് 2.97 ലക്ഷം വോട്ട് കിട്ടി. ജയിച്ച സ്ഥാനാർഥിയും തോറ്റ സുരേന്ദ്രനും തമ്മിലുള്ള വ്യത്യാസം വെറും 90,000 വോട്ടാണ്. തോമസ് ഐസക്കിനേക്കാൾ പത്തനംതിട്ടയിൽ വേരുള്ള 2019ലെ ഇടതു സ്ഥാനാർഥി വീണാ ജോർജിന് 3.36 ലക്ഷം വോട്ടാണ് കിട്ടിയത്.
പത്തനംതിട്ടയിലെ ഒരു ലക്ഷം വോട്ട് മറിക്കുവാൻ മുഖ്യമന്ത്രിയുടെ പ്രതികരണം ബിജെപിയെ സഹായിക്കുമോ എന്നതാണ് വിഷയം. ക്രൈസ്തവ വോട്ടർമാർക്ക് നല്ല സ്വാധീനമുള്ള പ്രദേശം തന്നെയാണ് പത്തനംതിട്ട. ബിജെപിയെ ചില മണ്ഡലങ്ങളിൽ സഹായിക്കാനുള്ള സിപിഎം ഗൂഢത്വരയുടെകൂടി അടയാളമായി പിണറായിയുടെ പ്രതികരണത്തെ വായിക്കനാവും.
തോമസ് ഐസക് ക്രൈസ്തവ വികാരങ്ങളെ വൃണപ്പെടുത്തുന്ന ഫേസ് ബുക്ക് പോസ്റ്റിലുടെ വിഷയം കൂടുതൽ കുളമാക്കിയിട്ടുണ്ട്. ക്രൈസ്തവ വോട്ട് ബാങ്കിൽ പ്രധാനമായും ആശ്രയിക്കുന്ന കേരള കോണ്‍ഗ്രസിനും ഐസക്കിന്റെ പോസ്റ്റ് വല്ലാത്ത അടിയായിട്ടുണ്ട്. ഭൂതത്തെ കുടത്തിൽനിന്നു തുറന്നുവിടുകയാണ്.
ഗുഢബന്ധത്തിന്റെ അടയാളങ്ങൾ
ഇത്തരം കളികൾക്കെല്ലാം അപ്പുറമാണ് സിപിഎമ്മും ബിജെപിയും തമ്മിൽ ഉണ്ടാക്കിയിരിക്കുന്നു എന്നു സംശയിക്കേണ്ട രഹസ്യധാരണയുടെ അന്തർധാര. പിണറായിയും മോദിയും തമ്മിൽ പുറമെ കടുത്ത എതിർപ്പ് കാണിച്ചുകൊണ്ടുതന്നെ ഉള്ളിൽ വല്ലാത്ത ഒരടുപ്പം കാണിക്കുന്നു എന്ന് കരുതാവുന്ന അടയാളങ്ങളുണ്ട്. പരസ്പരം കുറ്റം പറഞ്ഞുകൊണ്ട് രഹസ്യമായി സഹായിക്കുക.
2021ലെ നിയമസഭാ ഇലക്ഷനു മുന്‍പ് ബിജെപിക്കായി കൊണ്ടുവന്ന ഹവാല പണം കൊടകരയിൽ പിടികൂടി. 2021 ഏപ്രിൽ മുന്നിനായിരുന്നു സംഭവം. അന്വേഷണത്തിൽ 3.5 കോടി രൂപ തട്ടിച്ചതായി കണ്ടു. ബംഗളൂരിൽനിന്നു നിയമവിരുദ്ധമായി കൊണ്ടുവന്ന പണമായിരുന്നു എന്നും കണ്ടു. കേരളാ പോലീസിന്റെ സ്പെഷൽ ഇൻവെസ്റ്റിഗേഷൻ ടീം കേസിൽ 21 പേരെ അറസ്റ്റ് ചെയ്തു. 219 സാക്ഷികളെ കണ്ടെത്തി. സംഗതി ഇഡിക്കു വിട്ടു. അതോടെ എല്ലാം തീർന്നു. ഹവാല കേസിൽ ബിജിപിക്കു സംസ്ഥാന സർക്കാർ സഹായം കിട്ടിയെന്ന് ജനത്തിന്റെ സംശയം വെറുതായവില്ലല്ലോ?
മനസിലാകാത്ത നീക്കങ്ങൾ
സിപിഎം നാക്കെടുത്താൽ ബിജെപി വിരുദ്ധത പറയും. അത് കേരളത്തിൽ അവർ കൂടെ നിർത്തിയിട്ടുള്ള സമസ്ത പോലുള്ള സംഘടനകളെ കബളിപ്പിക്കുന്നതിന് ആവശ്യമാണ്. എന്നാൽ, കർണാടകത്തിൽ ബിജെപി മുന്നണിയിലുള്ള ജനതാദളിനെ ഇടതുമുന്നണിയിൽ നിർത്തുന്നതുപോലുള്ള കാര്യങ്ങളിൽ വലിയ വിശാലമനസ്കതയും കാണിക്കും.
ലാവ്ലിൻ കേസ് സുപ്രീംകോടതിയിൽ എട്ടു വർഷമായി മാറ്റിവയ്ക്കപ്പെട്ടുകൊണ്ടിരിക്കുന്നത് കോടതി കാരണമല്ല, ബിജെപിക്കാരുടെ ഉപകരണമായ സിബിഐ കാരണമാണ്. വക്കീലില്ല, കേസ് വിവരങ്ങൾ ശേഖരിക്കാനായില്ല തുടങ്ങി കേസ് മാറ്റിവയ്ക്കാൻ ഓരോ തവണയും സിബിഐ പറയുന്ന കാരണങ്ങൾ നിരവധിയാണ്.
പ്രധാനമന്ത്രി കേരളത്തിൽ വരുന്പോൾ സ്വർണത്തട്ടിപ്പ് നടത്തുന്ന മുഖ്യമന്ത്രിയുടെ ഓഫീസിനെക്കുറിച്ചു പറയും. പക്ഷേ ആ മുഖ്യമന്ത്രിക്കെതിരേ ഒരു നടപടിയും ഉണ്ടാവില്ല. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനു മുന്‍പ് ആരംഭിച്ച അന്വേഷണമാണ്. സ്വപ്ന സുരേഷ് നടത്തിയ വെളിപ്പെടുത്തലുകൾ എല്ലാം സത്യമാണെന്ന് കരുതുന്ന അടയാളങ്ങൾ ഓരോ ദിവസവും പുറത്തു വരുന്നുണ്ട്.
എക്സാലോജിക്കിന്റെ വേരുകൾ
ഏറ്റവും അവസാനമായി വന്ന ഒരു തെളിവാണ് വീണയുടെ കന്പനി ബന്ധങ്ങൾ. കരിമണൽ കന്പനിയുടെ കാര്യത്തിൽ ആരംഭിച്ച അന്വേഷണം ഇപ്പോൾ വേറെ പല കന്പനികളിലും എത്തിനിൽക്കുന്നതായ വാർത്തയുണ്ട്. കാരക്കോണം മെഡിക്കൽ കോളജുകാർ പോലും വീണയുടെ എക്സാലോജിക്കിന്റെ സഹായം തേടിയിരുന്നു.
മെഡിക്കൽ കോളജുകാരോട് എക്സാലോജിക്ക് ചെയ്തു കൊടുത്ത സഹായത്തിന്റെ വിശദാംശങ്ങൾ ചോദിച്ചിരിക്കുകയാണ്. കേരളത്തിലെ സ്വാശ്രയ മെഡിക്കൽ കോളജുകൾക്ക് അവർ ചോദിച്ചതിലും ഉയർന്ന ഫീസ് സർക്കാർ അനുവദിച്ചു കൊടുത്തതിനു പിന്നിൽ എക്സാ ലോജിക്കായിരുന്നില്ലേ എന്നാണ് ഇപ്പോൾ വാർത്തകൾ വായിക്കുന്നവർ സംശയിക്കുന്നത്. എല്ലാ കേസിലും അന്വേഷണം നടക്കുകയാണ്. ഒരു കേസിലും പ്രതികളെ കുറ്റവിമുക്തമാക്കിയിട്ടില്ല.
തലപൊക്കാൻ അനുവദിക്കില്ല
ബിജെപി കൃത്യമായാണ് കളിക്കുന്നത്. പിണറായിയെ തലപൊക്കാൻ അനുവദിക്കില്ല. അവർക്കു വേണ്ടത് കോടാലിക്കൈയാണ്. കേസും അന്വേഷണങ്ങളും എല്ലാം നടത്തും. രേഖകളെല്ലാം പിടിച്ചെടുത്തു സൂക്ഷിക്കും. എപ്പോൾ വേണമെങ്കിലും ജയിലിലാക്കും. സ്വർണക്കടത്തു മുതൽ ലൈഫ് മിഷൻ വഴി വീണയുടെ എക്സാലോജിക് വരെ എത്രയോ കേസുകളുടെ രേഖകൾ അവരുടെ കൈവശമുണ്ട്.
കരുവന്നൂർ ബാങ്കിലൂടെ ഇഡി കേരളത്തിലെ എത്ര സഹകരണ ബാങ്കുകളുടെ രേഖ കൈക്കലാക്കി, 12 ബാങ്കിൽ തട്ടിപ്പു നടന്നതായാണ് ഇതുവരെ കണ്ടെത്തിയത്. തലപൊക്കുന്നു എന്നു കണ്ടാൽ അപ്പോൾ അടിക്കും. കേന്ദ്രസഹായം പരമാവധി കൊടുക്കില്ല. അങ്ങനെ കേരളത്തിനു കിട്ടേണ്ടതെല്ലാം തടയും. പിണറായിക്കു വേണ്ടതെല്ലാം ചെയ്തുകൊടുക്കും. പിടിച്ചു നിൽക്കാൻ മേശപ്പുറത്തുനിന്നു ചില അപ്പക്കഷണങ്ങളും ഇട്ടുകൊടുക്കും. വളയ്ക്കുകയല്ലാതെ ഒടിക്കില്ല.
ഡൽഹി മദ്യനയക്കേസിൽ ഓടിനടന്ന് അറസ്റ്റ് ചെയ്യുന്ന ഇഡി കരിമണൽ തട്ടിപ്പുകേസിൽ കാണിക്കുന്ന സംയമനം അദ്ഭുതപ്പെടുത്തുന്നതല്ലേ? എന്നും കുനിച്ചുതന്നെ നിർത്തും. അവർക്ക് പിണറായി വലിയ ആളൊന്നുമല്ല, ഒരു ഉപകരണം. ബിജിപിക്കു കേരളത്തിൽ അക്കൗണ്ട് തുറക്കാൻ ആവശ്യമായ ഒരു ഉപകരണം. അതിനപ്പുറം ഒന്നുമല്ല. ഈ മന്ത്രിസഭയുടെ കാലാവധിക്കപ്പുറത്തേക്ക് അദ്ദേഹത്തിന് പദ്ധതികളൊന്നും ഇല്ലെന്ന തോന്നലാണ് ഇപ്പോഴുള്ളത്.
ജനങ്ങളുടെ സന്തോഷം
ഏതു സർക്കാർ അധികാരത്തിൽ വന്നാലും കോരനു കുന്പിളിൽ തന്നെയാണ് കഞ്ഞി എന്നറിയുന്പോഴും തെരഞ്ഞെടുപ്പിനായി ജനം കാത്തിരിക്കുന്നു. ജനങ്ങൾക്കും ഉപകാരപ്രദമായ പലതും നടക്കുന്ന കാലമാണിത്. ഏറ്റവും വലിയ ഒരു സഹായം പെട്രോൾ വിലയിൽ ഉണ്ടായ കുറവാണ്. കേന്ദ്രം കുറച്ചത് രണ്ടു രൂപയാണ്.
പാചകവാതകവില 100 രൂപ കുറച്ചു. കേരളത്തിലെ സർക്കാർ ജീവനക്കാർക്ക് ഒരു ഗഡു ക്ഷേമബത്ത കൂടിക്കിട്ടും. സിവിൽ സപ്ലൈസിൽനിന്നു വില കുറച്ച് അരി കിട്ടും. ഭാരത് അരിയും വന്നു. പാവങ്ങൾക്കു രണ്ടോ മൂന്നോ ഗഡു പെൻഷനും കിട്ടും. ഇതിനെല്ലാം ഇപ്പോൾ പണമുണ്ടായി. എവിടെനിന്ന്? അപ്പോൾ ഇത്രയും കാലം തരാതിരുന്നത് സത്യമായും ചതിയായിരുന്നു. പണം ഇല്ലത്തുകൊണ്ടായിരുന്നില്ല... വല്ലാതെ വീർപ്പുമുട്ടുന്ന ജനം പ്രാർഥിക്കുന്നത് എല്ലാ വർഷവും തെരഞ്ഞടുപ്പു വരണമെന്നാണ്!
റവ.ഡോ. പ്ലാസിഡ് സിഎംഐ ആധുനിക സീറോമലബാര്‍ സഭയുടെ പിതാവ്
ഭാരതത്തില്‍ മാര്‍ത്തോമ്മാ നസ്രാണികള്‍ എന്നറിയപ്പെടുന്ന ക്രൈസ്തവ
ജനവിധിയിലെ തലവിധി
കേരളം വിധിയെഴുതി. രണ്ടു മാസത്തെ പൊരിവെയിലിലെ പ്രചാരണം പതിവുപോലെ കൊഴുപ്പിക
കൊലക്കേസ് പ്രതികള്‍ക്കുവേണ്ടി വിദഗ്ധ സമിതി?
രണ്ടു കൂട്ടര് - അതു മനുഷ്യനാകട്ടെ മൃഗമാകട്ടെ രാ
വന്യജീവി ആക്രമണം; സിമ്മർമാനെയും അട്ടിമറിക്കുമോ?
കേരളത്തിൽ വന്യജീവി ആക്രമണങ്ങൾ സർവനിയന്ത്രണങ്ങളും ഭേദിച്ചു മുന്നേറുമ്പോൾ ഇ
നിർണായകമായ പത്ത് സെക്കൻഡ്
"10 സെക്കൻഡ്, നമ്മുടെ ജീവിതത്തിലെ നിർണായകമായ 10 സെക്കൻഡ്. ലോകം നമ്മെ എപ്രകാരം
മാതൃകാ പെരുമാറ്റച്ചട്ട ലംഘനം അതീവ ഗൗരവതരം
തെരഞ്ഞെടുപ്പ് സുതാര്യവും നീതിയുക്തവുമായി
ഗ്രീക്ക് തത്വങ്ങളിലെ ഇന്ത്യന്‍ സ്വാധീനം
‘എല്ലാ വിജ്ഞാനത്തെയും അതിലംഘിക്കുന്നതാണ് തങ്ങളുടെ വിജ്ഞാനം’ എന്ന് വിചാരിച്ചിരു
പോരാട്ടം ഭൂമിയും പ്ലാസ്റ്റിക്കും തമ്മിൽ! ആർക്കാണ് നിങ്ങളുടെ വോട്ട്?
ഗ്രഹവും പ്ലാസ്റ്റിക്കും തമ്മിൽ എന്നുള്ളതാണ് ഈ വർഷത്തെ ലോക ഭൗമ ദിനാചരണ വിഷയം. 1
ഇന്ത്യയുടെ മഹത്വം: പ്രാചീന പാശ്ചാത്യകൃതികളില്‍
ലോകരാഷ്ട്രങ്ങളുടെ നേതൃനിരയില്‍ത്തന്നെ ഇന്ത്യക്ക് ഇന്ന് സ്ഥാനമുണ
വർഗീയതയും ജാതിക്കാർഡും!
പതിനെട്ടാമത് ലോക്സഭാ തെരഞ്ഞ
സിവിൽ സർവീസ് എളുപ്പമാണ്
പ്രാഥമിക വിദ്യാഭ്യാസത്തിനു പുറമെ ഉന്നതവിദ്യാഭ്യാസത്തിലും സാങ്കേതിക വിദ്യാഭ്യാ
എല്ലാരും ചൊല്ലണ പാട്ടുകാരന്റെ ജന്മശതാബ്ദി ഇന്ന്
അതുല്യ കവിയും ഗാനരചയിതാവും സംവിധായ
ആ സ്വാതന്ത്ര്യത്തിന്റെ സ്വർഗത്തിലേക്ക്
രവീന്ദ്രനാഥ ടാഗോർ തന്നെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനത്തിന് അർഹനാക്കിയ ഗീ
മഹാപൂരമായി വോട്ടുത്സവം
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ ഉല്‍സവത്തിന് ഇന്നലെ തുടക്കമായി. തൃശൂര്‍ പൂര
പ്രകടനപത്രികകളും ചില ചോദ്യങ്ങളും
രാഷ്ട്രം ലോക്സഭാ തെരഞ്ഞെടുപ്പിലേക്കു ചുവടു വച്ചിരിക്കുന്നു. ഈ അവസരത്തിൽ കേര
സമരസപ്പെടാത്ത ജെഡിഎസും ബിജെപിയും
2023ലെ വിധാൻസഭാ തെരഞ്ഞെ
ഇന്ത്യൻ വിദ്യാർഥികളുടെ ദുരൂഹമരണം; യുഎസിൽ സംഭവിക്കുന്നത്...
അമേരിക്കയിൽനിന്ന് അടുത്തകാലത്തു തുടർച്ചയായി എത്തുന്ന ചില വാർത്തകൾ അവിടെ പഠ
ജനസംഖ്യ ഉയരുന്നു, പ്രായവും കൂടുന്നു
ഇന്ത്യയിലെ ജനസംഖ്യ 144 കോടിയിൽ എത്തിയെന്ന് ഐക്യരാഷ്
പ്രണയക്കെണികളും ചില യാഥാർഥ്യങ്ങളും
സമീപകാല കേരളത്തിലെ തർക്കവിഷയങ്ങളാണ് പ്രണയക്കെണികളും തീവ്രവാദവും. കേരളത്
വേനൽച്ചൂടിലും സുഖമായി ഉറങ്ങാം!
വേനൽച്ചൂടിൽ രാത്രിയുറക്കമാണ് പലർക്കും പ്രതിസന്ധി. എസി ഇല്ലാതെ രാത്രയിൽ സുഖമാ
അശാന്തിയിൽ ആശങ്ക
ഇനി എന്തു സംഭവിക്കും? ലോകം ഭയപ്പാടോടെ ചോദിക്കുന്നു. ഇസ്രയേലിന്റെ പ്രഹരവും ഇറാ
കുളം കലക്കി മീൻപിടിത്തം!
അങ്ങനെ മറ്റൊരു തെരഞ്ഞെടുപ്പുകാലം. രാഷ്ട്രീയ പാർട്ടികളും അവരുടെ സ്ഥാനാർഥിക
പ്രചാരണച്ചൂടില്ലാതെ മോദിനാട്
അഹമ്മദാബാദിൽനിന്ന് ജയ്സൺ ജോയ്
രാജ്യം വീണ്ടു
വല്ലാത്ത കേരളാ സ്റ്റോറികൾ!
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കുന്പോൾ എന്ത
അംബേദ്കറുടെ ദുഃഖം!
രാഷ്ട്രീയവും സാന്പത്തികവും വിദ്യാഭ്യാസവും അധികാര പ്രാതിനിധ്യവ
വോട്ടവകാശ തിരിച്ചറിവുകൾ
തെരഞ്ഞെടുപ്പു കാലത്ത് വാഗ്ദാനങ്ങളും പ്രതീക്ഷകളും ഒഴുകുകയാണ്. വർഗീയവും ജാതീയ
ഇനിയെങ്കിലും ചെയ്യരുതോ സർക്കാരേ?
2021 മുതൽ പശ്ചിമഘട്ട ജനസംരക്ഷണ സമിതി നേതാക്കളടക്കം മുഖ്യമന്ത്രിയെ സമീപിച്ച്
കസ്തൂരിരംഗൻ വിജ്ഞാപനം; ഇതു കുറ്റകരമായ ഉറക്കം!
കസ്തൂരിരംഗൻ റിപ്പോർട്ട് അനുസരിച്ചുള്ള പശ്ചിമഘട്ട
വന്യജീവികളെ അവർ എന്തു ചെയ്യുന്നു?
ഇൻഷ്വറൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹൈവേ സേഫ്റ്റിയുടെ കണക്കനുസരിച്ച്, അമേരിക്കയ
വന്യജീവി: എത്ര നാൾ പൊതിഞ്ഞുവയ്ക്കും?
മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷം ആഗോളതലത്ത
ചരിത്രത്തിനുമേൽ കത്രിക!
നമ്മുടെ ലോകത്തെ പല മുതലാളിത്ത-സാമ്രാജ്യത്വ ഭരണകൂടങ്ങളും തങ്ങളുടെ വർഗതാത്പ
തകഴിയുടെ സ്വന്തം പരീക്കുട്ടി
“ചെമ്മീൻ റിലീസായശേഷം ചില ചടങ്ങുകളിലൊക്കെ വച്ചു കാണു
പത്തു കാർഷിക യോജനകൾ, ഒരു വിലയിരുത്തൽ
പൊതുപത്രമാധ്യമങ്ങളിലൂടെ കേന്ദ്രസർക്കാർ പ്രസിദ്ധപ്പെടുത്തിയ മുഖ്യഭരണനേട്ട
മനുഷ്യമഹത്വത്തിന് ഒരു മാഗ്നാകാർട്ട
സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ 75-ാം വാർഷികം പ്രമാണി
ഗാരന്റികളും കർഷകസമരവും
സ്വതന്ത്ര ഇന്ത്യ ഒരു അവികസിത കാർ
അതിർവരമ്പുകളില്ലാത്ത കാരുണ്യസ്പർശം
കേരള രാഷ്ട്രീയത്തിലെ എല്ലാ തലങ്ങളിലും നിർണാ
വംശഹത്യകളിൽനിന്നുള്ള റുവാണ്ടയുടെ ഉയിർത്തെഴുന്നേൽപ്പ്
റുവാണ്ടൻ വംശഹത്യ നടന്നിട്ട് 30 വർഷം പൂർത്തിയാ
വിദ്യാഭ്യാസം: തർക്കങ്ങളല്ല, വേണ്ടത് തിരിച്ചറിവുകൾ
ഒന്നുരണ്ടു ദശകങ്ങൾക്കു മുമ്പു വരെ വിദ്യാഭ്യാസരം
വലിഞ്ഞുകയറി വന്ന പിന്തുണക്കാർ!
അനന്തപുരി /ദ്വിജൻ
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് സാഹചര്യങ്ങൾ
നല്ല ഹൃദയത്തിന് ഒരു വോട്ട്!
ഇന്നു ലോകാരോഗ്യ ദിനം / ഡോ. സെഡ്. സാജൻ അഹമ്മദ്
“ഹൃദയസരസിലെ പ്രണയപുഷ്പ
രാജ്ഭവനെ ലോക്ഭവനാക്കിയ ഗവർണർ
അഭിഭാഷകൻ, രാഷ്ട്രീയ നേതാവ്, ഗവർണർ, ഗ്രന്ഥകാരൻ ഈ നിലകളിലെല്ലാം മലയാളി
കടം തിരിച്ചടയ്ക്കാൻ കഴിയും!
സാന്പത്തിക ബന്ധങ്ങൾ സംബന്ധിച്ചു കേരള സർക്കാരും കേന്ദ്രസർക്കാരും തമ്മിൽ സുപ്രീം
ഇവിടെ എല്ലാവരും ചൂടിലാണ്!
എന്തൊരു ചൂടാണിത്..? ആളിനും ചൂട് ആനയ്ക്കു
നേരത്തേയറിഞ്ഞാൽ തിരിച്ചുപിടിക്കാം!
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍നിന്ന് കെവൈസി അപ്ഡേഷന് നല്കാന് എന്ന വ്യാജേന
അന്താരാഷ്ട്ര കുടിയേറ്റങ്ങളും ആടുജീവിതങ്ങളും!
കേരളം വലിയൊരു സാമൂഹികമാറ്റത്തിലൂടെ കടന്നുപോകുന്നു. ചെറുപ്പക്കാർ വൻതോതിൽ പാ
ടെലിഗ്രാമിലൂടെ വരുന്നത്
നിക്ഷേപതട്ടിപ്പുകളില് കൂടുതലും സാമൂഹ്യ മാധ്യമമായ ടെലിഗ്രാമിലൂടെയാണെന്നു പോ
മോദി ഗ്യാരന്റികൾ ‘ഇന്ത്യ’യെ ഒന്നിപ്പിക്കുമോ?
കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രധാനമന്ത്രി
ആര്.വി. തോമസ് പ്രകാശം പതിഞ്ഞ ചുവടുകൾ
ദേശീയ സ്വാതന്ത്ര്യസമര പോരാട്ടത്തിലെ മുന്നണിപ്പോരാളി, ഇന്ത്യന്‍ ഭരണഘടനാ നിര്
ഒറ്റ ക്ലിക്ക് മതി, അക്കൗണ്ട് ക്ലീനാകും!
കുറഞ്ഞ പലിശയ്ക്കു വായ്പ എന്ന വാഗ്ദാനവുമായി സോഷ്യൽ മീഡിയ, എസ്എംഎസ് എന്നിവയിലൂ
ഓടുന്നു വെള്ളം നടക്കണം!
നാലുപേരു കൂടുന്നിടത്തെല്ലാം ഇപ്പോൾ പ്രധാന ചർച്ചാവിഷയം വേനൽച്ചൂടു തന്നെ. വീടിനു
ആൾമാറാട്ടം മുതൽ ആപ്പ് വരെ
തട്ടിപ്പുകാര്‍ ഫോണ്‍ സന്ദേശങ്ങള്‍, സാമൂഹ്യ മാധ്യമങ്ങള്‍, ബാങ്കര്‍മാര്‍, കമ്പനി
ഇന്ത്യ-യൂറോപ്പ് സ്വതന്ത്രവ്യാപാരം അനന്തരഫലം?
ഇന്ത്യയും വികസിത രാജ്യങ്ങളുടെ കൂട്ടായ്മയായ യൂ
വീട്ടിലിരുന്നു സന്പാദിക്കാം! സംഭവിക്കുന്നതോ?
ഓണ്‍ലൈനില്‍ പണം തട്ടുന്ന സംഘങ്ങള്‍ ഇരകളെ വീഴ്ത്തു
ട്രേഡിംഗിനെക്കുറിച്ച് അറിയാന്‍ നോക്കി; പോയത് 67 ലക്ഷം
ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകളുടെ ഈറ്റില്ലമായി മാറി
83% യുവതയും തൊഴിൽരഹിതർ
ഇന്ത്യാ മഹാരാജ്യത്ത് തൊഴിൽരഹിതരുടെ എണ്ണം ഗണ്യ
പ്രതിസന്ധികളുടെ കല്ലുകൾ ഉരുട്ടിമാറ്റുന്ന ഉത്ഥിതൻ
ക്രൈസ്തവവിശ്വാസത്തിന്റെ അടിസ്ഥാനം നമ്മുടെ കര്‍ത
ഇനി ഒന്നും പഴയതുപോലെ നടക്കില്ല
അനന്തപുരി /ദ്വിജൻ
മോദിഭരണത്തിന്റെ പത്താണ്ടു കഴി
സഹനത്തെ സന്തോഷമാക്കുന്ന ദുഃഖവെള്ളി
ക്രിസ്തീയ വിശ്വാസപ്രമാണങ്ങൾ പ്രമാണവൈരു
സ്വകാര്യ സർവകലാശാലകൾ തേൻകെണിയോ?
നമ്മുടെ സർക്കാരുകൾ എയ്ഡ
പാദം കഴുകുന്ന സ്നേഹം
‘കർത്താവിന്റെ തിരുവത്താഴത്തിന്റെ വ്യാഴാഴ്ച’ അ
Latest News
അഞ്ച് വർഷം അഞ്ച് പ്രധാനമന്ത്രിമാർ: ഇന്ത്യാ മുന്നണിക്കെതിരെ നരേന്ദ്ര മോദി
പുൽപ്പള്ളിയിൽ വീണ്ടും കടുവയിറങ്ങിയതായി സംശയം
ആലപ്പുഴയിൽ അതിഥി തൊഴിലാളിയെ കുത്തിക്കൊന്നു
മുംബൈയ്ക്കു വീണ്ടും തോൽവി; ഡൽഹിക്കു ജയം
പൂനം മഹാജന് സീറ്റ് നിഷേധിച്ച് ബിജെപി
Latest News
അഞ്ച് വർഷം അഞ്ച് പ്രധാനമന്ത്രിമാർ: ഇന്ത്യാ മുന്നണിക്കെതിരെ നരേന്ദ്ര മോദി
പുൽപ്പള്ളിയിൽ വീണ്ടും കടുവയിറങ്ങിയതായി സംശയം
ആലപ്പുഴയിൽ അതിഥി തൊഴിലാളിയെ കുത്തിക്കൊന്നു
മുംബൈയ്ക്കു വീണ്ടും തോൽവി; ഡൽഹിക്കു ജയം
പൂനം മഹാജന് സീറ്റ് നിഷേധിച്ച് ബിജെപി
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top